മണീടിലെ മരണം:ഒരാൾ അറസ്റ്റിൽ
Sunday, October 20, 2024 2:18 AM IST
പിറവം: മണീട്ടീൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്ക പ്രശ്നത്തിൽ ഇടപെട്ട യുവാവ് മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണീട് നെച്ചൂർ മഠത്തിൽപറമ്പിൽ അഖിൽ രാജൻ (29) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 15ന് രാത്രി മണീട് ആനമുന്തി ജംഗ്ഷനിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു.

പ്രതിയും, മറ്റൊരാളും തമ്മിലുള്ള വാർക്കു തർക്കം തടയാൻ ശ്രമിക്കുന്നതിനിടെ തള്ളി മാറ്റിയപ്പോഴാണ് റോഡിൽ വീണ് മണീട് വള്ളോപ്പിള്ളിൽ മഹേഷ് (38)ന് തലയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്കു ശേഷം വീട്ടിലെത്തി അവശനിലയിലായ മഹേഷ് 17ന് പുലർച്ചെ മരണപ്പെട്ടു. തള്ളി വീഴ്ത്തിയ പ്രതി സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കോകുകയായിരുന്നു.


ചോറ്റാനിക്കരയിൽ ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് പിറവം പോലീസ് സിഐ ഡി.എസ്. ഇന്ദ്രരാജിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ എസ്.എൻ. സുമിത, കെ.എസ്. ജയൻ, എൻ.പി. ബിജു എന്നിവർ ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.