ADVERTISEMENT
ADVERTISEMENT
ദൃശ്യ മനോഹാരിതയേറിയ മന്ത്രപ്പാറ വ്യൂ പോയിന്‍റിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിച്ചു. ഇടുക്കി മെഡിക്കൽ കോളജും ചെറുതോണി, ഇടുക്കി അണക്കെട്ടുകളും വിശാലമായ ജലാശയവുമെല്ലാം ഒരു പോയിന്‍റിൽനിന്നു കാണാവുന്ന മനോഹരമായ പ്രദേശമാണ് മന്ത്രപ്പാറ.

ജില്ലാ ആസ്ഥാനമായ പൈനാവിന് സമീപമായതിനാലും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാമെന്നതും സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ്. ഏത് വെയിലത്തും കുളിർമ പകരുന്ന ഇളം കാറ്റാണ് മറ്റൊരു പ്രത്യേകത.

നിരപ്പായ പാറയിൽനിന്ന് ജില്ലാ ആസ്ഥാന മേഖലകളെല്ലാം കാണാനാകും. കിലോമീറ്ററുകൾ ദൂരം വരെയുള്ള മൊട്ടക്കുന്നുകളും ടൗണുകളും കൃഷിയിടങ്ങളുമെല്ലാം ഇവിടെ നിന്നാൽ കാണാനാകും. ഇടുക്കി അണക്കെട്ടിലെ നീലത്തടാകം ഏറെ ദൂരം വീക്ഷിക്കാമെന്നതാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

പൈനാവ്താന്നിക്കണ്ടംഅശോക കവല സംസ്ഥാന പാതയിൽ അമൽജ്യോതി സ്കൂളിന് സമീപത്തുനിന്ന് 250 മീറ്ററിൽ താഴെ മാത്രം കാൽനടയായി സഞ്ചരിച്ചാൽ മന്ത്രപ്പാറയിലെത്താം. പാറേമാവിൽ പ്രവർത്തിക്കുന്ന ഇടുക്കി വില്ലേജ് ഓഫീസിന് മുന്നിലുള്ള റോഡിലൂടെയും മന്ത്രപ്പാറയിലെത്താം.

വിനോദസഞ്ചാരികൾക്ക് ഹരമായി മാറിയ മന്ത്രപ്പാറയുടെ ചെരുവിൽ കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ADVERTISEMENT
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം

കണ്ടാൽ മതിവരാത്ത പ്രകൃതിഭംഗിയുമായി കോഴിക്കോട് ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ടം നേടുന്ന സ്ഥലമാണ് കക്കയം ഡാം. കുറ്റ്യാടി നദിക്കു കുറെയാണ് ഡാം. ജലാശയങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വെള്ളച്ചാട്ടം, ട്രെക്കിംഗ്, വനയാത്ര ഇതൊക്കെ ഇവിടത്തെ പ്രത്യേകതയാണ്.

കുളിക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുണ്ട്. അണക്കെട്ടിനു ചുറ്റമുള്ള കുറ്റിക്കാടുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ശരിയായ പ്രകൃതിസൗന്ദര്യം ആസ്വദിക്കണമെങ്കിൽ അണക്കെട്ടിൽ ഒരു ബോട്ടിംഗ് നടത്തണം.

വനങ്ങളുടെ ഭംഗിയും ആന, കാട്ടുപോത്ത്, സാന്പാർ മാൻ, കാട്ടുപോത്ത് തുടങ്ങിയവയുടെ സാന്നിധ്യവുമൊക്കെ ഈ ബോട്ടു യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നു. സമീപത്തെ തൂക്കുപാലവും ശ്രദ്ധേയം. സാഹസികരും പ്രകൃതിസ്നേഹികളും ഈ മേഖല ഏറെ ഇഷ്ടപ്പെടും.

മൂടൽമഞ്ഞ് ഇറങ്ങിയാൽ കാഴ്ചകൾ മറയും. ഇന്‍റർനാഷണൽ യൂണിയൻ ഓഫ് കൺവേർഷൻസ് ഓഫ് നേച്ചർ (IUCN) കക്കയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജൈവ മേഖലകളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.

യാത്ര: നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കോഴിക്കോടുനിന്ന് 64 കിലോമീറ്ററാണ് ദൂരം. മൂന്നു വ്യത്യസ്ത റോഡ് റൂട്ടുകളിലൂടെ ഇവിടേക്ക് എത്താം.

കോഴിക്കോട് നഗരത്തിൽനിന്ന് കക്കയത്തേക്കു കാറിലോ ബസിലോ ഏകദേശം 1.5 മണിക്കൂർ യാത്ര ചെയ്യണം. കക്കയം ബസ് സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് ഡാം സൈറ്റ്.
നവീകരണം പൂർത്തിയായ കർണാടകയിലെ, സ്വപ്നതുല്യമായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും. പ്രവേശനകവാടത്തിന്‍റെ നവീകരണമടക്കമുള്ള സമഗ്രവികസനപ്രവൃത്തികൾ ജോഗിൽ പൂർത്തിയായി.

നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയശേഷം നവീകരണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്, ശാരാവതി നദിയിൽനിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം ഷിമോഗ ജില്ലയിലാണ്‌. ആഭ്യന്തരവിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണിത്.

ഓഗസ്റ്റ്  ഡിസംബർ മാസങ്ങളിലാണ് ജോഗിലേക്ക് സഞ്ചാരികൾ കൂടുതൽ എത്തുന്നത്.
ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല സന്ദർശിക്കാനെത്തുന്നവർക്ക് കൗതുകക്കാഴ്ചയായി മാറുകയാണ് സമീപനാളിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങൾ. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു.

പിന്നീട് ഈ മാസം ആദ്യമാണ് തുറന്നത്. കൂട്ടമായി എത്തുന്ന വരയാടിൻ കുഞ്ഞുങ്ങളെ തൊട്ടടുത്ത് കാണാനാവുന്നതിൽ സഞ്ചാരികളും ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വരയാടിൻ കുഞ്ഞുങ്ങളെ കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 30,000 സഞ്ചാരികൾ വരയാടുകളെ കണ്ടു മടങ്ങി. ഈ വർഷം പാർക്കിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സെൻസസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ഈ വർഷം കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് നിഗമനം.
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ

ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാട്ടങ്ങൾ കാണണമെങ്കിൽ തൃശൂരിലെ മരോട്ടിച്ചാൽ വെള്ളച്ചാട്ടം തേടി പോയാൽ മതി. തൃശൂർ നഗരത്തിൽനിന്ന് ഇരുപതു കിലോമീറ്ററോളം അകലെയാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം.

ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഒറ്റ യാത്രയിൽ‌ കാണമെന്നതാണ് ഇതിന്‍റെ ആകർഷണം. പക്ഷേ, അത്ര എളുപ്പത്തിൽ പ്രധാന വെള്ളച്ചാട്ടത്തിനു സമീപമെത്താൻ കഴിയില്ല.

നാലു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. എന്നാൽ, സാഹസികത ഇഷ്ടമെങ്കിൽ ഈ യാത്ര നിങ്ങളെ ബോറടിപ്പിക്കില്ല. കാരണം പോകുന്ന വഴികളിലെല്ലാം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം.

പ്രധാന വെള്ളച്ചാട്ടത്തിലേക്കു യാത്ര ദുഷ്കരമായതിനാൽ കുടുംബമായി എത്തുന്ന പലരും ഈ ചെറു വെള്ളച്ചാട്ടങ്ങൾ കണ്ടു തൃപ്തി അടയുകയാണ് പതിവ്. ഓലക്കയം, ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടങ്ങൾ ഈ പാതയിലുണ്ട്.



നാട്ടുകാർ കുത്ത് എന്നു വിളിക്കുന്ന പ്രധാന വെള്ളച്ചാട്ടം കാടിനു നടുവിൽ നിൽക്കുന്ന അപ്സരസിനെപ്പോലെ തോന്നിക്കും. വെള്ളച്ചാട്ടത്തിനു സമീപത്തെ പാറക്കെട്ടിൽ നിന്നാൽ കാടും വെള്ളച്ചാട്ടവും ഇരുവശത്തുമായി കാണാം. വെള്ളം താഴേക്കു ചാടുന്ന ഭാഗത്തും സഞ്ചാരികൾക്ക് എത്താൻ കഴിയും.

സീസൺ: മരോട്ടിച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ്. മാർച്ച് മുതൽ മേയ് വരെ വെള്ളച്ചാട്ടങ്ങൾ വരണ്ടു പോകും. അതേസമയം, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങൾ ഈ സ്ഥലം സന്ദർശിക്കാൻ അത്ര ഉചിതമല്ല.

അതുപോലെ വേനൽക്കാലത്ത് ഇലഞ്ഞിപ്പാറയിൽ കാട്ടാനക്കൂട്ടം വരാൻ സാധ്യതയുള്ളതിനാൽ സംഘമായി ഇവിടേക്കു പോകുന്നതാണ് സുരക്ഷിതം.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമണ്ണിലേക്കുള്ള വഴിയില്‍ തീക്കോയി കാരികാട് ടോപ്പില്‍ ഗ്ലാസ് ടവര്‍ വരുന്നു. മൂന്നാറിലും വാഗമണിലും പാര്‍ക്ക് ഉള്‍പ്പെടെ നടത്തുന്ന ഗ്രീന്‍ വോക്ക് എന്ന സ്വകാര്യ സംരംഭമാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ സഹായത്തോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഗ്ലാസ് ടവറും പാര്‍ക്കും ഒരുക്കുന്നത്.

25 അടി ഉയരമുള്ള ഗ്ലാസ് ടവറില്‍ ഒരേ സമയം 100 പേര്‍ക്ക് കയറി നില്‍ക്കാം. ചെങ്കുത്തായ ചെരിവിലൂടെ കോടമഞ്ഞിനിടയിലൂടെ വാഹനങ്ങള്‍ കയറിവരുന്നതും താഴ്‌വാരങ്ങളുടെയും മലമടക്കുകളുടെയും വിദൂര ദൃശ്യവും ഇവിടെ നിന്നാല്‍ കാണാം.

മനസിനും ശരീരത്തിനും കുളിരേകി കാറ്റില്‍ പറന്നെത്തുന്ന കോടമഞ്ഞും കാഴ്ചക്കാര്‍ക്ക് നവ്യാനുഭൂതി പകരും. ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളും കൊച്ചി റിഫൈനറിയും ഇവിടെ നിന്നാല്‍ കാണം.

ഇതു കൂടാതെ ഫെറാറി വീല്‍, നാലു പേരുള്‍പ്പെടുന്ന ഒരു ഫാമിലിക്ക് പോകാന്‍ പറ്റുന്ന രീതിയിലുള്ള റോപ് റൈഡര്‍ കാര്‍, സെല്‍ഫി, ഫോട്ടോ പോയിന്‍റുകള്‍, വിവിധ റൈഡുകള്‍ ഉള്‍പ്പെടുത്തിയുള്ള കുട്ടികളുടെ പാര്‍ക്ക്, വിശ്രമ കേന്ദ്രം, ടോയ്‌ലറ്റ് സമുച്ചയം, കോഫിസ്നാക്‌സ് പാര്‍ലര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രോജക്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഓണത്തോടെ പാര്‍ക്കും ടവറും പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. കാരികാട് ടോപ്പില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന വാച്ച് ടവറിന്‍റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തീക്കോയി പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് വാച്ച് ടവര്‍ നിര്‍മിച്ചത്.

അടുത്തനാളില്‍ 10 ലക്ഷം രൂപ കൂടി ടൂറിസം വകുപ്പ് നിര്‍മാണ പരവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കി ഡിടിപിസിയെ വാച്ച് ടവര്‍ ഏല്‍പ്പിക്കാനാണ് പദ്ധതി.

വാഗമണ്‍ യാത്രയില്‍ യാത്രക്കാര്‍ കാഴ്ചകള്‍ കാണുന്നതിനും കാപ്പി കുടിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി വാഹനങ്ങള്‍ നിര്‍ത്തുന്ന സ്ഥലമാണ് കാരികാട് ടോപ്പ്.
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പ്രകൃതിദൃശ്യം

വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം. സൂചിപ്പാറയിൽനിന്നു നോക്കിയാൽ ഒരു വെള്ളിനൂൽ പോലെ അകലെ കാണുന്ന ഒരു കാഴ്ചയുണ്ട്. അതാണ് കാന്തൻപാറ വെള്ളച്ചാട്ടം.

സൂചിപ്പാറയുടെ അത്രയും പ്രതാപം ഇല്ലെങ്കിലും പച്ചപുതച്ച സുന്ദരമായ സ്ഥലം. ഏതാണ്ട് 30 മീറ്റർ ഉയരത്തിൽനിന്നാണ് വെള്ളം വീഴുന്നത്. രണ്ടു പടികളിലായിട്ടാണ് വെള്ളത്തിന്‍റെ ചാട്ടം.

അതുകൊണ്ട് ഒറ്റനോട്ടത്തിൽ രണ്ടു വെള്ളച്ചാട്ടം കാണാമെന്നതാണ് ഇവിടത്തെ ഒരു പ്രത്യേകത. പല വെള്ളച്ചാട്ടങ്ങളും പ്രധാന റോഡുകളിൽനിന്ന് ഏറെ ഉള്ളിലേക്കു മാറി സ്ഥിതി ചെയ്യുന്പോൾ പ്രധാന നിരത്തിൽനിന്ന് എളുപ്പം നടന്ന് എത്താവുന്ന സ്ഥലമാണ് കാന്തൻപാറ.



അതുകൊണ്ടുതന്നെ കുടുംബവും കൂട്ടുകാരുമൊത്തു സമയം ചെലവഴിക്കാൻ പറ്റിയ ഇടം. ക്യാന്പിംഗ്, ട്രെക്കിംഗ്, നീന്തൽ എന്നിവയ്ക്കു സാധ്യതയുള്ള പരിസരമാണ് കാന്തൻപാറ വെള്ളച്ചാട്ടത്തിന്‍റേത്.

മേപ്പാടിയിൽനിന്ന് എട്ടു കിലോമീറ്ററും കൽപ്പറ്റയിൽനിന്ന് 20 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു. സുൽത്താൻ ബത്തേരിയിൽനിന്ന് 23 കിലോമീറ്റർ ദൂരം.
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്‍റ്

വാഗമൺ എല്ലാവരും പോകുന്ന സ്ഥലമാണെങ്കിലും ആ പാതയ്ക്കു സമീപമുള്ള കോട്ടത്താവളം ഇനിയും ഏറെപ്പേർ കണ്ടിട്ടില്ല. മനോഹരമായ വെള്ളച്ചാട്ടവും വ്യൂ പോയിന്‍റും മഞ്ഞണിഞ്ഞ കാലാവസ്ഥയുമെല്ലാം ചേർന്ന് അതിമനോഹരമായ സ്ഥലം.

മലകൾ കോട്ട കെട്ടിയതുപോലെ. പേരു കിട്ടാൻ മറ്റൊരു ചരിത്രകാരണമുണ്ട്. 900 വർഷം മുമ്പ് ചോള രാജാവിനോടു യുദ്ധത്തിൽ പരാജയപ്പെട്ട് മധുരയിൽനിന്നു രക്ഷപ്പെട്ടുപോന്ന പൂഞ്ഞാർ രാജാവും പരിവാരങ്ങളും ഒളിവിൽ തങ്ങിയ സ്ഥലമാണിതെന്നു പറ‍യുന്നു. രാജാവും പരിവാരങ്ങളും തമിഴ്നാട്ടിലേക്കു യാത്ര ചെയ്യുന്പോൾ വിശ്രമിച്ചിരുന്ന സ്ഥലമാണെന്ന കഥയുമുണ്ട്.

മലമടക്കിൽനിന്നു പതഞ്ഞൊഴുകുന്ന നീരുറവ ആരുടെയും മനംകവരും. മീനച്ചിലാറിന്‍റെ തുടക്കം ഇവിടെനിന്നാണ്. വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നാൽ ജില്ലയിലെ പല പ്രദേശങ്ങളും കാണാം. വാഗമൺ കുരിശുമലയിൽനിന്നു കാൽനടയായി ഇവിടേക്ക് എത്താം. ആ വഴിയിൽ ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്.

യാത്ര: പൂഞ്ഞാർ അടിവാരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ചും പിന്നീട്‌ അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താൻ. കോട്ടയത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരം. ഇനി വാഗമൺ യാത്രയിൽ ഇവിടവും കണ്ടുമടങ്ങാം.
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്

സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും അധികം എത്തിത്തുടങ്ങിയിട്ടില്ലാത്ത പത്തനംതിട്ടയിലെ സുന്ദരമായ വെള്ളച്ചാട്ടമാണ് ഉരക്കൻപാറ വെള്ളച്ചാട്ടം. കാടിനു നടുവിലാണ് ഈ മനോഹര കാഴ്ച. നഗരത്തിന്‍റെ തിരക്കിൽനിന്നൊഴിഞ്ഞ് ഏതാനും മണിക്കൂർ ചെലവിടണമെന്നുള്ളവർക്ക് ഉരക്കൻപാറ നല്ലൊരു ലൊക്കേഷൻ ആണ്.

കലർപ്പില്ലാത്ത പ്രകൃതിയെ അടുത്തറിയാം. തട്ടുകളായി വെള്ളം ഒഴുകിയിറങ്ങുന്ന ദൃശ്യം മനം കവരും. ചെരിഞ്ഞുകിടക്കുന്ന പാറക്കെട്ടിലൂടെ താഴേക്ക് വെള്ളത്തിനൊപ്പം നിരങ്ങിയിറങ്ങി ആസ്വദിക്കുന്നവരുമുണ്ട്.

ട്രെക്കിംഗ്: വെള്ളച്ചാട്ടം മാത്രമല്ല, ചുറ്റുമുള്ള വനഭംഗിയും പാറക്കെട്ടുകളും മറ്റൊരു കാഴ്ചയാണ്. ട്രെക്കിംഗ് നടത്താനുള്ള നിരവധി സാധ്യതകൾ ഇവിടെയുണ്ട്. അതേസമയം, പാറക്കെട്ടുകളിൽ സഞ്ചരിക്കുന്നതിന് അതീവ ശ്രദ്ധയും ജാഗ്രതയും വേണം. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് വെള്ളച്ചാട്ടം സജീവമായുള്ളത്.

വഴി: പത്തനംതിട്ടയിൽനിന്ന് 29 കിലോമീറ്റർ ദൂരം. മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങലിനു സമീപമാണ് വെള്ളച്ചാട്ടത്തിന്‍റെ സ്ഥാനം. കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിനു സമീപത്തുനിന്നു വലത്തേക്കു തിരിഞ്ഞ് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഉരക്കൻപാറയിലെത്താം.

ഇരുപതു കിലോമീറ്റർ അകലെയാണ് റാന്നി. കോട്ടാങ്ങലിലേക്ക് ഏതാനും ബസുകൾ ഉണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതാണ് കൂടുതൽ സൗകര്യപ്രദം.
പുത്തൻപള്ളി, ബൈബിൾ ടവർ

നഗരഹൃദയത്തിലെ ദേവാലയമാണു പുത്തൻപള്ളി എന്ന വ്യാകുല മാതാവിൻ ബസിലിക്ക. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമായ പുത്തൻ പള്ളി ഗോഥിക് വാസ്തു ശൈലിയിലാണു നിർമിച്ചത്.

ഇതിനോട് ചേർന്നുതന്നെ 146 അടി aവീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും സന്ദർശകർക്ക് മനോഹര ദൃശ്യങ്ങൾ സമ്മാനിക്കും.

മൃഗശാലയും മ്യൂസിയവും

തൃശൂർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ 13.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു മ്യൂസിയവും മൃഗശാലയും. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മൃഗശാലകളിലൊന്നും സംസ്ഥാനത്തെ പ്രധാന സുവോളജിക്കൽ പാർക്കുമാണിത്.

ചിൽഡ്രൻസ് പാർക്ക്, ത്രീഡി തിയേറ്റർ എന്നിവയുമുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിനു തുറക്കുമെന്നുമറിയുന്നു.

ചാവക്കാട് ബീച്ച്

ഒരുകാലത്ത് ബീച്ച് എന്നുപറഞ്ഞാൽ ചാവക്കാട് എന്ന് പറഞ്ഞിരുന്നവിധം ഖ്യാതിയുണ്ടായിരുന്നു ചാവക്കാട് ബീച്ചിന്. ഇന്നും അതിനു അധികമൊന്നും കോട്ടം തട്ടാതെ മുന്നോട്ട് പോകാൻ ഇടയാക്കുന്നത് പ്രകൃതിയുടെ മായക്കാഴ്ചകളാണ്.



വടക്കുന്നാഥ ക്ഷേത്രം

തൃശൂർ പൂരത്തിന്‍റെ പെരുമയാൽ ഉയർന്നുനിൽക്കുന്ന വടക്കുന്നാഥ ക്ഷേത്രം ചരിത്രവുമായി ഇഴചേർന്നു നിൽക്കുന്നു. ശക്തൻ തന്പുരാന്‍റെ കാലത്താണ് ഇന്നത്തെ നിലയിൽ പുനർനിർമിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ടുള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കറിലാണു സ്ഥിതി ചെയ്യുന്നത്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്.

വടക്കുംനാഥന്‍റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട്. നഗരത്തിലെത്തുന്ന ആർക്കും വടക്കുന്നാഥനു മുന്നിലൂടെയല്ലാതെ പോകാൻ കഴിയില്ല. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലാണു ക്ഷേത്രം.

വാഴച്ചാൽ

അതിരപ്പിള്ളിയുടെ പേരിനൊപ്പം ചേർക്കപ്പെടുന്ന മറ്റൊരു പേരാണ് വാഴച്ചാൽ. അതിരപ്പിള്ളിയിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലം. പച്ചപ്പുകൊണ്ടും വെള്ളത്തിന്‍റെ കളകളാരവംകൊണ്ടും സന്ദർശകരുടെ മനം മയക്കും ഇവിടം.

വംശനാശം നേരിടുന്ന വേഴാന്പലുകളെയും ഇവിടെ കാണാനാകും. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.

ചെപ്പാറ റോക്ക് ഗാർഡൻ

ഒരിക്കലും കാണാൻ മറന്നുപോകരുത് ചെപ്പാറ റോക്ക് ഗാർഡൻ. പ്രകൃതിസൗന്ദര്യത്താൽ സന്പന്നമായ ഇവിടം നീണ്ടുകിടക്കുന്ന പാറക്കൂട്ടം സഞ്ചാരികൾക്ക് നൽകുന്ന കാഴ്ച അതിമനോഹരമാണ്.

വീശിയടിക്കുന്ന കാറ്റും പൊട്ടിവിരിയുന്ന പ്രഭാതവും കോടമഞ്ഞും അസ്തമയവും എല്ലാം സന്ദർശകർക്ക് നവ്യാനുഭവമാണ് പകരുക. ഋഷിമാർ ധ്യാനിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന മുനിയറകളും ഇവിടെ കാണാം.

തൃശൂർ നെഹ്റു പാർക്ക്

നെഹ്റുവിനോടുള്ള ആദമർപ്പിച്ചു തുറന്ന പാർക്ക് സ്വരാജ്റൗണ്ടിൽതന്നെയാണ്. തിരക്കേറെയുള്ള നഗരത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ വിനോദത്തിന് ഉപയോഗിക്കാം.

തൃശൂർ കോർപറേഷനാണു പാർക്കിന്‍റെ ചുമതല. വ്യായാമത്തിനായി എല്ലാവിധ പ്രായക്കാർക്കുമുള്ള ഉപകരണങ്ങളുമുണ്ട് ഇവിടെ.



ശക്തൻ കൊട്ടാരം

കൊച്ചി രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രമായിരുന്ന കൊട്ടാരം രണ്ടുവർഷത്തിനുശേഷം അടിമുടി മാറ്റത്തോടെ സന്ദർശകർക്കായി തുറന്നിട്ടുണ്ട്.

രാമവർമ തന്പുരാൻ കേരളഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795ലും പിന്നീടു ശക്തൻ തന്പുരാനും പുനരുദ്ധരിച്ചതാണു കൊട്ടാരം. ഉദ്യാനവും സർപ്പക്കാവും കുളവുമൊക്കെയായി കാഴ്ചകളുടെ കലവറയാണിവിടം.

അതിരപ്പിള്ളി

വിദേശികളെയടക്കം ആകർഷിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണു കേരളത്തിന്‍റെ നയാഗ്രയെന്ന് അറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം.

മഴ ശക്തമാകുന്ന കാലങ്ങളിലാണ് ഇവിടെ വെള്ളച്ചാട്ടം മായക്കാഴ്ചകൾ ഒരുക്കുന്നതെങ്കിലും വേനലിലും ഇവിടെ നിരവധി സഞ്ചാരികൾ എത്താറുണ്ട്.



പശ്ചിമഘട്ട മലനിരകളിൽനിന്നു ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയുടെ ഭാഗമായ അതിരപ്പിള്ളി ഷോളയാർ വനമേഖലയുടെ കവാടം കൂടിയാണ്.

പുള്ള്

തിരക്കേറിയ നഗരജീവിതത്തിൽനിന്നു പ്രകൃതിയുടെ ശാന്തമായ പുതിയൊരു ലോകം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഇടമാണ് പുള്ള്.

നോക്കെത്താദൂരം പരന്നുകിടക്കുന്ന കോൾപ്പാടങ്ങൾക്ക് നടുവിലൂടെ ഇളംകാറ്റേറ്റ് ഇരുവശങ്ങളിലും പച്ചപ്പും നിറഞ്ഞൊഴുകുന്ന തോടും താമരപ്പാടവും കണ്ടും കുട്ടവഞ്ചി യാത്രനടത്തിയും ഭക്ഷണം കഴിച്ചും മടങ്ങാൻ പറ്റിയ ഇടമാണിത്.

പ്രഭാതകാഴ്ചയും വൈകുന്നേരത്തെ അസ്തമയവും പറഞ്ഞറിയിക്കാനാവില്ല.

മലക്കപ്പാറ

അതിരപ്പിള്ളിയും വാഴച്ചാലും കണ്ടു തിരികെ മടങ്ങുംമുൻപ് സന്ദർശകർക്ക് കണ്ണിനു കുളിരേകുന്ന മറ്റൊരു ഇടമാണ് മാലാഖപ്പാറ എന്ന പേരിൽ അറിയപ്പെടുന്ന മലക്കപ്പാറ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് പ്രദേശത്തിന്‍റെ ശരാശരി ഉയരം.

തേയിലത്തോട്ടങ്ങൾ കൊണ്ടും സമൃദ്ധമായ ഇവിടം ആന, മ്ലാവ്, വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങൾ എന്നിവയെയും കാണാൻ സാധിക്കും.

ഈ യാത്രയിൽ തന്നെ ലോവർ ഷോളയാർ ഡാമും കാണാം. വാഴച്ചാൽ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്‍റെയും കീഴിലാണു പ്രദേശം.
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല, ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരേയും ആകര്‍ഷിക്കുന്നതാണ്.

മൂന്നാറില്‍നിന്നു 35 കിലോമീറ്റര്‍ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം. മൂന്നാറില്‍നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടുംചോലയിലെ കാഴ്ചകള്‍ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്.

വംശനാശം സംഭവിക്കുന്ന സസ്യങ്ങളെയും ജീവികളെയും പ്രത്യേകം സംരക്ഷിക്കുന്ന ഇടമാണിത്. കൊടുംവേനലിലും പാമ്പാടുംചോലയിലെ പുലര്‍കാലങ്ങളില്‍ മഞ്ഞുപറക്കും. അതിസുന്ദര കാഴ്ചകള്‍ക്കൊപ്പം കിളികള്‍ തലങ്ങും വിലങ്ങും ചിലച്ചു പായും.

പല നിറങ്ങളുള്ള ചോലയിലെ ഇലകളിലേക്കും മരങ്ങളിലേക്കും അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്‍റെ കാഴ്ച്ച വര്‍ണനാതീതമാണ്. പ്രകൃതിയോടിണങ്ങി പഠിക്കാനും കാഴ്ചക്കാരനാകാനുമുള്ള അവസരം ഇവിടെ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ഒരുക്കുന്നുണ്ട്.

ഞാവല്‍, എടന്ന, കരിമരം, വെട്ടി, മെഴുകുനാറി, കാട്ടുവിഴാല്‍ തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ കാട്ടുമരങ്ങളും സസ്യങ്ങളും അടിക്കാടുകളും ഒക്കെക്കൊണ്ട് സമ്പന്നമാണ് പാമ്പാടുംചോല ദേശീയോദ്യാനം.

മഡ് ഹൗസ്, ഡോര്‍മെറ്ററി ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങളും ട്രക്കിംഗും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഓർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്കുള്ള യാത്രയും.

പച്ചപ്പ് നിറഞ്ഞ മലനിരകളും ചെറു വെള്ളച്ചാട്ടങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് ധോണിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. വനങ്ങൾ, മൊട്ടക്കുന്നുകൾ, അരുവികൾ ഇതൊക്കെ ഇവിടെ പ്രകൃതി ഒരുക്കിയിട്ടുണ്ട്.

ധോണി വെള്ളച്ചാട്ടം

ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ധോണി വെള്ളച്ചാട്ടം, പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്‍റെ കാഴ്ചയും ശബ്ദവും മനംമയക്കും.

ട്രെക്കിംഗ്: ജനപ്രിയ ട്രെക്കിംഗ് കേന്ദ്രമാണ് ധോണി ഹിൽസ്. തണുത്ത അന്തരീക്ഷവും പച്ചപ്പും ട്രെക്കിംഗിനെ രസകരമാക്കും. മുകളിലെത്താൻ മൂന്നു മണിക്കൂറിലേറെ വേണ്ടി വരും.

പശ്ചിമഘട്ടത്തിന്‍റെയും പാലക്കാടിന്‍റെയും മനോഹര വിശാലമായ കാഴ്ചകൾ ട്രെക്കിംഗ് നടത്തുന്നവർക്കു ലഭിക്കും.

ജൈവവൈവിധ്യം

ധോണി കുന്നുകളിലെ വന്യജീവികളിൽ ആനകൾ, മാൻ, കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവ ഉൾപ്പെടുന്നു. വന്യജീവി പ്രേമികൾക്കും സസ്യശാസ്ത്രജ്ഞർക്കും ഇവിടെ സാധ്യതകളുണ്ട്.

ധോണി ഹിൽസ് ഒരു സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഇവിടെ ലഭിക്കും.

വഴി: പാലക്കാട് പട്ടണത്തിൽനിന്നു റോഡ് മാർഗം ധോണി ഹിൽസിൽ എത്തിച്ചേരാം. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പാലക്കാട് ജംഗ്ഷനും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്‌ട്ര വിമാനത്താവളവുമാണ്.

സന്ദർശനം: ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ധോണി ഹിൽസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ട്രെക്കിംഗ് പാതകൾ വഴുക്കലുള്ളതായേക്കാം.

ബേസ് വില്ലേജിലെ വനംവകുപ്പ് ഓഫീസിൽനിന്ന് പ്രവേശന ടിക്കറ്റ് എടുക്കണം.
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ

ഏഴഴകാണ് തോട്ടപ്പള്ളി ബീച്ചിനെന്നു പറയാം. കാരണം ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നതു കണ്ടാൽ മതിവരാത്ത വൈവിധമാർന്ന കാഴ്ചകളാണ്.

നീലക്കടൽ അനന്തത, കരിമണൽ കലർന്ന പഞ്ചസാര മണൽ, കടലിനെ മുത്തം വയ്ക്കുന്ന നദീജലം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയാൻ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേ എന്നിങ്ങനെ നിരവധി കാഴ്ചകൾ കാണാം.

സൂര്യാസ്തമയം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ആലപ്പുഴയിലെ പ്രമുഖ മത്സബന്ധനകേന്ദ്രം കൂടിയാണ് തോട്ടപ്പള്ളി. മത്സ്യബന്ധന തുറമുഖവും ഇവിടെയുണ്ട്.

നോവലും സിനിമയുമായ ചെമ്മീനിലൂടെയാണ് തോട്ടപ്പള്ളി ബീച്ചിന് കൂടുതൽ പ്രശസ്തി ലഭിച്ചത്. ശാന്തവും സുന്ദരവുമായ ബീച്ചിലൂടെയുള്ള സായാഹ്ന നടത്തം ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.

നഗരത്തിന്‍റെ തിരക്കുകളിൽനിന്ന് സ്വസ്ഥമായിരിക്കാൻ പലരും തോട്ടപ്പള്ളി ബീച്ചിലേക്ക് എത്താറുണ്ട്. ദൂരം: അന്പലപ്പുഴയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ തോട്ടപ്പള്ളിയിലെത്താം.
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്‍റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്

മീശപ്പുലിമല എന്നു കേൾക്കുന്പോൾ ഇടുക്കിയിലെ മലയും കോടമഞ്ഞും തണുപ്പുമൊക്കെയായിരിക്കും പലരുടെയും ഓർമയിൽ വരിക. എന്നാൽ, തിരുവനന്തപുരത്തിനുമുണ്ട് ചെറിയൊരു മീശപ്പുലിമല. തിരുവനന്തപുരത്തിന്‍റെ മീശപ്പുലിമല എന്നറിയപ്പെടുന്ന ടൂറിസം കേന്ദ്രമാണ് ചിറ്റിപ്പാറ.

ഏതാണ്ട് പൊൻമുടി പോലെതന്നെ സുന്ദരം, സുഖകരം. 12 ഏക്കറോളം വരുന്ന പാറകളുടെ ഒരു കുന്നാണ് ചിറ്റിപ്പാറ. ട്രെക്കിംഗ്, റോപ് ക്ലൈംബിംഗ് സാഹസികതയൊക്കെ ഇഷ്ടമാണെങ്കിൽ നേരേ ഇങ്ങോട്ടുപോരൂ.

വരവ് രാവിലെയാണെങ്കിൽ പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങളെ അടുത്തുകാണാം. വൈകുന്നേരമായാൽ വരവേൽക്കാൻ കോടമഞ്ഞ് ഉണ്ടാകും. അതേസമയം, ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അപകടം ഉണ്ടാകാവുന്ന മേഖല കൂടിയാണിത്.



വഴി: തിരുവനന്തപുരം പൊൻമുടി റൂട്ടിൽതന്നെയാണ് ചിറ്റിപ്പാറ. വിതുര എത്തുന്നതിനു മുന്പ് തൊളിക്കോടിനു ശേഷം ഇരുതലമൂലയിൽനിന്നു വലത്തേക്ക് രണ്ടു കിലോമീറ്റർ. ആയിരവല്ലി ക്ഷേത്രത്തിലെത്തും. വാഹനം ഇവിടെ വരെ.

തുടർന്ന് 15 മിനിറ്റ് നടന്നാൽ ചിറ്റിപ്പാറയിലെത്താം. തിരുവനന്തപുരം ചിറ്റിപ്പാറ 27 കിലോമീറ്റർ, നെടുമങ്ങാട് ചിറ്റിപ്പാറ 15 കി.മീ.
പതിഞ്ഞ ഈ പാറസമുച്ചയം നാടിന്‍റെ അഭിമാനമായി മാറുന്നു. തലസ്ഥാന ജില്ലയിലെ അമ്പൂരി എന്ന പഞ്ചായത്തിൽ ദ്രവ്യപ്പാറ എന്ന് അറിയപ്പെടുന്ന പാറസമുച്ചയം ചരിത്രത്തിന്‍റെ കൈയൊപ്പും പുരാണങ്ങളുടെ മേലാപ്പും അണിഞ്ഞ് നിലകൊള്ളുന്നു.

കേരളത്തിലെ എണ്ണം പറഞ്ഞ ഗുഹാ ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. ഇവിടെ ഇപ്പോഴും പൂജകൾ നടക്കുന്നു. ചരിത്രത്തിലും ഈ പാറയ്ക്ക് സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തന്‍റെ രാജാഭിഷേകത്തിനു മുൻപ് ഒളിച്ചോടിയപ്പോൾ ഇവിടുത്തെ ഗുഹയിലാണ് കഴിഞ്ഞത്. എ

ട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ തേടി ദിവസങ്ങൾ ഇവിടെ കഴിഞ്ഞു. അന്ന് ആദിവാസികളായ കാണിക്കാരാണ് മാർത്താണ്ഡവർമയെ ചാണകം കയറ്റിയ കാളവണ്ടിയിൽ രക്ഷപ്പെടുത്തി അയച്ചത്. അതിന് ഉപകാരമായി ഈ ഭൂമി അവർക്ക് തന്നെ കരംതീരുവ ഒഴിവാക്കി പതിച്ചു നൽകിയതും ചരിത്രമാണ്. അതാണ് കാണിപ്പറ്റു ഭൂമി.

പുരാണത്തിലും ഈ മലയെകുറിച്ച് പരാമർശമുണ്ട്.പഞ്ചപാണ്ഡവരിലെ ഭീമൻ ഇവിടെ വന്നിരിന്നതായും പൂജ നടത്തിയിരുന്നതായും ഐതീഹ്യം പറയുന്നു. ഈ പാറയിൽ കാണുന്ന പാട് ഭീമന്‍റെ പാദത്തിന്‍റെയാണത്രേ.

രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത്ത് നടത്താൻ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികൾ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ നിലത്തു നിന്ന് വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവർ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നുവത്രെ.

ആദിവാസികൾ അക്കാലത്ത് സുലഭമായിരുന്ന പ്രത്യേക ഇനം ഞാർ നട്ട് ഉച്ചയ്ക്ക് കതിരിട്ട് വൈകുന്നേരത്തോടു കൂടി കൊയ്ത് അന്നന്ന് കഞ്ഞി വച്ചിരുന്നതിനാൽ ഈ പാടം അന്നൂരി പാടം എന്നറിയപ്പെട്ടിരുന്നതായും അത് പിന്നീട് അമ്പൂരിയായി മാറി എന്നും മറ്റൊരു ഐതിഹ്യം.

അമ്പൂരിയിലെ പാമ്പാരംകാവിനുടത്താണ് ഈ പാറ. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1,600 അടി ഉയരത്തിലാണ് ദ്രവ്യപ്പാറ. ഇവിടെ ഏറ്റവും മുകളിൽ ക്ഷേത്രമുണ്ട്. താഴെ നിന്നു മുകളിലെത്താൻ 72 പടികളും ഇവിടെയുണ്ട്.

തമിഴ്‌നാട്ടിൽ നിന്നു വന്ന ജൈന ബുദ്ധ മതക്കാർ ഇവിടെ തമ്പടിച്ചിരുന്നു. അവർ നിർമിച്ചതാകാം ക്ഷേത്രം എന്നും പറയപ്പെടുന്നു. അഗസ്ത്യമല ഈ രണ്ടു മതക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നതായി അവരുടെ ഗ്രന്ഥമായ വിരാട സൂചികയിൽ പറയുന്നു.



നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്തമായ ഈ പാറക്കൂട്ടം ഇന്ന് അതി ജീവനത്തിന്‍റെ വക്കിലാണ്. പാറയ്ക്ക് മുകളിൽ നിന്നാൽ നഗരക്കാഴ്ചകൾ കാണാനാകും. പിന്നെ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി നിൽക്കുന്ന അഗസ്ത്യമലയിൽ നിന്ന് ഒഴുകിയെത്തുന്ന ഔഷധക്കാറ്റിന്‍റെ സുഗന്ധവും.

കുടപ്പനമൂട് പൊട്ടൻചിറയിൽ നിന്ന് മലമുകൾ വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനട യാത്ര നടത്തി വേണം ദ്രവ്യപ്പാറയിലെത്താൻ. വാഴിച്ചൽ, കുട്ടമല വഴി, പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്ക്ക് അരികിലെത്താം.

ഈ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചാൽ ഒരു ഭാഗത്തു കൂടി വാഹനത്തിൽ മലയുടെ നെറുകയിലെത്തി മറുഭാഗം വഴി മലയിറങ്ങാം. മലമുകളിൽ റിസോർട്ടുകൾ കൂടി ഉണ്ടെങ്കിൽ നെയ്യാർ ഡാമിലും തൃപ്പരപ്പിലും എത്തുന്ന ടൂറിസ്റ്റുകൾക്കും വിദേശികൾക്കും ഇവിടം കൂടി സന്ദർശിക്കാം.

നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും. വിനോദ സഞ്ചാരവകുപ്പ് ഇനിയും ശ്രദ്ധിക്കാത്ത ദ്രവ്യപ്പാറ സഞ്ചാരികളുടെ പറുദീസയാകാൻ കൊതിക്കുന്ന മലനിരയാണ്.

ഗ്രാമീണടൂറിസം ഭൂപടത്തിലേക്ക് ദ്രവ്യപ്പാറയെ അടയാളപ്പെടുത്തേണ്ട കാലം കഴിഞ്ഞു. അധികൃതർ ഇതൊന്ന് കണ്ടാൽ അത് മലയോര ടൂറിസത്തിന്‍റെ സാധ്യതകളിലേക്കാവും വെളിച്ചം വീശുക.

പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒരേ മനസോടെ പ്രവർത്തിച്ചാൽ ദ്രവ്യപ്പാറയിലെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ കഴിയും. മുമ്പ് ചില സ്വകാര്യ കൈയേറ്റ ശ്രമങ്ങൾ നടന്നെങ്കിലും അതെല്ലാം നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വിഫലമായി.

ഇവിടെ എത്താൻ

തിരുവനന്തപുരം പട്ടണത്തിൽനിന്ന് 40 കിലോമീറ്ററോളം അകലെയാണ് ദ്രവ്യപ്പാറ. മലയുടെ നെറുകയിൽ നിന്നാൽ ശംഖുംമുഖം ബീച്ച് ഉൾപ്പെടെയുള്ള വിദൂരക്കാഴ്ചകളും അകലെയുള്ള പച്ചപ്പുകളും അഗസ്ത്യമലയും കുരിശുമലയും കാളിമലയും ഡാമുകളും കാണാം.

കള്ളിക്കാട്, വാഴിച്ചൽ, കുട്ടമല വഴി കുടപ്പനമൂട്, അവിടെ നിന്നു പൊട്ടൻചിറയിൽ എത്തിയാൽ മലയുടെ അടിവാരം വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനടയായി വേണം ദ്രവ്യപ്പാറയിലെത്താൻ.

പതിവ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഷിപ്പ് ഒഴിവാക്കി യാത്രചെയ്യാൻ താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ.
ജില്ല: തൃശൂർ
കാഴ്ച: വെള്ളച്ചാട്ടം

തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെത്താം. വെള്ളായനി മലയിൽനിന്ന് ഉദ്ഭവിക്കുന്ന അരുവി കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്കു പതിക്കുന്നതാണ് കാഴ്ച.

പല തട്ടുകളായിട്ടാണ് വെള്ളം പതിക്കുന്നത്. എങ്കിലും മൂന്നു തട്ടുകളാണ് പ്രധാനം. അതേസമയം, വെള്ളം കൂടുന്ന മഴക്കാലത്ത് അകലെനിന്ന് നോക്കിയാൽ തട്ടുകൾ മറഞ്ഞ് ഒറ്റ വെള്ളച്ചാട്ടമായി തോന്നും. വെള്ളച്ചാട്ടത്തിന് ഉയരം തോന്നാനും ഇത് ഇടയാക്കുന്നു.

പേരിലെ കൗതുകം: ഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകെടുക്കാനായി കാട്ടിലേക്കു പോയിവരവേ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചെന്നും അങ്ങനെയാണ് പട്ടത്തിപ്പാറ പേരു വന്നതെന്നും പറയപ്പെടുന്നു.

നല്ല സമയം: കാലവർഷം മുതൽ ഒഴുക്ക് സമൃദ്ധമാകുന്ന വെള്ളച്ചാട്ടം ജനുവരി വരെ സജീവമാണ്. ഏതാനും വർഷം മുന്പ് പട്ടത്തിപ്പാറയിൽ പാണഞ്ചേരി പഞ്ചായത്ത് കൃഷി ആവശ്യത്തിനായി ഒരു തടയണ നിർമിച്ചു.

വഴി: തൃശൂരിൽനിന്നു പാലക്കാട് ദേശീയ പാതയിലൂടെ മുന്നോട്ടുപോവുക. മണ്ണുത്തി, മുടിക്കോട് ജംഗ്ഷനുകൾക്കു ശേഷം ചെന്പ്രൂത്ര അന്പലത്തിനു സമീപത്തുകൂടിയുള്ള പാതയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് എത്താം.
പച്ചപ്പട്ടുടുത്ത മൂന്നാറും പരിസര പ്രദേശങ്ങളും കൊടുംതണുപ്പിന്‍റെ പിടിയിൽ. പലയിടത്തും ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. ചെണ്ടുവര എസ്റ്റേറ്റിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.

മൈനസ് ഒരു ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. മൈനസിലെത്തിയതോടെ ചെണ്ടുവരയിലെ പുൽമേടുകളും മലനിരകളും മഞ്ഞണിഞ്ഞ് വെള്ള പുതച്ചു. ഇതാദ്യമായാണ് ഈ സീസണിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തുന്നത്.

രണ്ടാഴ്ച മുന്പ് തണുപ്പ് ഏറ്റവും താഴ്ന്ന നിലയായ പൂജ്യത്തിൽ എത്തിയിരുന്നുവെങ്കിലും മൈനസിലേക്ക് താഴ്ന്നിരുന്നില്ല. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെ ങ്കിലും എസ്റ്റേറ്റുകളിൽ വ്യത്യസ്ത താപനിലയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയ ദേവികുളത്ത് കഴിഞ്ഞ ദിവസം ഒരു ഡിഗ്രിയായിരുന്നു താഴ്ന്ന താപനില. ലക്ഷ്മി, സൈലന്‍റ് വാലി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു.

തേയിലത്തോട്ടങ്ങളും പച്ചിലച്ചാർത്തുകളുമെല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. അസുലഭമായ ഈ ദൃശ്യവിരുന്നും ശീതളിമയാർന്ന കാലാവസ്ഥയും ആസ്വദിക്കാനെത്തുന്നവരെക്കൊണ്ട് റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT