കേരളീയ കലാരൂപങ്ങള്‍ക്ക് പ്രചാരം നല്‍കി കൃതി എന്‍റര്‍ടെയ്ൻമെന്‍റ്സ്
Tuesday, October 22, 2024 6:33 PM IST
കൊച്ചി: കേരളത്തിന്‍റെ തനത് കലാരൂപങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ ഇവന്‍റുകളില്‍ മുഖ്യസ്ഥാനം നല്‍കി കൊച്ചി ആസ്ഥാനമായ കൃതി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ശ്രദ്ധ നേടുന്നു. കേരളത്തിന്‍റെ തനത് ദൃശ്യ, ശ്രവ്യ കലാരൂപങ്ങള്‍ക്ക് ഇവന്‍റുകളില്‍ മികച്ച പ്രാതിനിധ്യം നല്‍കിയാണ് കൃതി ഇത് സാധ്യമാക്കുന്നത്.

64 കലകളുടെ പ്രതീകങ്ങളായി അത്രയും മൃദുഗോളങ്ങള്‍ തൂക്കിയിട്ട കേരളത്തിന്‍റെ തനത് വാദ്യോപകരമായ ഇടയ്ക്കയില്‍ സംഘടിപ്പിച്ചു വരുന്ന ഇടയ്ക്ക കച്ചേരിയും ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചെണ്ട, തിമില, മദ്ദളം, ഇടയ്ക, വീണ, ഓടക്കുഴല്‍, മൃദംഗം, വയലിൻ എന്നിവ ചേര്‍ന്ന ഇന്‍സ്ട്രുമെന്‍റൽ ജുഗല്‍ബന്ദിയാണ് മറ്റൊരു ശ്രദ്ധേയ പരിപാടി. വിവിധ ദൈര്‍ഘ്യങ്ങളില്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ആഗോള ഇവന്‍റുകളില്‍ ശ്രദ്ധിക്കപ്പെട്ടു.


കേരളത്തിന്‍റെ ചരിത്രവും നാട്ടറിവുകളും രസകരങ്ങളായ കഥകളായി അവതരിപ്പിക്കുന്ന സ്റ്റോറി ടെല്ലിംഗ് സെഷനുകള്‍ക്കും ആരാധകരുണ്ട്. വിനോദം മാത്രമല്ല വിജ്ഞാനവും വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയാണ് ഈ പരിപാടിയെന്ന് അണിയറക്കാർ അവകാശപ്പെട്ടുന്നു.

ആഗോള തലത്തില്‍ നടക്കുന്ന വിവിധ പരിപാടികളിൽ കേരളത്തിലെ തനത് കലകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൃതി മാനേജിംഗ് ഡറക്ടര്‍ വിനീഷ് കമ്മത്ത് പറഞ്ഞു.