കാഴ്ചക്കാരുടെ മനംനിറച്ച് ഓട്ടോറിക്ഷ തൊഴിലാളികളുടെ വിശ്രമ കേന്ദ്രം
Saturday, October 19, 2024 4:37 AM IST
മൂവാറ്റുപുഴ : കാഴ്ചക്കാരുടെ മനംനിറച്ച് ഈസ്റ്റ് മാറാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ വിശ്രമ കേന്ദ്രം. റോഡരികിലെ ഹരിതോധ്യാനത്തോടൊപ്പം പൂങ്കാവനവും ഒരുക്കിയാണ് ഈസ്റ്റ് മാറാടി ഷാപ്പുംപടിയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ വിശ്രമ കേന്ദ്രം കാഴ്ചക്കാരെ ആകർഷിക്കുന്നത്. ഓലമേഞ്ഞ്, ഇരിപ്പിടങ്ങൾ ഒരുക്കിയ വിശ്രമ കേന്ദ്രവും, സമീപം പൂച്ചെടികളും, ഫലവൃക്ഷ തണൽ മരങ്ങളുമാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്.

പല വർണങ്ങളിലുള്ള 20 ഓളം പൂച്ചെടികളും, മാവ്, പനിനീർ ചാന്പ, പേര തുടങ്ങി വിവിധതരം ഫലവൃക്ഷങ്ങളും, ആര്യവേപ്പും നട്ടുപിടിപ്പിച്ചാണ് മുപ്പതോളം, ഓട്ടോ, ഗുഡ്സ് ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മ ഹരിതോദ്യാനം തയാറാക്കിയിരിക്കുന്നത്. ചെറിയൊരു ആന്പൽക്കുളം ഒരുക്കിയിരിക്കുന്നതും ആകർഷണമാണ്. മൂവാറ്റുപുഴ - കോട്ടയം എംസി റോഡിലൂടെ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയ്ക്ക് സഞ്ചരിച്ചവരാരും ഈ വിശ്രമകേന്ദ്രം ശ്രദ്ധിക്കാതെ യാത്ര തുടർന്നിട്ടുണ്ടാവില്ല.

വിശ്രമ കേന്ദ്രത്തിനൊപ്പം റോഡരികിലെ നടപ്പാതയും തൊഴിലാളികൾ മനോഹരമാക്കാൻ മറന്നില്ല. ഓട്ടോറിക്ഷ തൊഴിലാളികൾ തന്നെയാണ് ഇവയുടെ പരിപാലനവും നടത്തിവരുന്നത്. സഹപ്രവർത്തകർ ചേർന്ന് നഴ്സറികളിൽ നിന്നും, വീടുകളിൽ നിന്നുമാണ് പൂച്ചെടികൾ എത്തിച്ചിരിക്കുന്നത്. ഈസ്റ്റ് മാറാടി സെന്‍റ് ജോർജ് കത്തോലിക്ക പള്ളിയുടെ സഹകരണവും ഹരിതോദ്യാനത്തിന്‍റെ പരിപാലനത്തിന് ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക് ലഭിക്കുന്നുണ്ട്.


ചെടികൾക്കും വൃക്ഷങ്ങൾക്കുമുള്ള വെള്ളം പള്ളിയിൽ നിന്നുമാണ് ലഭ്യമാക്കുന്നത്. പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ചട്ടികളും മറ്റും നിർമിച്ചിരിക്കുന്നത് തൊഴിലാളികളുടെ വീടുകളിൽ നിന്നുള്ള പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ്. തൊഴിലാളികൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും വന്നിരുന്ന് ഉല്ലസിക്കുന്നതിനുള്ള അവസരവും ഇവർ ഒരുക്കുന്നുണ്ട്. അലങ്കാരത്തിന് പുറമേ ദാഹം അകറ്റുന്നതിന് കുടിവെള്ളവും, അറിവ് നേടുന്നതിന് പത്രവും തൊഴിലാളികൾ ഈ വിശ്രമ കേന്ദ്രത്തിൽ എത്തിക്കുന്നുണ്ട്.