മൂത്തകുന്നം ആശുപത്രിക്ക് അനുവദിച്ച ആംബുലൻസ് രണ്ടു മാസമായിട്ടും ഓടിത്തുടങ്ങിയില്ല
Monday, October 21, 2024 1:40 AM IST
പറവൂർ: എംപി ഫണ്ട് ഉപയോഗിച്ച് മൂത്തകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് ഇനിയും സർവീസ് തുടങ്ങിയില്ല. ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നും മൂത്തകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് ആണ് രണ്ടു മാസമായി വെയിലും മഴയും കൊണ്ട് കിടക്കുന്നത്.

മറ്റ് ആംബുലൻസുകളേക്കാൾ നിരക്ക് കുറച്ച് സർവീസ് നടത്തുവാൻ ഇതിന് കഴിയും. ആശുപത്രി പ്രവർത്തിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലാണ്. ആംബുലൻസ് സർവീസ് തുടങ്ങാത്തത് സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്ന ആരോപണമുണ്ട്. ആശുപത്രി ഉപദേശക സമിതി വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇനിയും യോഗം വിളിച്ചിട്ടില്ല. എത്രയും വേഗം ആംബുലൻസ് സർവീസ് തുടങ്ങണമെന്ന് വടക്കേക്കര മണ്‌ഡലംകോൺഗ്രസ് പ്രസിഡന്‍റും എച്ച്എംസി കമ്മിറ്റി അംഗവുമായ എം.ഡി. മധുലാൽ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് ഇതു സംബന്ധിച്ച് നിവദനം നൽകിയിട്ടുണ്ട്.