അങ്കമാലി അര്‍ബന്‍ ബാങ്ക് വായ്പാ തട്ടിപ്പ്: ജപ്തി നടപടികള്‍ തുടങ്ങി
Monday, October 21, 2024 1:40 AM IST
അങ്കമാലി: അര്‍ബന്‍ സഹകരണ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ തുടങ്ങി. സഹകരണ വകുപ്പ് 78, ചട്ടം 93 പ്രകാരമുള്ള ജപ്തി നടപടികള്‍ക്ക് ജില്ലാ ജോയിന്‍റ് രജിസ്ട്രാറാണ് ഉത്തരവിട്ടത്. വായ്പയെടുത്ത് കുടിശിഖ വരുത്തിയ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉള്‍പ്പെടെ മൂന്നു പേരുടെ വസ്തുവകകളാണ് ആദ്യഘട്ടമായി ജപ്തി ചെയ്യാന്‍ ഉത്തരവായിരിക്കുന്നത്.

സംഘത്തില്‍ 96 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. വ്യാജ ലോണ്‍ തരപ്പെടുത്തിയവരുടെയും വായ്പ തുക തിരിച്ചടയ്ക്കാത്തവരുടെയും വിവരങ്ങള്‍ പൂര്‍ണമായും ക്രൈംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു. ഇവരുടെ പേരില്‍ സിവിൽ, ക്രിമിനൽ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സംഘത്തിലെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ബോര്‍ഡംഗങ്ങള്‍ പലരും ഒളിവിലാണെന്നാണ് വിവരം.


നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആയിരത്തി അഞ്ഞൂറോളം വരുന്ന നിക്ഷേപകര്‍ ചേര്‍ന്ന് നിക്ഷേപ സംരക്ഷണ സമിതി രൂപീകരിച്ച് സമരം നടത്തിവരികയാണ്. സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.