ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ രണ്ട് ജങ്കാറുകളും തകരാറായി
Tuesday, October 22, 2024 2:09 AM IST
വൈപ്പിൻ: ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിൽ രണ്ട് ജങ്കാറുകളും തകരാറിലായതോടെ ഇന്നലെ വൈകിട്ടോടെ യാത്രക്കാർ പെരുവഴിയിലായി.

സേതുസാഗർ - 2 ആയിരുന്നു ആദ്യം പണിമുടക്കിയത്. എൻജിനിൽ വെള്ളം കയറിയതാണെന്നാണ് പറയുന്നത്. തുടർന്ന് അഞ്ചോടെ ഇത് സർവീസ് നിർത്തിവച്ചു. ഏതാണ്ട് അരമണിക്കൂർ പിന്നിട്ടില്ല സേതു സാഗർ -1 ഉം തകരാറിലായി. ഫോർട്ടു കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് വരുന്നതിനിടയിൽ പ്രൊപ്പല്ലറിൽ ചവറ് ചുറ്റിയതാണ് തകരാറിലാവാൻ കാരണം.നിയന്ത്രണം വിട്ട് അൽപം ഒഴുകിയെങ്കിലും ജീവനക്കാർ ഒരുവിധം കരയ്ക്കടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇതും സർവീസ് നിർത്തിവച്ചു.

ഏതാണ്ട് ഒരു മണിക്കൂറിലെ പ്രയത്നത്തിനൊടുവിൽ പ്രശ്നം പരിഹരിച്ച് സേതു സാഗർ - 1 സർവീസ് പുനരാംരംഭിച്ചെങ്കിലും സേതു സാഗർ - 2 ഒന്നും ചെയ്യാനാവാതെ കടവിൽ കെട്ടിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്തി ഇതിന് എന്ന് സർവീസ് നടത്താനാവുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.


ജനത്തിന് ദുരിതം വിതക്കുന്ന റോ-റോ സർവീസ് കൊച്ചി നഗരസഭയുടെ പ്രതിഛായ തകർത്തിട്ടും മൂന്നാമത്തെ ജങ്കാർ നിർമിക്കാൻ കൂട്ടാക്കാത്തതിൽ വൈപ്പിൻ ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു. സിഎസ്എംഎൽ 15 കോടിരൂപ അനുവദിച്ചിട്ടു പോലും ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ചെയർമാൻ മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആവശ്യപ്പെട്ടു.