കാലിടറിയെങ്കിലും കരുത്തു ചോരാതെ അശ്വതി
Tuesday, October 22, 2024 2:54 AM IST
കുന്നംകുളം: ചുട്ടുപൊള്ളുന്ന ചൂടിനെ തോല്പിച്ച മത്സരാവേശം. വിജയക്കൊടി പാറിച്ച് വി.എം. അശ്വതി. മീറ്റിൽ 4.90 മീറ്റർ ചാടിയാണ് തൃശൂർ കാൾഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അശ്വതി വിജയകിരീടം സ്വന്തമാക്കിയത്.

ലോംഗ് ജംപിൽ വിജയങ്ങൾ എന്നും കൂടപ്പിറപ്പാക്കിയ ആൻസി സോജന്‍റെ സഹോദരിയും ലോംഗ് ജംപ് താരവുമായ അഞ്ജലി സോജനെ നേരത്തെ തോൽപിച്ച താരമെന്ന പേരുള്ള അശ്വതിയുടെ ഓരോ പ്രകടനവും കാണികൾ കണ്ണുചിമ്മാതെയാണ് നോക്കിയിരുന്നത്. ആറു തവണ ചാടിയപ്പോൾ മൂന്നുവട്ടവും കാലിടറിയെങ്കിലും വിജയം വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയം കൈവിട്ടില്ല.


തൃശൂർ വഴക്കുംപാറ സ്വദേശികളായ മനോജ്-രശ്മി ദന്പതികളുടെ മകളായ ആശ്വതി പി.വി. ആന്‍റോയുടെ ശിക്ഷണത്തിലാണ് മിന്നുംപ്രകടനം കാഴ്ചവച്ചത്. മുൻവർഷം 80 മീറ്റർ ഹഡിൽസിൽ സിൽവറും ലോംഗ് ജംപ്, 100 മീറ്റർ പെന്‍റത്തലോണ്‍ എന്നിവയിൽ സ്വർണവുംനേടിയ ഈ താരത്തിന് ഇന്ന് ഹർഡിൽസിലും മത്സരമുണ്ട്. ഒളിംപിക് ലക്ഷ്യമിടുന്ന താരം വരും നാളുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള പരിശ്രമത്തിലാണ്.