ആനന്ദകുമാറിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം
Tuesday, October 22, 2024 4:50 AM IST
തിരുവനന്തപുരം: ടൈംസ് ഓഫ് ഒമാൻ ലൈഫ് ടൈം അച്ചീവ് അവാർഡ് കെ.എൻ. ആനന്ദകുമാർ സ്വീകരിച്ചു. ഒമാനിലെ അൽ ഖുറം സിറ്റിയിൽ നടന്ന ചടങ്ങിൽ ടൈംസ് ഓഫ് ഒമാൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും, പൊന്നാടയും, ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും നൽകി ടൈംസ് ഓഫ് ഒമാൻ ഡയറക്ടർ മറിയം അൽ സദ്ജലി ആനന്ദ് കുമാറിനെ ആദരിച്ചു.

സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നൽകിയ സംഭാവനയ്ക്കാണ് അവാർഡ്. വ്യവസായരംഗത്തുനിന്ന് ജീവകാരുണ്യ മേഖലയിലെത്തിയ ആനന്ദ് കുമാർ 1996ൽ സായിഗ്രാമം സ്ഥാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ സായിഗ്രാമം സ്ഥാപിച്ചു 27 വർഷമായപ്പോൾ സമ്പൂർണ ഗ്രാമ സ്വരാജ് കൈവരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പുനരധിവാസം, സാംസ് കാരികം, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, പൈതൃക സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനയാണ് സായിഗ്രാമം നൽകിവരുന്നത്.

ആരോഗ്യരംഗത്ത് അഞ്ചു ലക്ഷത്തി നാൽപതിനായിരം സൗജന്യ ഡയാലിസിസ് പാവപ്പെട്ട രോഗികൾക്ക് നൽകി. വിദ്യാഭ്യാസരംഗത്ത് മോണ്ടിസോറി മുതൽ ഐഎഎസ് അക്കാദമി സിവിൽ സർവീസ് പരിശീലനം കേന്ദ്രം വരെ, സായിഗ്രാമത്തിൽ ഗവൺമെന്‍റ് എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മുഴുവൻ സീറ്റും ഗവൺമെന്‍റിനു വിട്ടുകൊടുത്തു മാതൃകയായി.


സാമൂഹ്യക്ഷേമം പുനരധിവാസ രംഗത്ത് നാല് അനാഥാലയങ്ങൾ സായി ഗ്രാമം നടത്തിവരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക അനാഥാലയം രൂപീക രിച്ചു. കാർഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ചു. പ്രകൃതി സംരക്ഷണത്തിൽ രാജ്യത്തിനുതന്നെ മാതൃകയായി. എൻഡോസൾഫാൻ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ വേണ്ടി 108 വീടുകൾ നിർമിച്ചു നൽകി. ആരോഗ്യ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെ കാസർഗോഡ് പുനരധിവാസ ഗ്രാമം നിർമിച്ചു. 320 വീടുകൾ ഭവന രഹിതർക്ക് സായി ഗ്രാമം നിർമിച്ചു നൽകി. സമൂഹ വിവാഹത്തിലൂടെ 350 നിർധനയായ യുവതികളെ സാമ്പത്തിക സഹായം നൽകി വിവാഹം നടത്തി സായിഗ്രാമം.