ജീവനക്കാരനെ ആളുമാറി കസ്റ്റഡിലെടുത്തു ; പരാതിയുമായി ആലുവ നഗരസഭ
Sunday, October 20, 2024 2:18 AM IST
ആലുവ: ആളുമാറി ആലുവ നഗരസഭാ ജീവനക്കാരനെ ജോലിക്കിടെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇതേത്തുടർന്ന് ഇന്നലെ ചേർന്ന അടിയന്തിര കൗൺസിൽ യോഗ ശുപാർശ പ്രകാരം ജില്ലാ പോലീസ് മേധാവിക്ക് ആലുവ നഗരസഭ പരാതി നൽകി.

നഗരസഭ ഓഫീസിലെ നൈറ്റ് വാച്ച്‌മാനെയാണ് ഡ്യൂട്ടിക്കിടയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ടിജന്‍റ് ജീവനക്കാരൻ കൂടിയായിരുന്ന ടി.എ. സുധീറിനെ വെള്ളിയാഴ്ച വൈകിട്ട് പെരുമ്പാവൂർ പോലീസ് എത്തിയാണ് കൊണ്ടുപോയത്. ഡ്യൂട്ടിയിൽ ആണെന്നും മേലധികാരികളെ വിവരം അറിയിക്കണമെന്നും സുധീർ പറഞ്ഞെങ്കിലും പോലീസ് അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.


വിവരമറിഞ്ഞ് മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഓഫീസിൽ എത്തി സബ് ഇൻസ്പെക്ടറുമായി സംസാരിച്ചെങ്കിലും പോലീസ് വഴങ്ങിയില്ലത്രേ.

ആളുമാറിയെന്ന് അറിഞ്ഞപ്പോൾ രാതി 9.30 ഓടെ സ്റ്റേഷനിൽ നിന്നും സുധീറിനെ വിട്ടയയ്ക്കുകയായിരുന്നു. ജീവനക്കാരനെ ആളുമാറിയും ഓഫീസ് മേലധികാരികളെ അറിയിക്കാതെയും കസ്റ്റഡിയിലെത്തതിനെതിരെ ആലുവ നഗരസഭ കൗൺസിൽ യോഗം പ്രതിഷേധിച്ചു.

മുനിസിപ്പൽ സെക്രട്ടറി ഓഫീസിൽ ഉണ്ടായിരുന്ന സമയത്തുതന്നെയാണ് പോലീസിന്‍റെ ഈ നടപടി ഉണ്ടായതെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ ആരോപിച്ചു.