സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ വി.പി. ചന്ദ്രൻ രംഗത്ത്
Saturday, October 19, 2024 4:37 AM IST
കൊച്ചി: സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റിയിൽ നിന്നു പുറത്താക്കപ്പെട്ട വി.പി. ചന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറി സി.എൻ. മോഹനനെതിരെ പരസ്യമായി രംഗത്തെത്തി. തങ്ങളുടെ താൽപര്യങ്ങൾക്കു വഴങ്ങാത്ത സഖാക്കളെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വെട്ടിനിരത്തുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

ഒരുകാലത്ത് പാവങ്ങളുടെയും തൊഴിലാളികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആശ്രയവും ആവേശവുമായിരുന്നു ജില്ലയിലെ സിപിഎം. എന്നാൽ ഇപ്പോള്‍ ഈ പാര്‍ട്ടിയില്‍ സാധാരണ പ്രവർത്തകർക്ക് രക്ഷയില്ലാതായിരിക്കുന്നു. കൊച്ചിയിൽ കച്ചവട താൽപര്യങ്ങളോടെ പാർട്ടിയിൽ പുതിയൊരു വിഭാഗം പിടി മുറിക്കുകയാണ്. ജില്ലയില്‍ അഴിമതിക്കും ചില നേതാക്കളുടെ കച്ചവട താല്പര്യങ്ങളും സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ആത്മാർഥതയുള്ള സഖാക്കളെ പുറത്താക്കാനാണ് ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്. ഭരണഘടനയിലെ ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാക്കള്‍ വിശദീകരണം പോലും ചോദിക്കാതെയാണ് ഏകപക്ഷീയമായി പാര്‍ട്ടിയില്‍ നിന്നും സഖാക്കളെ പുറത്താക്കിയത്.


തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനായി ഉന്നയിച്ച ഒരു ആരോപണം വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ക്രമക്കേടായിരുന്നു. പഴയ പത്രങ്ങൾ തുടങ്ങിയ ആക്രി സാധനങ്ങൾ ശേഖരിച്ച് വയനാട് ഫണ്ട് ശേഖരിക്കാൻ വേണ്ടി കൊച്ചി കോർപറേഷൻ കൗൺസിലർ ഡോ. ശൈലജ ചെയർപേഴ്സനായ സമിതിയുടെ സംരംഭമാണിത്. ഇതിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സഹകരിച്ചു എന്നത് മാത്രമാണു തനിക്കുള്ള ബന്ധം.

ജില്ലാ സെക്രട്ടറിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളവര്‍ എന്ത് തെറ്റു ചെയ്താലും ആ തെറ്റുകളെല്ലാം മൂടിവച്ച് അവരെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും വി.പി. ചന്ദ്രൻ ആരോപിച്ചു.