പാലക്കുഴയിൽ കോഴി ഫാമിൽ തീപിടിത്തം
Monday, October 21, 2024 1:40 AM IST
പാലക്കുഴ: പഞ്ചായത്ത് നാലാം വാർഡിലെ കർഷകന്‍റെ കോഴി ഫാം കത്തിനശിച്ച നിലയിൽ. ഇല്ലിക്കുന്ന് കുന്നപ്പിള്ളി റെജി ജോസഫിന്‍റെ കോഴിഫാമാണ് കത്തിനശച്ചത്. ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.

10,000 കോഴികളെ വളർത്താനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. അതിൽ 5000 കുഞ്ഞുങ്ങളെ ഇടാനുള്ള കൂടാണ് കത്തിനശിച്ചത്. അഗ്നിബാധയിൽ 600 ഓളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. അഗ്നിബാധയുടെ സമയത്ത് ചൂടിൽനിന്നും രക്ഷപ്പെടുന്നതിനുവേണ്ടി കുഞ്ഞുങ്ങൾ കൂടിന്‍റെ ഒരു ഭാഗത്തേക്ക് കൂട്ടമായി മാറിയതിനാൽ ഓടിക്കൂടിയ ഫാം തൊഴിലാളികളും ഉടമസ്ഥനും ചേർന്ന് ബാക്കി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു.


ഫാമിന്‍റെ മേൽക്കൂരയുടെ ഇരുവശത്തു നിന്നുമാണ് തീ പടർന്നത്. ഫാമിനു മറ്റാരെങ്കിലും തീ വച്ചതാകാം എന്നാണ് ഉടമയുടെ സംശയം. കൂട് കത്തിനശിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജും ആരോപിച്ചു. കൂടിന് നിലവിൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഉടമയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.