മൂവാറ്റുപുഴയാറിൽ മാലിന്യം തള്ളി; മൂന്ന് ഹോട്ടലുകൾക്കെതിരെ നടപടി
Sunday, October 20, 2024 2:18 AM IST
മൂവാറ്റുപുഴ: പട്ടാപകൽ മൂവാറ്റുപുഴയാറിലേക്ക് മാലിന്യം തള്ളിയ മൂന്ന് ഹോട്ടലുകൾക്കെതിരെ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചു. എവറസ്റ്റ് ജംഗ്ഷനിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥതയിലുളള ഹോട്ടലുകളിൽ നിന്നാണ് ചാക്കിൽ ശേഖരിച്ച മാലിന്യങ്ങൾ കച്ചേരിത്താഴം പാലത്തിൽനിന്ന് പുഴയിലേക്ക് തളളിയത്. സംഭവം സമീപത്തുള്ള നഗരസഭ ഓഫീസിലുണ്ടായവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം മൂവാറ്റുപുഴ പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം മാലിന്യം തളളിയ മൂന്ന് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എവറസ്റ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ മാലിന്യമാണെന്ന് കണ്ടെത്തിയത്.

ആക്രി പെറുക്കി ജീവിക്കുന്ന മൂന്ന് പേർക്ക് എവിടെങ്കിലും തള്ളാൻ നിർദേശം നൽകി ഹോട്ടൽ ഉടമകളാണ് മാലിന്യം കൈമാറിയത്. ഇവരാകട്ടെ അത് പുഴയിൽ തളളി. സംഭവത്തെതുടർന്ന് ഈ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച് വന്നിരുന്ന ഒരു ഹോട്ടൽ അടച്ചുപൂട്ടി. വൃത്തിഹീനമായി പ്രവർത്തിച്ചുവന്ന രണ്ട് ഹോട്ടലുകൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.


ഓരോ ഹോട്ടലിൽനിന്നും 5000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം നഗരത്തിൽ കഴിഞ്ഞയാഴ്ച ജനപങ്കാളിത്തതോടെ ശുചീകരണം സംഘടിപ്പിച്ചിരുന്നു.

പുഴയിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡ് വക്കുകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതരുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ആളുകൾ നോക്കി നിൽക്കെ മാലിന്യം പുഴയിൽ തളളിയത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.