മരട് നിവാസികളെ താത്കാലികമായി ടോളില്‍ നിന്നൊഴിവാക്കാന്‍ നടപടി
Saturday, October 19, 2024 4:37 AM IST
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍-തേവര പാലം അടച്ചതിനെ തുടര്‍ന്ന് കുമ്പളം ടോള്‍ പ്ലാസ വഴി യാത്ര ചെയ്യേണ്ടി വരുന്ന മരട് നിവാസികളെ താത്കാലികമായി ടോളില്‍ നിന്നൊഴിവാക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്‍കും. പാലം അടച്ചതിനെ തുടര്‍ന്ന് മരട് നിവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വിളിച്ച യോഗത്തിലാണ് തീരുമാനം.

പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികള്‍ കുണ്ടന്നൂര്‍ പാലം അടച്ചതോടെ കുമ്പളം ടോള്‍ പ്ലാസയിലൂടെ അരൂര്‍-ഇടക്കൊച്ചി വഴി സഞ്ചരിക്കേണ്ടി വരും. അതിനാല്‍ വലിയ തുക ടോളായി നല്‍കേണ്ടി വരും. ഇതു കണക്കിലെടുത്ത് മരട് നഗരസഭാ നിവാസികളെ കുമ്പളം ടോളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചത്.

കുമ്പളം നിവാസികള്‍ക്ക് നേരത്തേ ഇളവ് നല്‍കിയ മാതൃകയില്‍ മരടിലും ടോള്‍ ഒഴിവാക്കാനാണ് ആവശ്യപ്പെടുക. വാഹനത്തിന്‍റെ ആര്‍സി ബുക്കിലോ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡിലോ രേപ്പെടുത്തിയിട്ടുള്ള വിലാസം കാണിച്ച് മരട് നിവാസിയാണെന്ന് വ്യക്തമാക്കി ടോള്‍ കടക്കാന്‍ കഴിയുന്ന വിധം ക്രമീകരണമാണ് പരിഗണിക്കുന്നത്.


കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലങ്ങള്‍ ഒരു മാസത്തേക്ക് അടച്ചത്. അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പാലം അടച്ചതിനെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

മരട് നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍ പറമ്പില്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാധാകൃഷ്ണന്‍, കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, എന്‍എച്ച്എഐ കുമ്പളം ടോള്‍ പ്ലാസ മാനേജര്‍, പിഡബ്ല്യുഡി എന്‍എച്ച് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.