തൃക്കാക്കരയിൽ സ്ഥിരംസമിതി അധ്യക്ഷയ്ക്കെതിരേ അവിശ്വാസപ്രമേയ നോട്ടീസ്
Saturday, October 19, 2024 4:37 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സോമി റെജിക്കെതിരെ സ്വതന്ത്ര കൗൺസിലറും, സമിതിയിലെ രണ്ട് എൽഡിഎഫ് കൗൺസിലർമാരും ചേർന്ന് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിധു എ. മേനോൻ മുൻപാകെ ഇന്നലെ രാവിലെ 11 ന് മണിക്കാണ് നോട്ടീസ് നൽകിയത്.

പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സോമി റജിയുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മൂലം വാർസുതല വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപവുമായി സമിതി അംഗമായ ഇ.പി. കാതരുകുഞ്ഞും ഇടതു കൗൺസിലർമാരായ റസിയ നിഷാദ്, ആര്യാ ബിബിൻ എന്നിവരുമാണ് അവിശ്വാസ പ്രമേയത്തിന് തീയതി നിശ്ചയിച്ച് അനുമതി നൽകണ മെന്ന ആവശ്യമുന്നയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ നൽകിയത്.


മുനിസിപ്പൽ ചട്ട പ്രകാരം 15 ദിവസത്തിനുള്ളിൽ അനുമതി കിട്ടുന്നതോടെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് സോമി റെജിയെ പുറത്താക്കാനുള്ള അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ അവിശ്വാസപ്രമേയം വരുന്നതിനു മുമ്പ് തന്നെ അധ്യക്ഷ പദവി സോമി റജി രാജിവച്ചൊഴിയുമെന്നാണ് സുചന.