കൗമാര കായികമേളയ്ക്ക് ഇന്ന് തുടക്കം
Monday, October 21, 2024 1:40 AM IST
കോതമംഗലം : പുതിയ ദൂരവും ഉയരവും തേടിയുള്ള കൗമാരതാരങ്ങളുടെ ആവേശപോരാട്ടത്തിന് കോതമംഗലത്ത് ഇന്ന് തിരിതെളിയും. 2516 വിദ്യാർഥികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന റവന്യൂ ജില്ലാ സ്കൂൾ മേളയ്ക്കായി വൻ ഒരുക്കമാണ് കോതമംഗലം നഗരത്തിലും എം.എ. കോളജ് മൈതാനത്തും പരിസരങ്ങളിലും നടന്നിട്ടുള്ളത്. കായിക താരങ്ങളെ സ്വീകരിക്കാൻ കോതമംഗലം ഒരുങ്ങുന്പോൾ സബ് കമ്മിറ്റികളുടെ വേറിട്ട പ്രവർത്തനമാണ് നടന്നുവരുന്നത്. നഗരസഭാംഗങ്ങൾ ചെയർമാൻമാരും അധ്യാപക സംഘടനാ പ്രതിനിധികൾ കണ്‍വീനർമാരായും രൂപീകരിച്ച സബ് കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനമാണ് മേളയുടെ ഭംഗി വർധിപ്പിക്കുന്നത്. മേളയുടെ ജനറൽ കണ്‍വീനർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടറാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

കളറായി പ്രചാരണ കമ്മിറ്റി
പത്ര ദൃശ്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും മേളയ്ക്ക് വലിയ പ്രചാരണമാണ് നടക്കുന്നത്.കൊടി തോരണങ്ങളും പ്രചരണ ബോർഡുകളും ദിവസങ്ങൾക്ക് മുന്പ് നഗരത്തിലും കോളജ് പരിസരത്തും സ്ഥാനം പിടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നൂതന രീതിയിലുള്ള പ്രചാരണവും ശക്തമായിട്ടുണ്ട്.

താരമായി തക്കുടു
ഒളിന്പിക്സ് മാതൃകയിൽ ആദ്യമായി നടക്കുന്ന കായിക മേളയാണ് ഇത്തവണത്തേത്. കായിക മേളയുടെ പ്രമോഷൻ വീഡിയോയും ഗാനവും വിദ്യാർഥികൾ ഉൾപ്പെടെ സ്വീകരിച്ചു കഴിഞ്ഞു. മേളയുടെ പ്രചരണത്തിനും മറ്റുമായി തെരഞ്ഞെടുത്തിട്ടുള്ള ലോഗോയും ഭാഗ്യ ചിഹ്നവും നിർമിച്ചത് വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്‍റെ നേത്യത്വത്തിലാണ്. ബോർഡുകളിലും കൊടി തോരണങ്ങളിലും മറ്റും നിറഞ്ഞതോടെ കോതമംഗലത്ത് താരമായിരിക്കുകയാണ് ഭാഗ്യ ചിഹ്നം തക്കുടു.


പച്ചവിരിച്ച മൈതാനം
വിദ്യാർഥികളെ ആകർഷിക്കുന്ന രീതിയിൽ പച്ച വിരിച്ച മൈതാനമാണ് കോതമംഗലം എംഎ കോളജിൽ മത്സരാർഥികളെ കാത്തിരിക്കുന്നത്. വെട്ടി ഒതുക്കി സജ്ജമാക്കിയ പുൽത്തകിടിയുള്ള മനോഹരമായ മൈതാനം മേളയെ കൂടുതൽ ആകർഷകമാക്കും. പ്രധാന വേദി ഉൾപ്പെടെ 11 പന്തലുകളാണ് മേളയ്ക്ക് വേണ്ടി നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ മനോഹരമാക്കുന്നതിന് പ്രധാന വേദി അലങ്കരിച്ചു മനോഹരമാക്കിയിട്ടുണ്ട്.

രുചിക്കൂട്ടുമായി ഭക്ഷണ ശാല
മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയിൽ വെജിറ്റേറിയൻ ഭക്ഷണവും നോണ്‍ വെജിറ്റേറിയൻ ഭക്ഷണവും ഉൾപ്പെടുന്ന രീതിയിലാണ് ക്രമീകരണം.
മേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷണ വിതരണത്തിനായി കൂപ്പണും നൽകും. ഭക്ഷണം നൽകുന്നത് സുഗമമാക്കുന്നതിനായി ആവശ്യമായ കൗണ്ടറുകളും ഒരുക്കുന്നുണ്ട്.

ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധം
മേളയിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാണ്. പ്ലാസ്റ്റിക് നിർമ്മിതമായ പേപ്പർ, കുപ്പി തുടങ്ങിയവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും.
മത്സരങ്ങൾ നടക്കുന്ന മുഴുവൻ സമയത്തും ഡോക്ടർ സേവനം ഉൾപ്പെടെയുള്ള ചികിൽസ സജ്ജീകരണങ്ങളും അവശ്യഘട്ടത്തിൽ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.