ആശ്രമം സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടിൽ
Saturday, October 19, 2024 3:49 AM IST
മൂവാറ്റുപുഴ: ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരെത്തുന്ന ആശ്രമം സ്വകാര്യ ബസ്‌സ്റ്റാൻഡ് സന്ധ്യമയങ്ങുന്നതോടെ ഇരുട്ടിൽ. നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നാളുകളായി മിഴിതുറക്കാതായതോടെയാണ് ആശ്രമം ബസ് സ്റ്റാൻഡ് ഇരുട്ടിലായത്. കെഎസ്ഇബിയുടെ ലൈറ്റുകളും മിഴിയടച്ചിരിക്കുകയാണ്. ബസ്‌സ്റ്റാൻഡ് ഇരുട്ടിലായിട്ട് 26 ദിനങ്ങൾ പിന്നിട്ടെന്ന് സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു. ഇരുട്ടിലാകുന്ന സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്ന സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കും ബസ് ജീവനക്കാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം.

വ്യാപാര സ്ഥാപങ്ങൾ കൂടി അടച്ചുകഴിഞ്ഞാൽ സ്വകാര്യ ബസ്‌സ്റ്റാൻഡ് കൂരിരുട്ടിലാകും. ആവശ്യത്തിന് ഇരിപ്പിടങ്ങൾ പോലുമില്ലാത്ത സ്റ്റാൻഡ് ഇരുട്ടിലാകുകയും ചെയ്തതോടെ കോതമംഗലം, കോലഞ്ചേരി, പെരുന്പാവൂർ ഭാഗങ്ങളിലേക്കുള്ള ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും ദിവസേനയെത്തുന്ന ബസ് ജീവനക്കാരുമാണ് ദുരതത്തിലായിരിക്കുന്നത്. കരാറുകാരുമായുള്ള കാലാവധി കഴിഞ്ഞതിനാലാണ് ഹൈമാസ്റ്റ് ലൈറ്റിൽ അറ്റകുറ്റപ്പണി നടത്താത്തതെന്നും, നഗരത്തിലെ വിവിധയിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളും മിഴിയടച്ചിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.


അതേ സമയം പുതിയ കരാർ തയാറാക്കി ഒരാഴ്ചക്കുള്ളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിതുറക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ബസ് സ്റ്റാൻഡിൽ സന്ധ്യയായി ഇരുട്ട് നിറയുന്നതോടെ മദ്യപാനികളുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. പോലീസ് സ്റ്റാന്‍റിൽ പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.