ജിംനേഷ്യത്തിലെ മുൻ ട്രെയിനർ കുത്തേറ്റു മരിച്ചനിലയിൽ
Saturday, October 19, 2024 4:37 AM IST
ആലുവ: ചുണങ്ങംവേലിയിൽ ജിംനേഷ്യത്തിലെ മുൻ ട്രെയിനർ വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചനിലയിൽ. സമീപത്തെ കെ.പി. ജിംനേഷ്യം ഉടമയായ പ്രതി മണിക്കൂറുകൾക്കകം തൃശൂരിൽനിന്ന് പോലീസ് പിടിയിലായി. കണ്ണൂർ ശ്രീകണ്ഠപുരം നെടുംചാര വീട്ടിൽ സാബിത്ത് (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിംനേഷ്യം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറന്പിൽ കൃഷ്ണ പ്രതാപിനെ (25) യാണ് എടത്തല പോലീസ് അറസ്റ്റുചെയ്തത്. കൃഷ്ണ പ്രതാപിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. സ്ഥാപനത്തിലെ പരിശീലകനായ സാബിത്തിനെ രണ്ടു മാസം മുന്പ് സ്ഥാപനത്തിൽനിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

സ്ഥാപനത്തിലെ പരിശീലകനായിരുന്ന സാബിത്ത് ജിംനേഷ്യത്തിൽനിന്നും 300 മീറ്റർ അകലെ വാടക വീട്ടിൽ മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. വാടക വീട്ടിലെത്തിയ പ്രതി ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. സാബിത്തിന്‍റെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സാബിത്തിന് ഭാര്യയും ഏഴും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ട്.

കൊല നടത്തിയശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ തൃശൂർ ചെന്പൂച്ചിറയിൽനിന്നു പിടികൂടി. ഇരുവരും തമ്മിലുണ്ടായ സാന്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഇത് പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല. ആലുവയില്‍ കുത്തേറ്റ് മരിച്ച ശ്രീകണ്ഠപുരം സ്വദേശി സാബിത്ത് (32) അബ്ദുള്‍ ഖാദറിന്‍റെയും പരേതയായ നെടിഞ്ചാര ഫാത്തിമയുടെയും മകനാണ്. ഭാര്യ : ശമീല (ചെങ്ങളായി) മക്കള്‍ : സഹറ (വിദ്യാര്‍ഥി), ഇവാന്‍. സഹോദരങ്ങള്‍ : അബ്ദുള്‍ ഗഫൂര്‍, അബ്ദുല്‍ റസാഖ് (ദുബായ്), അബ്ദുല്‍ റഷീദ്, ശംസീര്‍, സയ്യിദ്.

ഡിവൈഎസ്പി ടി.ആർ. രാജേഷ്, സിഐ കെ. സെനോദ്, എസ്ഐമാരായ അരുണ്‍ ദേവ്, സി.കെ.സക്കറിയ, സി.എ. അബ്ദുൽ ജമാൽ, സി.ജെ. കണ്ണദാസ്, എസ്‌സിപിഒ വി.ആർ.പ്രവീണ്‍, സിപിഒമാരായ പി.കെ. ഹാരീസ്, പി.എം. ഷെഫീക്ക്, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, മുഹമ്മദ് അമീർ, പി.എ. നൗഫൽ എന്നിവരാണ് ഉണ്ടായിരുന്നത്.


ആദ്യം കണ്ടത് ഒപ്പം
താമസിക്കുന്നയാൾ

ആലുവ: സാബിത് കുത്തേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് ഒപ്പം താമസിക്കുന്ന ദീപക്. ഇടപ്പിള്ളി പോണേക്കര സ്വദേശി ദീപക്, ഗുരുവായൂർ തൈക്കാട് സ്വദേശി ഫഹദ്, ശ്രീകണ്ഠാപുരം സ്വദേശി വിഷ്ണു എന്നിവരാണ് സാബിത്തിനൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്നത്.

ബഹളം കേട്ട് ദീപക് വാതിൽ തുറന്ന് എത്തിയപ്പോൾ പ്രതി ആക്രമണം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവരിൽ നിന്നുമാണ് പ്രതിയെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ സുരക്ഷയ്ക്കായും ഇവരും പോകുമായിരുന്നു.

കൊടുങ്ങല്ലൂർ പെരിങ്ങനം മൂന്നു പിടിക സ്വദേശി നസീറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കൊലപാതകം നടന്ന വാടകവീട്. ഉടമ ഖത്തറിലാണ്. കേസിന്‍റെ ഭാഗമായി വീട് വാടകയ്ക്ക് എടുത്തു നൽകിയ ബ്രോക്കറെയും പോലീസ് ചോദ്യം ചെയ്തു. സാബിത്തിന്‍റെ ഉമ്മ മരിച്ചുപോയി. ആറു മക്കളിൽ അഞ്ചാമത്തെ മകനാണ് മരണമടഞ്ഞ സാബിത്.

പിടിയിലായത് മിസ്റ്റർ ഇന്ത്യ മെഡലിസ്റ്റ്

ആലുവ: കൊലപാതകക്കേസിൽ പിടിയിലായ പ്രതി കൃഷ്ണപ്രതാപ്‌ വനിതാ പോലീസ് അടങ്ങുന്ന എടത്തല പോലീസ് സംഘത്തിന് ഫിസിക്കൽ ട്രെയിനിംഗ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പോലീസിന് പരിശീലനം നൽകിയ ട്രെയിനർ ഒടുവിൽ അതേ പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയത്, പ്രതിയായി.

എടത്തല പോലീസ് സ്റ്റേഷനിൽ സാബിത്തിനെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്താൻ എത്തിച്ചു. ഈ വീഡിയോ കൃഷ്ണ പ്രതാപിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ബോക്സിൽ പലരും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിശീലന വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിൽ പോലീസ് ഉദ്യോഗസ്ഥരെ ഭാരവസ്തുക്കൾ ഉപയോഗിച്ച് പരിശീലനം നൽകുന്നതും മാസ് ഡ്രിൽ നടത്തുന്നതും കാണാം.

ശരീര സൗന്ദര്യ മത്സരത്തിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കെപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണപ്രസാദിന് വന്ന സ്ഥിതിവിശേഷം സുഹൃത്തുക്കൾക്കും ആഘാതമായിരിക്കുകയാണ്. 2019ൽ മിസ്റ്റർ കേരളയും മിസ്റ്റർ എറണാകുളവും 2020 ൽ മിസ്റ്റർ ഇന്ത്യ മെഡലുകളും കെപി യ്ക്ക് ലഭിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിലും രണ്ടു വർഷം മെഡൽ ജേതാവായിരുന്നു.