ADVERTISEMENT

Close
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

29-06-2026

വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി

Editorial

27-06-2026

ഭൂമിയിളകുമ്പോൾ കൈകോർക്കുക നാം

Editorial

26-06-2026

പൗരത്വം മിഥ്യ, സർവം മായ!

Editorial

25-06-2026

കാട്ടുപന്നിവേട്ട പൊയ്‌വെടിയാകരുത്

Editorial

24-06-2026

നിർത്ത് അനാവശ്യ വ്യവഹാരങ്ങൾ

Editorial

23-06-2026

ജലഖനികൾ തകർക്കരുതീ മാലിന്യബോംബുകളാൽ

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം

ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തി ചേർന്നുള്ള മാമ്പോയിൽ, ചീക്കാട്, പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. ദിവസങ്ങളായി ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാന നിരവധി പേരുടെ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.

കാട്ടാന വീടുകൾക്ക് സമീപം വരെ എത്തിയതിനാൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. കർണാടക വനത്തിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടമാണ് ജനവാസ കേന്ദ്രങ്ങ ളിൽ നാശനഷ്ടം വരുത്തുന്നത്.
കഴിഞ്ഞ ദിവസം മാമ്പൊയിലിലെ തുരുത്തേൽ ദേവസ്യയുടെ കൃഷിടത്തിലെത്തിയ ഒറ്റയാൻ ആന വ്യാപകമായ നാശം വരുത്തി. നിരവധി റബറും വാഴകളും നശിപ്പിച്ചു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന റബർ മെഷീൻ പുര പൂർണമായി തകർത്തു. കാട്ടാന ആക്രമം തുടർക്കഥയായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കർഷകർ.
വന്യമൃഗശല്യം തടയാൻ തൂക്കുവേലി സ്ഥാപിച്ചുവെങ്കിലും ഇത് പ്രവർത്തനരഹിതമായ നിലയിലാണ്. ഇതോടെയാണ് കാട്ടാനശല്യം ജനവാസ മേഖലയിൽ രൂക്ഷമായത്. കാട്ടാന ആക്രമണം തടയാൻ വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

Thiruvananthapuram

വെഞ്ഞാറമൂട് മേൽപ്പാലം നിർമാണം: റോഡുകൾ 20 ദിവസത്തിനകം തുറക്കും

വെഞ്ഞാറമൂട്: മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും വ്യാപാരികളുടെ പ്രതിസന്ധികൾക്കും അടിയന്തര പരിഹാരമാകുന്നു. നിർമാണത്തിനായി നിലവിൽ അടച്ചിട്ടിരിക്കുന്ന പ്രധാന റോഡുകൾ 20 ദിവസത്തിനകം തുറന്നുകൊടുക്കാനും ബദൽ അപ്രോച്ച് റോഡുകളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും നെല്ലനാട് പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി അവലോകന യോഗത്തിൽ തീരുമാനമായി.

സുധീർഷാ പാലോട് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഇതനുസരിച്ച് ആറ്റിങ്ങൽ - നെടുമങ്ങാട് റോഡ്, തിരുവനന്തപുരം - കിളിമാനൂർ റോഡുകൾ 20 ദിവസത്തിനുള്ളിൽ തുറന്നുനൽകും. ഇതിനായി സർവീസ് റോഡിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ സാമഗ്രികൾ റോഡിന്‍റെ മധ്യഭാഗത്തേക്ക് മാറ്റാൻ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വലിയ വാഹനങ്ങൾ പ്രധാന റോഡിലൂടെ പ്രവേശിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തടയാൻ ക്രോസ് ബാറുകൾ സ്ഥാപിക്കും.

മേൽപ്പാല നിർമാണ കാലയളവിൽ ഗതാഗതം തിരിച്ചുവിടുന്നതിനായി നിശ്ചയിച്ചിട്ടുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം വേഗത്തിലാക്കും. കുന്നിൽ ഹൈപ്പർമാർക്കറ്റ് - വലിയ വീട്ടിൽ മാടൻനട - ഏറത്തുവീട് നാഗരുകാവ് റോഡ്, മുക്കുന്നൂർ - ത്രിവേണി റോഡ്, കണ്ണൻകോട് - കൊക്കോട്ടുകോണം - വയ്യേറ്റ് - മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി ഗതാഗതയോഗ്യമാക്കും. ഈ പ്രദേശങ്ങളിൽ കർശനമായ ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പാക്കും.

നിർമാണത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ കെഎസ്ഇബി അടിയന്തരമായി മാറ്റിസ്ഥാപിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി പരമാവധി ദിശാബോർഡുകൾ സ്ഥാപിക്കും. റോഡരികിൽ ഉപേക്ഷിച്ച മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ കെഎസ്ടിപി ക്കും നിർദേശം നൽകി. മലാംകോട് ക്ഷേത്രം - കിഴക്കേ റോഡിൽ സ്പീഡ് ബ്രേക്കറുകളും വാണിംഗ് സിഗ്നലുകളും സ്ഥാപിക്കും. നാഗരുകുഴി - പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം റോഡിൽ ഓട നിർമാണം നടക്കുന്നതിനാൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കും.

എട്ട് തൂണുകളിലായി 25.95 കോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് മേൽപ്പാലം നിർമിക്കുന്നത്. 2027 ജൂണിൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ. നിലവിൽ 5.5 മീറ്റർ വീതിയിൽ സർവീസ് റോഡും ഫുട്ട്പാത്തും നിർമിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും പലയിടങ്ങളിലും 3.5 മീറ്റർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മുൻ സർക്കാർ ഭൂമി ഏറ്റെടുക്കലുമായി (ലാൻഡ് അക്വിസിഷൻ) ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങൾ എടുക്കാതിരുന്നതാണ് ഇതിന് കാരണം. മേൽപ്പാല നിർമാണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ സർവ്വകക്ഷി യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്.

Kollam

ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ : കൃത്യതയോടെ നടത്താൻ‍ നിര്‍ദേശം

കൊല്ലം: മഴക്കാലത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും സമയബന്ധിതമായും നടത്താന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ പൊതുനിര്‍ദേശം. ജില്ലാ കളക്‌ടര്‍ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ചു. പൊതുനിരത്തുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നത് തുടരണമെന്ന നിര്‍ദേശമുയര്‍ന്നു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണം, ഡ്രൈ ഡേ എന്നിവ കൂടുതല്‍ ശക്തമായി നടപ്പാക്കണം. വാര്‍ഡ്തല ശുചീകരണ സമിതികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. തീരദേശമേഖലയായ വാടിയിലെ മാലിന്യനിര്‍മാര്‍ജനത്തിന് കോര്‍പറേഷന്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തണം.

ചവറ നിയോജകമണ്ഡലത്തില്‍ ഓടയുടെ ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കണം. കല്ലുംതാഴം, കുറ്റിവട്ടം, നല്ലെഴുത്തുമുക്ക്, തിരുമുക്ക് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകളുടെ ശുചീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കണം.
ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ വിവിധ മഴക്കാലമുന്നൊരുക്ക പ്രവൃത്തികളുമായി ബന്ധപ്പെട്ട് പണം അനുവദിക്കാന്‍ പദ്ധതി തയാറാക്കിയെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ലതാദേവി അറിയിച്ചു. ജില്ലാ ആശുപത്രിയിലെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ഉടന്‍ നടത്തണം.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും നിര്‍ദേശമുയര്‍ന്നു. തൃക്കോവില്‍വട്ടത്തെ ഡോണ്‍ ബോസ്‌കോ റോഡ് പുനര്‍നിര്‍മിക്കണം. ഗ്രാമീണ റോഡുകളിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തണം. പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് പുതിയ ബസ് റൂട്ട് ഒരുക്കണം. തൃക്കോവില്‍വട്ടം, കൊറ്റങ്കര പഞ്ചായത്തുകളില്‍ സ്ഥാപിച്ച ഹൈ മാസ്‌റ്റ് ലൈറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം. ചവറ സെന്‍റ് ജോണ്‍സ് എല്‍പി സ്‌കൂളില്‍ താത്കാലിക അതിര്‍ത്തി വേലി നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കും.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കൂടുതല്‍ ഡോഗ്ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ദേശീയപാത നിര്‍മാണത്തിന് എടുത്ത കുഴി ഉടന്‍ മൂടണം. മേഖലയില്‍ കൂടുതല്‍ ദിശാസൂചിക ബോര്‍ഡുകള്‍സ്ഥാപിക്കണം. പത്തനാപുരം മേഖലയില്‍ വെള്ളക്കെട്ട് പരിഹാരനടപടികള്‍ ഊര്‍ജിതമാക്കണം. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ ആര്‍ആര്‍ടി ടീമിന്‍റെ സേവനം മേഖലയില്‍ ഉറപ്പാക്കണം.

പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പത്തനാപുരം-പുന്നല-ഏനാത്ത് റോഡിന്‍റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, എഡിഎം എസ.് സജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Pathanamthitta

ഡോക്ടർമാരും ജീവനക്കാരുമില്ല : അടൂർ ജനറൽ ആശുപത്രി പ്രവർത്തനം അവതാളത്തിൽ

അടൂർ: രോഗികളുടെ തിരക്കിന് അനുസൃതമായി അടൂർ ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരുമില്ല. ആശുപത്രിയിൽ നിലവിലുള്ള തസ്തികകളിൽ പലതും ഒഴിഞ്ഞുകിടക്കുകയാണ്.

പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് അടൂർ ജനറൽ ആശുപത്രി. പ്രതിദിനം ശരാശരി 1800 രോഗികളാണ് ജനറൽ ആശുപത്രിയിൽ നിന്ന് സേവനം നേടുന്നത്.

ഓർത്തോ, ജനറൽ സർജറി, ഗൈനെക്കോളജി, കണ്ണ്, ഇഎൻടി വിഭാഗങ്ങളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളും നടക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ഏറ്റവും കുറവ് മാനവവിഭവശേഷി അടൂർ ജനറൽ ആശുപത്രിയിലാണ്. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ്‌ പാറ്റേൺ ആണ് ഇപ്പോഴും നിലവിലുള്ളത്.

അടൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഗുരുതരമായ മാനവ വിഭവശേഷിക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേ‌ഷൻ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ നേരത്തേ തന്നെ അറിയിച്ചതാണ്.

അസ്ഥിരോഗവിഭാഗം പ്രവർത്തനവും അവതാളത്തിൽ

എംസി റോഡരികിലെ പ്രധാന ആശുപത്രിയെന്ന നിലയിൽ അപകടങ്ങളിൽ പരിക്കേറ്റ് നിരവധിയാളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്. ട്രോമാ കെയർ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നതാണ്. എന്നാൽ പ്രതിദിന ഒപികളും ശസ്ത്രക്രിയകളും മുടങ്ങാതെ നടക്കുന്നതിനുള്ള ഡോക്ടർമാർ പോലും നിലവിലില്ല. ഓർത്തോ വിഭാഗത്തിൽ ആകെ ഒരു ഡോക്ടർ മാത്രമാണുള്ളത്.

പൊതുജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന അസ്ഥിരോഗ വിഭാഗത്തിലെ കൺസൾട്ടന്‍റ് ഓർത്തോ തസ്തികയിൽ മാസങ്ങളായി നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ദിവസേനയുള്ള ഒപികളും ഓപ്പറേഷനുകളും പോലും മുടങ്ങുന്ന സ്ഥിതിവിശേഷമാണ്.

ഫോറൻസിക് സർജനില്ല; പോസ്റ്റ്മോർട്ടവും മുടങ്ങി

പോസ്റ്റ്‌മോർട്ടം നടത്താൻ ഫോറൻസിക് സർജന്‍റെ തസ്തികയിൽ ആളില്ലാത്തതു മൂലം മൃതദേഹങ്ങളുമായി ബന്ധുക്കൾക്കു നാടുചുറ്റേണ്ട അവസ്ഥയാണ്. വർഷങ്ങളായുള്ള ആവശ്യമാണ് അടൂർ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജനെ നിയമിക്കുക എന്നത്.
ആശുപത്രിയുടെ സാഹചര്യം ഇതായിരിക്കെ അടിയന്തര ചികിത്സയ്ക്ക് എത്തുന്നവർ പരാധീനതകളുടെ പട്ടിക നിരത്തിയിട്ടു കാര്യമില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സ ലഭിക്കാതെ വരുന്പോൾ ആളുകൾ ഡോക്ടർമാർക്കും ജീവനക്കാർക്കും നേരേ തിരിയുന്നത് ഇവിടെ പതിവു സംഭവമായി.

കഴിഞ്ഞ 14നു രാത്രി പത്തിന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഒരുകൂട്ടം ആളുകൾ ഭീകരന്തരീക്ഷം സൃഷ്ടിച്ചത് പരിഭ്രാന്തി ഉളവാക്കി.അടിയന്തരമായി ഓപ്പറേഷൻ വേണ്ട, കൈക്കു ഗുരുതര പരിക്കുമായി വന്ന രോഗിയെ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്നുപറഞ്ഞപ്പോൾ ഡോക്ടറോടും മറ്റു ജീവനക്കാരോടും ആക്രോശിക്കുകയും തട്ടിക്കയറുകയും ഭീഷണിപ്പടുത്തുകയുമായിരുന്നു. ആശുപത്രിയുടെ ചുമതല കൂടിയുള്ള നഗരസഭയില ഒരു കൗൺസിലറുടെ നേതൃത്വത്തിലാണ് അത്യാഹിത വിഭാഗത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.

സംഭവം പോലീസിനെ അറിയിച്ചുവെങ്കിലും അവർ എത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി.

ജനറൽ ആശുപത്രിക്കു പുതിയ തസ്തികകൾ വേണം

കേവലം ഒന്നോ രണ്ടോ ഡോക്ടർമാരെ നിയോഗിച്ച് ഇടതടവില്ലാതെ സേവനം നൽകുന്ന രീതിയാണ് നിലവിൽ സർക്കാർ ആശുപത്രികളിൽ സ്വീകരിച്ചുവരുന്നത്. ഇതനുസരിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, പീഡിയാട്രിക്, അനസ്തേഷ്യ തുടങ്ങിയ ഏറ്റവും തിരക്കേറിയ വിഭാഗങ്ങളിൽ പോലും രണ്ടു വീതം ഡോക്ടർമാർ മാത്രമാണുള്ളത്.

കണ്ണ്, ത്വക് വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാർ മാത്രമാണുള്ളത്. ശ്വാസകോശ വിഭാഗം, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ, ഫോറൻസിക് മെഡിസിൻ വിഭാഗങ്ങളിൽ ഒരു ഡോക്ടർ പോലുമില്ല.ദിവസേന 1600 മുതൽ 2000 വരെ രോഗികൾ ആശ്രയിക്കുന്ന ഒരു ആശുപത്രി യിൽ ന്യൂറോളജി, കാർഡിയോളജി നെഫ്രോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങൾ ഒന്നുപോലുമില്ല.

ഓരോ വിഭാഗത്തിലും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമുള്ള സാഹചര്യങ്ങളിൽ ദിവസേന ഉള്ള ഒപിയും ഓപ്പറേഷനുകളും പോലും മുടക്കമില്ലാതെ പോകുന്നത് ഡോക്ടർമാർ അവധിയും വീക്ക് ലിഓഫും കൃത്യമായി എടുക്കാതെ ജോലി ചെയ്യുന്നതുകൊണ്ടാണ്.

ജില്ല, ജനറൽ ആശുപത്രികൾ പോലുള്ള ദ്വിതീയ പരിചരണ ആശുപത്രികളിൽ കൂടുതൽ കൂടുതൽ സ്പെഷാലിറ്റി ഡോക്ടർ തസ്തികകളും സൂപ്പർ സ്പെഷാലിറ്റി ഡോക്ടർ തസ്തികകളും സൃഷ്ടിച്ചു കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയാണെങ്കിൽ റഫറൽ നിരക്ക് കുറയ്ക്കാനും മെഡിക്കൽ കോളജുകളിലെ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാനുമാകുമെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി.

രോഗികളുടെ ബാഹുല്യം; സമ്മർദത്തിലാക്കുന്നു

പകർച്ചവ്യാധികൾ പടർന്നു പിടിച്ചതോടെ ആശുപത്രിയിലേക്ക് രോഗികൾ കൂടുതലായെത്തുന്നു. ഡോക്ടർമാരുടെ വലിയ കുറവ് അനുഭവപ്പെടുമ്പോഴും, അത്യാഹിത വിഭാഗത്തിലും ജനറൽ ഒപിയിലും സായാഹ്ന‌ ഒപിയിലും സേവനം നൽകുന്നതിന് എച്ച്എംസി നിയമിച്ച ഒരു ഡോക്ടർക്ക് ശമ്പളം നൽകാതെ പിരിച്ചുവിടുകയായിരുന്നു. എച്ച്എംസി മുഖേന നിയമനം നടത്തേണ്ട പല തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

സർക്കാർ ആതുരാലയങ്ങളിലെ തിരക്കിന് ആനുപാതികമായി ഡോക്ടർമാരുടെയും മറ്റു അനുബന്ധ ജീവനക്കാരുടെയും എണ്ണം വർധിപ്പിച്ചില്ലെങ്കിൽ അത് രോഗീപരിചരണത്തെ ബാധിക്കുകയും പലപ്പോഴും രോഗികളുടെ അസംതൃപ്തിക്കു വഴിയൊരുക്കുകയും ചെയ്യുമെന്ന് കെജിഎംഒഎ ജില്ലാ ഭാരവാഹികൾ പറഞ്ഞു.

അന്പതോ അറുപതോ രോഗികളെ നോക്കേണ്ടിയിടത്തു 100ഉം 150ഉം 200 ഉം രോഗികളെ ഒരു ഡോക്ടർ ഒറ്റയ്ക്ക് നോക്കേണ്ടിവരുമ്പോൾ രോഗികളുടെ രോഗാവസ്ഥകൾ കൃത്യമായി കേൾക്കുന്നതിനോ രോഗനിർണയം നടത്തുന്നതിനോ ഡോക്ടർക്ക് കഴിഞ്ഞെന്നു വരില്ല. ഇതു ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിതെളിച്ചേക്കാം.

അടിയന്തരപ്രാധാന്യമുള്ള തസ്തികകളിലും ആളില്ല

അടൂർ ജനറൽ ആശുപത്രിയിലെ പ്രധാന തസ്തികകളായ കൺസൾട്ടന്‍റ് അനസ്തെറ്റിസ്റ്റ്, കൺസൽട്ടന്‍റ് ഓർത്തോ, നിരവധി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. അനസ്‌തേഷ്യ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ 24 മണിക്കൂർ നൽകിയിരുന്ന പ്രസവ ശുശ്രൂഷ അവതാളത്തിലായിരിക്കുകയാണ്.

പൂർണ ഗർഭിണികളെ പോലും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടേണ്ട അവസ്ഥയാണ്. അതിനുള്ള പഴിയും ഡ്യൂട്ടി ഡോക്ടർമാർ തന്നെ കേൾക്കണം. അനസ്തേഷ്യ ഡോക്ടറുടെ അഭാവം മൂലം മറ്റ് ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.

 

Idukki

പാറക്കുളത്തിൽ പൊലിഞ്ഞതു രണ്ടു ജീവൻ; ഞെട്ടൽ മാറാതെ നാട്

എരുമേലി: പാറമടക്കുളത്തിൽ കുളിക്കുന്നതിനിടെ പൊലിഞ്ഞത് നാട്ടുകാരായ രണ്ട് വിദ്യാർഥികളുടെ ജീവൻ. ഇന്നലെ വൈകുന്നേരം കൊടിത്തോട്ടം പാറമടയിലുണ്ടായ ദുരന്തത്തിന്‍റെ ആഘാതത്തിൽനിന്ന് നാട്ടുകാർ ഇനിയും മോചിതരായിട്ടില്ല.

കൊടിത്തോട്ടം ചീരംചേമ്പിൽ സന്തോഷ് - ലിസി ദമ്പതികളുടെ മകനും പള്ളിക്കത്തോട് പിസിടിഎം ഐടിഐ ഓട്ടോമൊബൈൽ വിദ്യാർഥിയുമായ ആഷ്‌ലിൻ സന്തോഷ് (19), അയൽവാസിയും തടത്തിൽ സുധീഷ് - രഞ്ജു ദമ്പതികളുടെ മകനും പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥിയുമായ ആഷിർ സുധീഷ് (15) എന്നിവരാണ് മരണപ്പെട്ടത്.

ഇവരുൾപ്പെടെ കൂട്ടുകാരായ അഞ്ചു പേരാണ് കുളിക്കാനിറങ്ങിയത്. ആഴമേറിയ ഭാഗത്ത്‌ മുങ്ങിത്താഴ്ന്ന ആഷ്‌ലിനെയും ആഷിറിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

പാറമടയിൽ ആളുകൾ ഇല്ലാതിരുന്നതും വിജന പ്രദേശമായതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണെന്നും നീന്തലറിയാമെങ്കിൽ പോലും സുരക്ഷാ ഉപകരണങ്ങളും വിദഗ്ധ പരിശീലകരും സഹായത്തിനില്ലാതെ ഇത്തരം കുളങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകുകയാണ് പോലീസും ഫയർ ഫോഴ്‌സും.

Alappuzha

ജില്ലാ കോടതിപ്പാലം: നാളെ മുതൽ ഗതാഗതനിരോധനം

ആലപ്പുഴ: ജില്ലാ കോടതിപ്പാലം പുനർനിർമാണത്തിന്‍റെ ഭാഗമായി ഡ്രെയിനേജ് നിർമാണം ആരംഭിക്കുന്നതിനാൽ നാളെ മുതൽ ആലുക്കാസിനു മുന്നിലുള്ള റോഡിന്‍റെ ഔട്ട് പോസ്റ്റ് മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.

ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ തണ്ണീർമുക്കം ഭാഗത്തുനിന്നു വരുന്ന കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും കൈചൂണ്ടി മുക്കിൽ നിന്നു വലതു തിരിഞ്ഞ് കൊമ്മാടി പാലത്തിന്‍റെ കിഴക്കേക്കരയിൽ എഎസ് കനാൽ-ഈസ്റ്റ് ബാങ്ക് റോഡിൽകൂടി വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് പിച്ചുഅയ്യർ, എവിജെ ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് ഔട്ട പോസ്റ്റ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.

ആലപ്പുഴയിൽനിന്നു തണ്ണീർമുക്കം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ചുങ്കം-കല്ലുപാലം റോഡിന്‍റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യൽ കനാൽ-നോർത്ത് ബാങ്ക് റോഡിൽകൂടി ഇരുമ്പു പാലത്തിൽനിന്നും വലതു തിരിഞ്ഞ് വൈഎംസിഎ പാലം വഴി എഎസ് കനാൽ-ഈസ്റ്റ് ബാങ്ക് റോഡ് വഴി കൈചൂണ്ടിമുക്കിലെത്തി ഇടതുതിരിഞ്ഞു പോകണം.
തെക്കുനിന്നു വരുന്ന പ്രൈവറ്റ് ബസുകൾ ഇരുമ്പു പാലം, വൈഎംസിഎ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി പോകണം.

എറണാകുളം ഭാഗത്തുനിന്നു വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ടൗണിൽ പ്രവേശിക്കുന്നതിന് വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് പിച്ചുഅയ്യർ-എവിജെ ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകണം.

ആലപ്പുഴയിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചുങ്കം-കല്ലുപാലം റോഡിന്‍റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യൽ കനാൽ-നോർത്ത് ബാങ്ക് റോഡിലൂടെ ഇരുമ്പു പാലത്തിൽനിന്നു വലതു തിരിഞ്ഞ് വൈഎംസിഎ ജംഗ്ഷനിൽനിന്ന് ഇടതുതിരിഞ്ഞ് പോകണം.

പുന്നമട ഭാഗത്തേക്കു പോകുന്നതും വരുന്നതുമായ വാഹനങ്ങൾ പോലീസ് ഔട്ട്‌പോസ്‌റ്റിനു കിഴക്കു ഭാഗത്തുള്ള ഡീവിയേഷൻ റോഡുവഴി പുന്നമട ഭാഗത്തേക്കും പുന്നമടയിൽ നിന്നു തിരിച്ചു വരുന്ന വാഹനങ്ങൾ ഡീവിയേഷൻ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡ് വഴി ചുങ്കം-കല്ലുപാലം റോഡിന്‍റെ വടക്കേ അപ്രോച്ചിലൂടെ കല്ലുപാലം വഴി പോകണം.

Kottayam

ഉച്ചക്കഞ്ഞിക്കായി കൂട്ടിയും കിഴിച്ചും പ്രഥമാധ്യാപകര്‍

കോട്ടയം: അധ്യയന വര്‍ഷം ആരംഭിച്ചതിനു പിന്നാലെ ഉച്ചക്കഞ്ഞിക്കായി കണക്കു കൂട്ടിയും കിഴിച്ചും പ്രഥമാധ്യാപകര്‍. പച്ചക്കറിയുടെയും പലചരക്കിന്‍റെയും വിലവര്‍ധനയ്ക്കൊപ്പം പാചകവാതക വിലവര്‍ധനയും ക്ഷാമവും കൂടിയായതോടെ വല്ലാതെ വിഷമിക്കുകയാണു സ്‌കൂള്‍ പ്രഥമാധ്യാപകര്‍. സ്ഥാനക്കയറ്റം ലഭിച്ചു പ്രഥമാധ്യാപകരായി എത്തിയവര്‍ എന്തു ചെയ്യണമെന്നറിയാതെ വലയുമ്പോള്‍, നിരവധി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതു പ്രതിസന്ധി രൂക്ഷമാക്കുന്നു.

സൗജന്യമായി കേന്ദ്രം നല്‍കുന്ന അരി സ്‌കൂള്‍ തുറക്കും മുമ്പേ സ്‌കൂളുകളില്‍ എത്തിയിരുന്നു. പാചക ചെലവിനും കറികള്‍ തയാറാക്കുന്നതിനുമായി അഞ്ചാം ക്ലാസ് വരെ ഒരു കുട്ടിക്ക് 6.78 രൂപയും എട്ടാം ക്ലാസ് വരെ 10.17 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കണം. കഴിഞ്ഞ വര്‍ഷം മെനു പുതുക്കുകകൂടി ചെയ്തതോടെ ചെലവേറിയതായി അധ്യാപകര്‍ പറയുന്നു.

പച്ചക്കറികള്‍ക്കു തീ വിലയാണ്. സാമ്പാര്‍ തയാറാക്കിയാല്‍ പോലും ബജറ്റ് വിഹിതം മറികടക്കുന്ന അവസ്ഥയിലാണു പല സ്‌കൂളുകളും. അധ്യാപകര്‍ പണം സ്വരൂപിച്ചും വീടുകളില്‍നിന്നു പച്ചക്കറികള്‍ കൊണ്ടുവന്നും വാങ്ങിയുമൊക്കെയാണു പല സ്‌കൂളുകളും പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. പാചകവാതകത്തിനും പാലിനും വില വര്‍ധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി.
100 കുട്ടികള്‍ക്കു ഭക്ഷണം തയാറാക്കാന്‍ മാസം കുറഞ്ഞതു രണ്ടു വാണിജ്യ സിലിണ്ടറുകള്‍ വേണമെന്നാണു കണക്ക്. പാലു കാച്ചാനും മുട്ട പുഴുങ്ങാനും പാചക വാതകം ഉപയോഗിക്കേണ്ടി വരുന്നതോടെ ചെലവേറും. യഥാസമയം, പദ്ധതിയുടെ തുക കിട്ടാറില്ലെന്നതും അധ്യാപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

പദ്ധതിയുടെ പണച്ചെലവിനു പുറമേ രജിസ്റ്റര്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ കൂടിയാകുമ്പോള്‍ പ്രഥമാധ്യാപകര്‍ക്കു മറ്റൊന്നിനും സമയമില്ലാത്ത അവസ്ഥയാണ്. പുതുതായി ചാര്‍ജെടുത്തവര്‍ കണക്ക് തയാറാക്കാനും മറ്റും ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനൊപ്പം വിലവര്‍ധന പ്രതിസന്ധികൂടി വന്നതോടെ പ്രഥമാധ്യാപകരില്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്.

വിറകടുപ്പ് വീണ്ടും വരുന്നു
വിവിധ കാരണങ്ങളാല്‍ സ്‌കൂള്‍ പാചകശാലയില്‍നിന്ന് ഒഴിവാക്കിയ വിറകടുപ്പുകള്‍ വീണ്ടും വരുന്നു. പാചക വാതക ലഭ്യതയില്‍ കുറവു വരാന്‍ സാധ്യതയുള്ളതിനാല്‍ വിറകടുപ്പ് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. പാചക വാതക ലഭ്യത പഴയ നിലയിലായാല്‍ വിറകടുപ്പ് ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ടെങ്കിലും ലഭ്യതക്കുറവ് നീളുമെന്നാണ് അധ്യാപകരുടെ ആശങ്ക. കുമരകത്തെ സ്‌കൂളുകള്‍ക്ക് പഞ്ചായത്ത് ഇന്‍ഡക്‌ഷന്‍ കുക്കര്‍ വാങ്ങി നല്‍കിയിരിക്കുകയാണ്.

എല്ലാ സ്‌കൂളുകളിലും പാചക വാതകം ഉപയോഗിക്കണമെന്നു മൂന്നു വര്‍ഷം മുമ്പ് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. അടുപ്പും കേന്ദ്രം നല്‍കിയിരുന്നു. ഇതോടെ മിക്ക സ്‌കൂളുകളുടെയും അടുക്കള നവീകരിച്ച് വിറകടുപ്പ് ഒഴിവാക്കിയിരുന്നു. സ്ഥലസൗകര്യം കുറവായ മിക്ക സ്‌കൂളുകളിലും നിലവില്‍ വിറകടുപ്പ് ഉപയോഗിക്കാനേ കഴിയാത്ത അവസ്ഥയാണ്. മുറ്റത്ത് അടുപ്പുകള്‍ കൂട്ടാമെങ്കിലും മഴ വില്ലനാകും.

വിറകടുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്നും അധ്യാപകരും പാചക തൊഴിലാളികളും പറയുന്നു.

Ernakulam

മയക്കുവെടിവച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു

കോതമംഗലം: മയക്കുവെടി വച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ, ഇന്നലെ കോട്ടപ്പാറവനത്തിൽ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെത്തിയത്. തൃശൂരിൽ നിന്ന് വെറ്ററിനറി സർജൻ എത്തി പോസ്റ്റുമോര്‍ട്ടം നടത്തി ജഡം മറവ് ചെയ്യാന്‍ വനംവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം ആന ചരിഞ്ഞ സമയമോ, മരണകാരണമോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കോട്ടപ്പാറ പ്ലാന്‍റേഷനില്‍നിന്നു പുറത്തിറങ്ങി പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ ഒരു മാസത്തോളമായി രാപ്പകല്‍ ഭീതി വിതച്ചിരുന്ന ആനയെ മയക്കു വെടിവച്ച് റേഡിയോ കോളറിട്ട് പ്രദേശത്ത് നിന്ന് നീക്കാൻ ബുധനാഴ്ചയാണ് ഉത്തരവിട്ടത്.

വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച ദൗത്യം മൂന്ന് മയക്കു വെടിവെച്ച് ആനയെ മയക്കി വരുതിയിലാക്കി റേഡിയോ കോളറിട്ട് വൈകുന്നേരം നാലോടെയാണ് പൂർത്തീകരിച്ചത്. ആനയുടെ വായിൽ കീഴ്ത്താടിയിൽ ഏറ്റ മുറിവിൽ മരുന്ന് പുരട്ടുകയും കുത്തിവയ്പ് നൽകുകയും ചെയ്തതായും വനപാലകർ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച ജനവാസ മേഖലയിൽ എത്താതിരുന്ന ആന വനത്തിനുള്ളിൽ നാല് കിലോമീറ്റർ ചുറ്റളവിൽ ചുറ്റികറങ്ങി നടക്കുകയാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നുമായിരുന്നു വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ ഇന്നലെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നല്‍ ഒരേ സ്ഥലത്തുനിന്നുതന്നെ ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കുകയും തുടര്‍ന്ന് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ജഡം കണ്ടെത്തുകയുമായിരുന്നു.

നേരത്തെതന്നെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് നാട്ടുകാർ

നേരത്തെതന്നെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത് . വായില്‍ ഉണ്ടായ പരിക്കുമൂലം ആവശ്യാനുസരണം തീറ്റയെടുക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്നം. ഇതിനൊപ്പം മൂന്നുതവണ മയക്കുവെടിവച്ചതുമൂലമുണ്ടായ ആഘാതമാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് നിഗമനം.

ആന മയക്കത്തിലായപ്പോള്‍ പരിക്ക് ഭേദമാകുന്നതിനുള്ള മരുന്നും നല്‍കിയിരുന്നു. അതേസമയം ആനയുടെ വായിലെ മുറിവ് ഉണങ്ങിവരുന്നായും പൂര്‍ണമായി ഭേദമാകാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു ആനയെ പരിശോധിച്ച ഡോക്ടറുടെ അഭിപ്രായം. എന്നാല്‍ 48 മണിക്കൂര്‍ ആകുംമുമ്പേ ആനയ്ക്ക് ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്.

ഒരു മാസത്തോളമായി തുടര്‍ച്ചയായി ജനവാസമേഖലകളില്‍ ആനയെ കണ്ടുതുടങ്ങിയപ്പോള്‍തന്നെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും നാട്ടുകാര്‍ വനപാലകരോട് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും ആന കൂടുതല്‍ മെലിയുന്നതായാണ് നാട്ടുകാര്‍ നിരീക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പ്രശ്നം പൂര്‍ണമായി അവഗണിക്കുകയാണുണ്ടായത്.

സ്ഫോടകവസ്തു കടിച്ചതുമൂലമാണ് ആനയ്ക്ക് പരിക്കുണ്ടായതെന്ന് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് ഇന്നലെ ആന ചരിഞ്ഞുവെന്ന വിവരം ലഭിക്കുന്നത്.

Palakkad

ലഹരിവിരുദ്ധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: ജില്ലാ വികസന സമിതി

പാലക്കാട്: സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നു ജില്ലാ വികസനസമിതി. വരും മൂന്നുമാസങ്ങളില്‍ പ്രത്യേകജാഗ്രതയും ബോധവത്കരണവും ആവശ്യമാണ്. തുടര്‍പ്രവര്‍ത്തനങ്ങളും ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചു.

ലോകകപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ ലഹരിഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ അടിയന്തരമായി നീക്കംചെയ്യാനും നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അറിയിച്ചു.

പാറ- പൊള്ളാച്ചി റോഡ് ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി നടത്തി കുഴികളും മറ്റും അടച്ച് റോഡ് അപകടരഹിതമാക്കണമെന്നു സുമേഷ് അച്യുതന്‍ എംഎല്‍എ പറഞ്ഞു. ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പ് വേഗത്തിലാക്കാനും പട്ടയംനല്‍കിയ ഭൂമിയിലേക്കെത്തുന്നതിന് വഴിയില്ലെന്ന പരാതിയില്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുണ്ടൂര്‍- തൂത റോഡ് നവീകരണത്തിന്‍റെ ഭാഗമായി അപകടങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍, സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും പി. മമ്മിക്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.

പട്ടാമ്പിയിലെ പൊതുശ്മശാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ.ഭാരതപ്പുഴയില്‍ മാലിന്യംതള്ളല്‍ വ്യാപകമാണെന്നും കര്‍ശനനടപടി സ്വീകരിക്കണമെന്നും പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം, ടൗണിലെ ഡ്രെയ്നേജ് പ്രവൃത്തി എന്നിവ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലത്തൂര്‍ മണ്ഡലത്തിലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തിനകംതന്നെ പൂര്‍ത്തിയാക്കി കൈമാറണമെന്നു ടി.എം. ശശി എംഎല്‍എ യോഗത്തില്‍ ആവശ്യം ഉന്നയിച്ചു.

പുതുപ്പരിയാരം, മുണ്ടൂര്‍ എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് വെള്ളം ലഭ്യമാവാത്ത വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നു എ. പ്രഭാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൊടുമ്പ് പാളയംപാലം, അകത്തേത്തറ മേല്‍പ്പാലം നിര്‍മാണപുരോഗതി, കെയര്‍ ഹോം പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശിച്ചു.

കിഫ്ബി പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച കടമ്പൂര്‍ ഗവ. എച്ച്എസ്എസ്, വെള്ളിനേഴി എച്ച്എസ്എസ് സ്‌കൂളുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും ക്ലാസ് തുടങ്ങാന്‍ സാധിക്കാത്ത വിഷയത്തില്‍ ജൂലൈ 15നകം പരിഹാര നടപടികളുണ്ടാകണമെന്നു കെ. പ്രേംകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. സുധീര്‍ അധ്യക്ഷനായി. അസിസ്റ്റന്‍റ് പ്ലാനിംഗ് ഓഫീസര്‍ എം. ദുരൈ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Malappuram

കുതിച്ച് പകര്‍ച്ചവ്യാധികള്‍; കിതച്ച് ആരോഗ്യമേഖല

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ പോരായ്മയെന്ന് 

കരുവാരകുണ്ട്: മഴക്കാലമെത്തിയതോടെ കരുവാരകുണ്ട് മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകം. മഞ്ഞപ്പിത്തം, വയറിളക്കം, വിവിധതരം പനികള്‍ എന്നിവ ബാധിക്കുന്നവരുടെ എണ്ണം കൂടി. രോഗബാധിതരുടെ എണ്ണം കൂടിയതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത സ്ഥിതിയാണ്.

മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ നടപടികളും കാര്യക്ഷമമായി നടപ്പാക്കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്നാണ് വിമര്‍ശനം. പ്രദേശത്തെ ഓടകള്‍, കാനകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യവും വെള്ളവും കെട്ടിക്കിടന്ന് കൊതുക് ഉള്‍പ്പെടെയുള്ള രോഗവാഹകരുടെ വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് ആരോപണം.

ശുചിത്വ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ആരോഗ്യ പ്രതിസന്ധി രൂക്ഷമാക്കിയെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, പഞ്ചായത്തില്‍ പ്രതിവര്‍ഷം 27 ലക്ഷം രൂപ വകയിരുത്തുന്ന പരിരക്ഷ പദ്ധതി നിലവിലുള്ള സാഹചര്യത്തില്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിലും ജനങ്ങള്‍ ചോദ്യം ഉയര്‍ത്തിക്കഴിഞ്ഞു.

നിലവിലെ സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് രോഗബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു.

Kozhikode

അരയിടത്തുപാലം മേൽപ്പാലത്തിലെ അപകടം : സുരക്ഷാ ക്രമീകരണങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് നിര്‍ദേശം

കോഴിക്കോട് : അരയിടത്തുപാലം മേൽപ്പാലത്തിലെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും യാതൊരു കാലതാമസവും കൂടാതെ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരം പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് (റോഡുകളും പാലങ്ങളും) നിർദ്ദേശം നൽകി.

ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കാർ ബൈക്കിലിടിച്ച് മേൽപാലത്തിൽ നിന്നും താഴേക്ക് വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചതിനെ തുടർന്ന് ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന അൽ സാബിത്താണ് (19) ഇരുപത് അടി താഴെ വീണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.മേൽപാലത്തിലെ കൈവരിയുടെ അപര്യാപ്തമായ ഉയരവും ചില സ്പാനുകൾക്കിടയിലെ അപകടകരമായ അകൽച്ചയും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

എന്നിട്ടും സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മേൽപാലത്തിലെ അപകടങ്ങൾ വർദ്ധിക്കുന്നതായി നാട്ടുകാർക്ക് പരാതിയുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ജാഗ്രതക്കുറവും സമയോചിതമായ ഇടപെടലിന്‍റെ അഭാവവും ആശങ്കയുണ്ടാക്കുന്നതായി കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

Wayanad

ആളുകേറാമല കൊലപാതകം: ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു

പുനലൂര്‍: ആളുകേറാമലയില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കായംകുളം ചാരുംമൂട് സ്വദേശി അനിക്കുട്ടനാണ് കൊല്ലപ്പെട്ടതെന്നു പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു.

കൊല്ലത്ത്‌ നിന്നു ഇന്‍സ്‌പെക്‌ടര്‍ അജികുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുന്നത്്. ഇന്ന് പരിശോധനക്കെത്തിയ സംഘം ലോക്കല്‍ പോലീസില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഈ മാസം ആദ്യമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവായത്.

പ്രതിയെ പിടികൂടാന്‍ വൈകുന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2025 സെപ്റ്റംബര്‍ 23 നാണ് പുനലൂര്‍ മുക്കടവിലെ ആളുകേറാമലയില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാന്താരി ശേഖരിക്കാന്‍ എത്തിയ വ്യക്തിയാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ചങ്ങല ഉപയോഗിച്ച് സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം വികൃതമാക്കി പെട്രോള്‍ ഉപയോഗിച്ച് കത്തിച്ചിരുന്നു.

നേരത്തെ കേസന്വേഷണത്തിനായി കൊല്ലം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
ഈ സംഘം മൊബൈല്‍ ടവറുകളും, മിസിംഗ് കേസുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.

എന്നാല്‍, കൊലപാതകിയെയൊ ഇതിലേക്ക് നയിച്ച കാരണങ്ങളോ പോലീസിന് കണ്ടെത്താനായില്ല.

Kannur

ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം

ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തി ചേർന്നുള്ള മാമ്പോയിൽ, ചീക്കാട്, പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. ദിവസങ്ങളായി ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാന നിരവധി പേരുടെ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.

കാട്ടാന വീടുകൾക്ക് സമീപം വരെ എത്തിയതിനാൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. കർണാടക വനത്തിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടമാണ് ജനവാസ കേന്ദ്രങ്ങ ളിൽ നാശനഷ്ടം വരുത്തുന്നത്.
കഴിഞ്ഞ ദിവസം മാമ്പൊയിലിലെ തുരുത്തേൽ ദേവസ്യയുടെ കൃഷിടത്തിലെത്തിയ ഒറ്റയാൻ ആന വ്യാപകമായ നാശം വരുത്തി. നിരവധി റബറും വാഴകളും നശിപ്പിച്ചു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന റബർ മെഷീൻ പുര പൂർണമായി തകർത്തു. കാട്ടാന ആക്രമം തുടർക്കഥയായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കർഷകർ.
വന്യമൃഗശല്യം തടയാൻ തൂക്കുവേലി സ്ഥാപിച്ചുവെങ്കിലും ഇത് പ്രവർത്തനരഹിതമായ നിലയിലാണ്. ഇതോടെയാണ് കാട്ടാനശല്യം ജനവാസ മേഖലയിൽ രൂക്ഷമായത്. കാട്ടാന ആക്രമണം തടയാൻ വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

Kasaragod

കോച്ചിംഗ് ഇല്ലെങ്കിലും ഹേമന്ത് നമ്പര്‍ വണ്‍

പെര്‍ള: കീം പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ എസ്ടി വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടി എന്‍മകജെ ബജകുഡ്‌ലു സ്വദേശി പി.എം. ഹേമന്ത്‌റാം.

എന്‍ട്രന്‍സ് കോച്ചിംഗിന് പോകാതെയാണ് തന്‍റെ ആദ്യശ്രമത്തില്‍ തന്നെ റാങ്ക് നേടിയെന്നത് ഹേമന്തിന്‍റെ നേട്ടത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു. 600 ല്‍ 384.1113 ആണ് ഹേമന്തിന്‍റെ സ്‌കോര്‍. പൊതുവിഭാഗത്തില്‍ 9138-ാം റാങ്കാണ് നേടിയത്. ‌ബദിയഡുക്ക ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും 98 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പരീക്ഷയും കര്‍ണാടക വിട്‌ള അളികെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 97 ശതമാനം മാര്‍ക്കോടെ പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സും പാസായി.

തിരുവനന്തപുരം ഗവ. എന്‍ജിനിയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ആഗ്രഹമെന്ന് ഹേമന്ത് റാം പറഞ്ഞു. പെരിയ ഗവ. പോളിടെക്‌നിക്ക് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ലക്ചറര്‍ എം. പുരന്ദരയുടെയും ബദിയഡുക്ക നവജീവന സ്‌കൂള്‍ അധ്യാപിക പൂർണിമയുടെയും മകനാണ്. സഹോദരന്‍ ഗഗന്‍‌ റാം മദ്രാസ് ഐഐടിയില്‍ എയറോസ്‌പേസ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.

ബിഫാമില്‍ കാസർഗോഡ് ആന്‍മരിയ ഒന്നാമത്

മഞ്ചേശ്വരം: ബിഫാം പരീക്ഷയില്‍ കാസർഗോഡ് ഒന്നാംസ്ഥാനം മഞ്ചേശ്വരം അംഗഡിപദവ് സ്വദേശി ആന്‍മരിയ ജോയിക്ക്. 300ല്‍ 256.6681 സ്‌കോര്‍ ചെയ്ത ആന്‍മരിയക്ക് സംസ്ഥാനതലത്തില്‍ 214-ാം റാങ്കാണുള്ളത്. നീറ്റ് പരീക്ഷയെഴുതി എംബിബിഎസ് അഡ്മിഷനുവേണ്ടി കാത്തിരിക്കുന്ന ആന്‍മരിയക്ക് ലഭിച്ച ബോണസ് സന്തോഷമായി ഈ വിജയം.

മഞ്ചേശ്വരം സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും ഫുള്‍ എപ്ലസോടെ എസ്എസ്എല്‍സിയും മംഗളൂരു സെന്‍റ് അലോഷ്യസ് കോളജില്‍ നിന്നും 97 ശതമാനം മാര്‍ക്കോടെ പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സും പാസായി. കോഴിക്കോട് ബ്രില്യന്‍റ് സ്റ്റഡി സെന്‍ററില്‍ നിന്നു ഒരു വര്‍ഷത്തെ കോച്ചിംഗിനുശേഷമാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുത്തത്. മഞ്ചേശ്വരത്തും കാസര്‍ഗോട്ടും ഹൈടെക് എന്ന പേരില്‍ സിവില്‍ എന്‍ജിനിയറിംഗ് സ്ഥാപനം നടത്തുന്ന വി.കെ. ജോയിയുടെയും ബിജിയുടെയും മകളാണ്. എറണാകുളം കാലടി സ്വദേശിയായ ജോയി വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജോലി ആവശ്യാര്‍ഥം മഞ്ചേശ്വരത്ത് സ്ഥിരതാമസമാക്കിയതാണ്. ആര്‍ക്കിടെക്ചറില്‍ യുകെയില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ മൂത്തമകന്‍ ഫ്രാങ്ക്‌ളിന്‍ പിതാവിനൊപ്പം ബിസിനസില്‍ സജീവമാണ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസഫ് ഗ്രിഗറി

ആലപ്പുഴ : ചന്ദനക്കാവ് പരേതരായ പി.ജെ ഗ്രിഗറി - എലിക്കുട്ടി ദന്പതികളുടെ മകൻ ജോസഫ് ഗ്രിഗറി (ബാബു-82, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള ഹെൽത്ത് സർവീസസ്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ കൊച്ചുത്രേസ്യാമ്മ ഉഴുവ പട്ടശേരി കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്, സെന്‍റ് മേരീസ് ജിഎച്ച്എസ് ചേർത്തല). മക്കൾ: ലിസ ജോർജ് (സിഎംഎ), ഡോ. മേഴ്‌സ സജി. മരുമക്കൾ: കെ.എ. ജോർജ് (സിഎംഎ), ഡോ. സജി ഉമ്മൻ.

കെ.എം. ചാക്കോ

പൊൻകുന്നം: കുന്നുംപുറത്ത് തടത്തേൽ കെ.എം. ചാക്കോ (91) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ ചാക്കോ അയർക്കുന്നം വയലിൽ കുടുംബാംഗം. മക്കൾ: ആൻസി ജോയി (നിലമ്പൂർ), മാത്തുക്കുട്ടി (ഏരിയ മാനേജർ, സത്യദർശനം ചങ്ങനാശേരി), ജെയിനമ്മ ആന്‍റണി (സൽമാനിയ മെഡിക്കൽ കോളജ്, ബഹ്റിൻ), ബേബിച്ചൻ തടത്തേൽ (ദീപിക, കോട്ടയം), സിബി ജേക്കബ് (ബിസിനസ്, പഴയിടം), ജോയിസ് ജേക്കബ് (ദുബായ്), സോബി ജേക്കബ് (ബഹ്റിൻ), ജസ്റ്റിൻ ജേക്കബ് (ഓസ്ട്രേലിയ), ഡോ. പോൾ ജേക്കബ് (സെന്‍റ് അലോഷ്യസ് കോളജ്, എടത്വ). മരുമക്കൾ: ജോയി ചെരുവിൽ (നിലമ്പൂർ), ജോളി കോഴിമല (പുഞ്ചവയൽ), ആന്‍റണി മേലെതെക്കനാട്ട് (ബഹ്റിൻ), ബിനുമോൾ പുതുശേരി അതിരമ്പുഴ (മെഡിക്കൽ കോളജ്, കോട്ടയം), റ്റിന്‍റു തകടിയേൽ പഴയിടം (മേരി ക്യൂൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി), നിഷ കണ്ടത്തിൽ പാതാമ്പുഴ (ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ, പൊൻകുന്നം), ലിജോമി എമ്പ്രയിൽ പാലാവയൽ (സൽമാനിയ മെഡിക്കൽ കോളജ്, ബഹ്റിൻ), ജൂബി വടശേരി തമ്പലക്കാട് (ഓസ്ട്രേലിയ), സോന വാഴാംപ്ലാക്കൽ നരിയങ്ങാനം (സെന്‍റ് ആന്‍റണീസ് എച്ച്എസ്എസ്, മുത്തോലി). മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

ഫാ. ബേബി മാങ്ങാട്ടുതാഴത്ത് സിഎംഐ

കോട്ടയം : സിഎംഐ സന്യാസസമൂഹത്തിന്‍റെ ജഗദല്‍പ്പൂര്‍ നിര്‍മല്‍ പ്രവിശ്യാഗംമായ ഫാ. ബേബി മാങ്ങാട്ടുതാഴത്ത് സിഎംഐ (66) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിനു ജഗദല്‍പ്പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ പത്താം മൈല്‍ കാല്‍വരി മൗണ്ട് ആശ്രമത്തില്‍. ഇടുക്കി നെല്ലിപ്പാറ പരേതനായ തോമസ് - മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫാ. കെന്നഡി (ജാബുവ രൂപത), മോളി, ടോമി, റെജി, സില്‍വി, സന്തോഷ്. പരേതൻ ബാന്തേ, ഭാനുപ്രതാപ്പൂര്‍, ജഗദല്‍പ്പൂര്‍ ബിഷപ്സ് ഹൗസ്, ഗീദം, അടാവല്‍, ദന്തേവാഡ, നെല്‍സനാര്‍, ഗംഗാലൂര്‍, കര്‍പ്പാവണ്ട്, മെട്ടുഗുഡ, ഗാസിയാബാദ്, തെള്ളകം, യുഎസ്എ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചുണ്ട്. മൃതദേഹം നാളെ വൈകുന്നേരം നാലിന് തെള്ളകം നിര്‍മല്‍ ആശ്രമത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും ആറിന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നതുമാണ്. ചൊവ്വാഴ്ച രാവിലെ 6.30ന് മൃതദേഹം പരേതന്‍റെ കുടുംബവീട്ടിലേയ്ക്കു കൊണ്ടുപോകും. 11.30 മുതല്‍ പത്താം മൈല്‍ കാല്‍വരി മൗണ്ട് ആശ്രമത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

സംസ്കാരം നാളെ

വാഴൂർ: പുളിക്കൽ കവല കരിങ്ങനാമറ്റത്തിൽ അന്തരിച്ച മറിയാമ്മ അന്ത്രയോസിന്‍റെ (അമ്മിണി-95) സംസ്‌കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് വാഴൂർ സെന്‍റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് പള്ളിയിൽ. പരേത വാഴൂർ ഇളപ്പുങ്കൽ പയറ്റുകാല കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.സി. അന്ത്രയോസ്. മക്കൾ: ബേബിച്ചൻ, ജോർജുകുട്ടി (ഇരുവരും ബറോഡ), വൽസമ്മ. മരുമക്കൾ: ഷാന്‍റി (പുല്ലാട്), ജിജിമോൾ (മീനടം), രാജൻ (ആലുവ). മൃതദേഹം നാളെ രാവിലെ എട്ടിന് മീനടം നെടുംപൊയ്കയിലുള്ള ഭവനത്തിൽ കൊണ്ടുവരും.

പോൾ ടി. മാമ്പിള്ളി

കൊച്ചി: ചാർട്ടേഡ് അക്കൗണ്ടന്‍റ് പോൾ ടി. മാമ്പിള്ളി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഞാറക്കൽ സെന്‍റ് മേരീസ്‌ പള്ളിയിൽ. ഭാര്യ മേരി പോൾ ആലപ്പുഴ സർപ്പത്തിൽ നാട്ടകം കുടുംബാംഗം. മക്കൾ: അഡ്വ. ടോമി പോൾ മാമ്പിള്ളി, അനു ഏബ്രഹാം (ചാർട്ടേഡ് അക്കൗണ്ടന്‍റ്), അഡ്വ. ജോ പോൾ മാമ്പിള്ളി. മരുമക്കൾ: അഡ്വ. ഡോ. അഞ്ജന ടോമി കണ്ണമ്പുഴ, ഏബ്രഹാം മാത്യു പള്ളിവാതുക്കൽ (ചാർട്ടേഡ് അക്കൗണ്ടന്‍റ്), ആൻ മേരി വർഗീസ് കടവിൽപറമ്പിൽ. മൃതദേഹം ഇന്ന് രാവിലെ ഒന്പതു മുതൽ രണ്ടു വരെ എറണാകുളം കച്ചേരിപ്പടിയിലുള്ള ആർഡിഎസ് നെടുങ്ങാടൻ ഫ്ലാറ്റിൽ പൊതുദർശനത്തിനു വയ്ക്കും.

പോൾ ടി. മാമ്പിള്ളി

കൊച്ചി: ചാർട്ടേഡ് അക്കൗണ്ടന്‍റ് പോൾ ടി. മാമ്പിള്ളി (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് ഞാറക്കൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി പോൾ ആലപ്പുഴ സർപ്പത്തിൽ നാട്ടകം കുടുംബാംഗം. മക്കൾ: അഡ്വ. ടോമി പോൾ മാമ്പിള്ളി, അനു ഏബ്രഹാം (ചാർട്ടേഡ് അക്കൗണ്ടന്‍റ്), അഡ്വ. ജോ പോൾ മാമ്പിള്ളി. മരുമക്കൾ: അഡ്വ. (ഡോ.) അഞ്ജന ടോമി കണ്ണമ്പുഴ, ഏബ്രഹാം മാത്യു പള്ളിവാതുക്കൽ (ചാർട്ടേഡ് അക്കൗണ്ടന്‍റ്), ആൻ മേരി വർഗീസ് കടവിൽപറമ്പിൽ (ചാർട്ടേഡ് അക്കൗണ്ടന്‍റ്). മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതൽ 12 വരെ എറണാകുളം കച്ചേരിപ്പടിയിലുള്ള ആർഡിഎസ് നെടുങ്ങാടൻ ഫ്‌ളാറ്റിൽ പൊതുദർശനത്തിനുവയ്ക്കും.

എൻ.സി. ചാക്കോ

അങ്കമാലി : അങ്കമാലി സെന്‍റ് ജോർജ് ബസിലിക്ക പള്ളിക്കു സമീപം താമസിക്കുന്ന നമ്പിമടം വീട്ടിൽ (ഡോക്ടേഴ്‌സ് സർക്കിൾ) റിട്ട. ഡിവൈഎസ് പി എൻ.സി. ചാക്കോ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് നാലിന് അങ്കമാലി ബസിലിക്ക പള്ളിയിയിൽ. ഭാര്യ: മോളി ചാക്കോ ഏറ്റുമാനൂർ പുല്ലുകാലായിൽ കുടുംബാംഗം. മക്കൾ: അനു സന്തോഷ് (അസി. പ്രഫസർ, ലിറ്റിൽ ഫ്‌ലവർ ആശുപത്രി അങ്കമാലി), ബിനു അജി (എഡ്യൂക്കേറ്റർ, എൻപിഎസ് ബംഗളൂരു). മരുമക്കൾ: ഡോ. സന്തോഷ് പോൾ (ഡെന്റൽ സർജൻ കുറുമശേരി), അജി ടോം (സീനിയർ ഡയറക്ടർ, എച്ച്.ആർ. ഫോസിൽ ഇന്ത്യ ബംഗളൂരു).

ബിയ്യ

മലപ്പുറം: പരേതനായ ചോലശേരി മലയിൽ അബൂബക്കർ ഹാജിയുടെ ഭാര്യ വടക്കേമണ്ണ കുഴിമാടി കളത്തിൽ ബിയ്യ (78) അന്തരിച്ചു. മക്കൾ: മുഹമ്മദാലി (മാർജിൻ ലെസ് സൂപ്പർ മാർക്കറ്റ്, കോട്ടക്കൽ), സൗജത്ത്, പരേതയായ ഖദീജ, ഹാജറ, ഉമ്മുസൽമ, സുലൈമാൻ (ജിദ്ദ), മുഹമ്മദ് ഗദ്ദാഫി (ചെയർമാൻ, മലയിൽ ഗ്രൂപ്പ്), അഫ്സല. മരുമക്കൾ: മുനീറ (വേങ്ങര), അബ്ദുൾ ബഷീർ (കോണോംപാറ), അബ്ദുറഹിമാൻ ഹാജി (മൈലപ്പുറം), അബ്ബാസ് (പടിഞ്ഞാറ്റുംമുറി), അബ്ദുൾ ബഷീർ (മൈലപ്പുറം), ഫൗസിയ (കോട്ടക്കൽ), നദീറ (വെങ്കുളം), മുഹമ്മദാലി (കോഡൂർ).

സിസ്റ്റർ അന്നറീത്ത പിച്ചാപ്പിള്ളിൽ യുഎംഐ

കണ്ണൂർ:അമലോത്ഭവ മാതാവിന്‍റെ ഉർസുലൈൻ സന്യാസിനി സഭാംഗം സിസ്റ്റർ അന്നറീത്ത പിച്ചാപ്പിള്ളിൽ യുഎംഐ (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് മൂന്നിന് പയ്യാന്പലം ഉർസുലൈൻ കോണ്‍വന്‍റ് ചാപ്പലിൽ ആരംഭിച്ച് ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. കോതമംഗലം രൂപതയിൽ വാഴക്കുളം സെന്‍റ് ജോർജ് ഇടവകയിലെ പരേതരായ ലൂക്ക-മറിയാമ്മ ദന്പതികളുടെ മകളാണ്. കോഴിക്കോട്, കൊക്കാനിശേരി, തിരുവനന്തപുരം, കുറുമാത്തൂർ, കണ്ണൂർ, തൃക്കരിപ്പൂർ, പരിയാരം, ബംഗളൂരു, മംഗളൂരു, ജോണ്‍പൂർ, ബാസ്പൂർ, റോബട്ട്സ്ഗഞ്ച്, മരിയംപൂർ എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രായാധിക്യത്താൽ കോഴിക്കോട് ബ്രിജിദ ഭവൻ കോണ്‍വന്‍റിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി, കുര്യൻ, ജോസഫ്, വർക്കി, മാത്യു, റോസക്കുട്ടി, ലൂക്കാച്ചൻ.

നാണു

മട്ടന്നൂർ: റിട്ട. പോസ്റ്റ്മാസ്റ്റർ കടവത്ത്പുരയിൽ നാണു (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ. ഇന്ത്യൻ എയർ ഫോഴ്‌സിലും ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനിലും എൻജിനിയറിംഗ് വിംഗിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കെ. എം. ഗിരിജ (റിട്ട. അധ്യാപിക, എടയന്നൂർ ജിവിഎച്ച്എസ്എസ്). മക്കൾ: ശ്യാംകുമാർ (സോഫ്റ്റ്‌വേർ എൻജിനിയർ, ടിവിഎസ് ഇൻഫോടെക്, ചെന്നൈ), ശരത് കുമാർ (അക്കൗണ്ട്സ് മാനേജർ, ഷോ ഫ്രെയിറ്റ്‌ ഷിപ്പിംഗ്, ഡൽഹി), ശ്രീ (പബ്ലിക് റിലേഷൻസ് ഓഫീസർ, കേരള ആരോഗ്യ സർവകലാശാല, തൃശൂർ). മരുമക്കൾ: സിന്ധു ശ്യാം (അധ്യാപിക, ചെന്നൈ), രജിന ശരത് (നഴ്സ്, ഡൽഹി), മിതോഷ് ജോസഫ് (ജേർണലിസ്റ്റ്, ദി ഹിന്ദു, കോഴിക്കോട്).

മറിയാമ്മ

ചിറ്റാരിക്കാൽ : കാരയിലെ പുത്തേട്ടുപടവിൽ മറിയാമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്നു 10നു തോമാപുരം സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. പരേത പെരികലംകാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: വൽസമ്മ, ലീലാമ്മ, സാബു, സിസ്റ്റർ മരിയ എസ്എച്ച് (ഛത്തീസ്ഗഡ്), സിസ്റ്റർ സീനറോസ് എസ്എച്ച് (നീലേശ്വരം), ടോമി, പരേതനായ ബ്രദർ ഷാജി (കപ്പൂച്ചിൻ). മരുമക്കൾ: കുട്ടിച്ചൻ മഠത്തിപറമ്പിൽ, ജോസ് ചൊവ്വാറ്റുകുന്നേൽ, കൊച്ചുറാണി കുന്നേൽ, ഷീബ വലിയവീട്ടിൽ.

ലക്ഷ്മി

കാഞ്ഞങ്ങാട് : റിട്ട. അധ്യാപിക കാഞ്ഞങ്ങാട് സൗത്ത് കക്കാണന്‍ വീട്ടില്‍ ലക്ഷ്മി (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.വി.കുഞ്ഞമ്പു (മുന്‍ ജില്ലാ സാക്ഷരത ഓഫീസര്‍). മക്കള്‍: കെ. സുധ (റിട്ട. പ്രഫസര്‍, പടന്നക്കാട് നെഹ്റു കോളജ്), ഡോ. ഗീത (യുഎസ്എ), ഡോ. ജ്യോതി (കാഞ്ഞങ്ങാട്), പരേതയായ ലത. മരുമക്കള്‍: ഡോ. ഉമാകുമാരന്‍ (യുഎസ്എ), ഡോ. എം. പദ്മനാഭന്‍ (റിട്ട. ജില്ലാ ആശുപത്രി, കാസര്‍ഗോഡ്), പരേതനായ വി. സുധാകരന്‍ (ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (റിട്ട. അധ്യാപകന്‍), കാര്‍ത്യയായനി (മംഗളൂരു), ശാരദ (ബംഗളൂരു), ഇന്ദിര (ഡല്‍ഹി), ഹരീന്ദ്രന്‍, അഡ്വ. കെ. രാജീവന്‍, പരേതനായ കൃഷ്ണന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

27-06-2026

ഒപ്പത്തിന്‍റെ ഹിന്ദി റീമേക്ക് ഹൈവാൻ തിയറ്ററുകളിലേക്ക്; പ്രിയദർശൻ ചിത്രത്തിൽ അക്ഷയ്-സൈഫ് കൂട്ടുകെട്ട്

ലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശൻ, ബിടൗൺ സൂപ്പർതാരങ്ങളായ അക്ഷയ്കുമാർ, സൈഫ് അലിഖാൻ എന്നിവർ ഒന്നിക്കുന്ന ഹൈവാൻ - റിലീസിന് ഒരുങ്ങുന്നു. അക്ഷയ്കുമാറും സൈഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രം സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ഔദ്യോഗികമായി അറിയിച്ചത്.

60 ബ്ലോക്ക്ബസ്റ്ററുകൾ, ഒരൊറ്റ മാസ്റ്റർ സ്റ്റോറിടെല്ലർ - എന്ന ക്യാപ്ഷനോടെ പ്രിയദർശന്‍റെ കരിയറിനെ അടയാളപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. തേസ്പിയൻ ഫിലിംസും നിർമാണ പങ്കാളിയാണ്. സയാമി ഖേർ, ശ്രിയ പിൽഗോയങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച 2016-ലെ സൂപ്പർഹിറ്റ് മലയാള ചിത്രം ഒപ്പത്തിന്‍റെ പുനരാവിഷ്കാരമാണ് ഹൈവാൻ. എന്നാൽ ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്‍റെ തിരക്കഥയിലും സംഭാഷണങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിതാരമായി എത്തുന്നുണ്ടെന്ന് പ്രിയദർശൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഒരു കൊച്ചുപെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച വൈകല്യമുള്ള സംഗീത അധ്യാപകനായാണ് സൈഫ് അലി ഖാൻ ചിത്രത്തിലെത്തുന്നത്. അക്ഷയ്കുമാറാണ് വില്ലൻ. ചിത്രത്തെക്കുറിച്ച് സൈഫ് അലി ഖാൻ:
ഹൈവാന്‍റെ ചിത്രീകരണം വളരെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമായിരുന്നു. പ്രിയദർശൻ ചിത്രത്തിന്‍റെ സെറ്റിൽ ഓരോ ദിവസവും പുതിയ എന്തെങ്കിലും ചെയ്യാനുണ്ടാകും. അക്ഷയ് കുമാർ ഭയപ്പെടുത്തുന്ന വില്ലനായും ഞാൻ കാഴ്ചയില്ലാത്ത മ്യൂസിക് ടീച്ചറായും എത്തുന്ന ചിത്രം ഒരു ഡേവിഡ്-ഗോലിയാത്ത് പോരാട്ടമാണ്.

ബി ടൗൺ സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംഷ നൽകുന്ന ഒന്നാണ് അക്ഷയ്-സൈഫ് കോന്പോ. 2008-ൽ പുറത്തിറങ്ങിയ തഷാൻ എന്ന ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

27-06-2026

ഒപ്പത്തിന്‍റെ ഹിന്ദി റീമേക്ക് ഹൈവാൻ തിയറ്ററുകളിലേക്ക്; പ്രിയദർശൻ ചിത്രത്തിൽ അക്ഷയ്-സൈഫ് കൂട്ടുകെട്ട്

ലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശൻ, ബിടൗൺ സൂപ്പർതാരങ്ങളായ അക്ഷയ്കുമാർ, സൈഫ് അലിഖാൻ എന്നിവർ ഒന്നിക്കുന്ന ഹൈവാൻ - റിലീസിന് ഒരുങ്ങുന്നു. അക്ഷയ്കുമാറും സൈഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രം സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ഔദ്യോഗികമായി അറിയിച്ചത്.

60 ബ്ലോക്ക്ബസ്റ്ററുകൾ, ഒരൊറ്റ മാസ്റ്റർ സ്റ്റോറിടെല്ലർ - എന്ന ക്യാപ്ഷനോടെ പ്രിയദർശന്‍റെ കരിയറിനെ അടയാളപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. തേസ്പിയൻ ഫിലിംസും നിർമാണ പങ്കാളിയാണ്. സയാമി ഖേർ, ശ്രിയ പിൽഗോയങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച 2016-ലെ സൂപ്പർഹിറ്റ് മലയാള ചിത്രം ഒപ്പത്തിന്‍റെ പുനരാവിഷ്കാരമാണ് ഹൈവാൻ. എന്നാൽ ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്‍റെ തിരക്കഥയിലും സംഭാഷണങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിതാരമായി എത്തുന്നുണ്ടെന്ന് പ്രിയദർശൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഒരു കൊച്ചുപെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച വൈകല്യമുള്ള സംഗീത അധ്യാപകനായാണ് സൈഫ് അലി ഖാൻ ചിത്രത്തിലെത്തുന്നത്. അക്ഷയ്കുമാറാണ് വില്ലൻ. ചിത്രത്തെക്കുറിച്ച് സൈഫ് അലി ഖാൻ:
ഹൈവാന്‍റെ ചിത്രീകരണം വളരെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമായിരുന്നു. പ്രിയദർശൻ ചിത്രത്തിന്‍റെ സെറ്റിൽ ഓരോ ദിവസവും പുതിയ എന്തെങ്കിലും ചെയ്യാനുണ്ടാകും. അക്ഷയ് കുമാർ ഭയപ്പെടുത്തുന്ന വില്ലനായും ഞാൻ കാഴ്ചയില്ലാത്ത മ്യൂസിക് ടീച്ചറായും എത്തുന്ന ചിത്രം ഒരു ഡേവിഡ്-ഗോലിയാത്ത് പോരാട്ടമാണ്.

ബി ടൗൺ സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംഷ നൽകുന്ന ഒന്നാണ് അക്ഷയ്-സൈഫ് കോന്പോ. 2008-ൽ പുറത്തിറങ്ങിയ തഷാൻ എന്ന ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

16-06-2026

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

27-06-2026

ബ്രോങ്ക്സ് സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക തിരുനാൾ

ന്യൂയോർക്ക്: ഭാരത സഭയുടെ അപ്പസ്തോലനും ബ്രോങ്ക്സ് ഇടവകയുടെ മധ്യസ്ഥനുമായ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ ജൂൺ 25 മുതൽ ജൂലൈ അഞ്ച് വരെ വിവിധ തിരുക്കർമങ്ങളോടെ ആഘോഷിക്കുന്നു.

തിരുനാൾ തിരുക്കർമങ്ങൾക്ക് ജൂൺ 25ന് രാത്രി ഏഴിന് വിശുദ്ധ കുർബാനയോടും തുടർന്നുള്ള നൊവേനയോടുംകൂടി തുടക്കമാകും. ബുക്കാനൻ സെന്‍റ് ജോസഫ് സീറോമലബാർ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൺ മേനോലിക്കൽ മുഖ്യ കാർമികനായിരിക്കും.

ഇടവകയിലെ ഗ്രാന്‍റ് പേരന്‍റ്സിനെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒമ്പതാം വാർഡുകാരാണ് ഈ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 25 മുതൽ ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് ശേഷം തോമാശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കും.

ജൂൺ 26ന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ മുഖ്യ കാർമികനായിരിക്കും. ഹൈസ്കൂൾ വിദ്യാർഥികളേയും ഇടവകയിലെ യുവജനങ്ങളെയും അന്നേദിവസം അനുമോദിക്കുകയും പ്രത്യേകം ആശീർവദിക്കുന്നതുമാണ്.

എട്ടാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 27ന് രാവിലെ ഒമ്പതിനും വിശുദ്ധ കുർബാനയും പതിവുപോലെ നിത്യസഹായ മാതാവിന്‍റെ നൊവേനയും തുടർന്നു തോമാ ശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.

തിരുക്കർമങ്ങൾക്ക് റവ. ഫാ. ടോം മാളിയേക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിവാഹ ജീവിതത്തിൽ സിൽവർ ജൂബിലി പിന്നിട്ടവരെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഏഴാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.

ജൂൺ 28ന് രാവിലെ 9.30നു പ്രസുദേന്തി വാഴ്ച്ച, തുടർന്ന് 9.45നു കൊടിയേറ്റം. 10ന് ആഘോഷമായ വിശുദ്ധ കുർബാനയും ശേഷം നൊവേനയും ഉണ്ടായിരിക്കും. തിരുക്കർമർങ്ങൾക്കു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും.

ഇടവകയിലെ അൾത്താര ശുശ്രുഷികളേയും യുക്രിസ്റ്റിക് മിനിസ്ട്രി അംഗങ്ങളെയും ഗായക സംഘത്തേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം വാർഡുകാരാണ് ഞായറാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

അന്നേദിവസം വൈകുന്നേരം അഞ്ചിന് "പ്രസുദേന്തി നൈറ്റ്': കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. തദവസരത്തിൽ ഇടവകയിൽ നിന്നും ഇക്കൊല്ലം ഗ്രാജുവേറ്റു ചെയ്ത സ്കൂൾ കോളേജ് വിദ്യാർഥികളെ സീറോമലബാർ കാത്തലിക് കോൺഗ്രസിന്‍റെ (എസ്എംസിസി) നേതൃത്വത്തിൽ അനുമോദിക്കുന്നതാണ്.

ജൂൺ 29 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ആന്‍റോ കണ്ണൻപുഴ കാർമികത്വം വഹിക്കും. ഇടവകയിലെ അമ്മയാകാൻ പോകുന്നവരേയും രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. അഞ്ചാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

ജൂൺ 30 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും റവ. ഫാ. റോയ് ചിറപുറത്ത് കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ കുടുംബനാഥൻമ്മാരെയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. നാലാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.

ജൂലൈ ഒന്നാം തീയതി ബുധനാഴ്ച രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ജോബി പൂച്ചൂകണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. എലിമെന്‍ററി ആൻഡ് മിഡിൽ സ്കൂൾ കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. മൂന്നാം വാർഡുകാരാണ് ബുധനാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

ജൂലൈ രണ്ടിന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഷിക്കാഗോ രൂപതയിലെ നവവൈദികൻ ഫാ. സാം കുട്ടപ്പശേരിയും ഷിക്കാഗോ രൂപതയിലെ തദ്ദേശ്യനായ പ്രഥമ വൈദികനും, ബ്രോങ്ക്സ് ഇടവകാംഗവുമായ റവ. ഫാ. കെവിൻ മുണ്ടക്കലും കാർമികരായിരിക്കും.

രണ്ടു വയസു മുതൽ കിൻഡർഗാർഡൻ വരെയുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. രണ്ടാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.

ദുക്റാന തിരുന്നാൾ ദിവസമായ ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറിനുള്ള ആഘോഷമായ റാസ കുർബാനയ്ക്കും തുടർന്നുള്ള നൊവേനയ്ക്കും കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യ കാർമികനാകും.

അന്നേദിവസം ഇടവകയിലെ എല്ലാ തോമസ് നാമധാരികളേയും കൂടാതെ പ്രസുദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒന്നാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലിന് രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ. ഫാ. തദേവൂസ് അരവിന്ദത്തു മുഖ്യ കാർമികത്വം വഹിക്കും. കുർബാനയ്ക്കു ശേഷം വാദ്യ മേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണം.

തുടർന്ന് ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അടിമസമർപ്പണത്തിനുമുള്ള അവസരവും ഉണ്ടായിരിക്കും. ജൂലൈ അഞ്ചിന് രാവിലെ പത്തിന് വിശുദ്ധ കുർബാനയും മരിച്ചവരുടെ ഓർമ്മയാചരണവും ഉണ്ടാകും.

ഈ ലോക ജീവിതത്തിനു ശേഷം സ്വർഗ്ഗ മഹത്വത്തിൽ ചേർന്നവരായ ഇടവകാംഗങ്ങളുടെ അനുസ്മരണം. ദേവാലയത്തിലെ തിരുക്കർമങ്ങൾക്ക് ശേഷം പത്തു ദിവസം നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾക്കു കൊടിയിറങ്ങും.

അന്നേദിവസം ഉച്ചയ്ക്ക് 12ന് സെമിത്തേരി സന്ദർശനവും ഒപ്പീസും പ്രാർഥനകളും ഉണ്ടാകും. തിരുക്കർമങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമികത്വം വഹിക്കും.

തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി കൈക്കാരമായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

നമ്മുടെ പിതാവായ മാർതോമാ ശ്ലീഹായുടെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകയിലേക്കു വികാരി റവ. ഫാ. കുര്യാക്കോസ് വടാനയും പള്ളി കമ്മിറ്റി ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.

27-06-2026

യുഎഇ - ഗുവാഹത്തി വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

അബുദാബി: ദുബായി, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഗുവാഹത്തിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് നാലിന് ദുബായി - ഗുവാഹത്തി സർവീസും ഏഴിന് അബുദാബി - ഗുവാഹത്തി സർവീസും ആരംഭിക്കും.

ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും പശ്ചിമേഷ്യലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന ആദ്യ കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 12.25ന് ഗുവാഹത്തിയിൽ നിന്ന് ദുബായിയിലേക്കും വൈകുന്നേരം 5.10ന് ദുബായിയിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്കുമായിരിക്കും സർവീസുകൾ.

വെള്ളിയാഴ്ചകളിലാണ് അബുദാബിയിലേക്കുള്ള വിമാനം. രാവിലെ 11.30ന് ഗുവാഹത്തിയിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന് അബുദാബിയിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്ക് മടങ്ങും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ പ്രധാന ഹബ്ബുകളിൽ ഒന്നായ ഗുവാഹത്തിയിൽ നിന്നും ആഴ്ച തോറും 120 വിമാന സർവീസുകളാണുള്ളത് കമ്പനിക്കുള്ളത്. കൂടാതെ ദിബ്രുഗഢ്, ദിമാപുർ, ഗുവാഹത്തി, ഇംഫാൽ എന്നിവിടങ്ങളിൽ നിന്നായി ആഴ്ച തോറും 290 വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടെയിൽ ആർട്ടിൽ അസമിലെ ഗമോസ, ജാപി മോടിഫ്സ്, നാഗാലാൻറിലെ സുംഗ്കോടെപ്സു, മണിപ്പൂരിൽ നിന്നുള്ള അക്യോബി, മൊയ്‌രാംഗ് ഫീ, സഫീ ലാൻഫീ, അരുണാചൽ പ്രദേശിലെ ഇടു മിഷ്മി, മേഘാലയയുടെ ഖ്നെംഗ്, മിസോറാമിന്‍റെ പുവാൻചെ എന്നീ കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

27-06-2026

ബ്രോങ്ക്സ് സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക തിരുനാൾ

ന്യൂയോർക്ക്: ഭാരത സഭയുടെ അപ്പസ്തോലനും ബ്രോങ്ക്സ് ഇടവകയുടെ മധ്യസ്ഥനുമായ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ ജൂൺ 25 മുതൽ ജൂലൈ അഞ്ച് വരെ വിവിധ തിരുക്കർമങ്ങളോടെ ആഘോഷിക്കുന്നു.

തിരുനാൾ തിരുക്കർമങ്ങൾക്ക് ജൂൺ 25ന് രാത്രി ഏഴിന് വിശുദ്ധ കുർബാനയോടും തുടർന്നുള്ള നൊവേനയോടുംകൂടി തുടക്കമാകും. ബുക്കാനൻ സെന്‍റ് ജോസഫ് സീറോമലബാർ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൺ മേനോലിക്കൽ മുഖ്യ കാർമികനായിരിക്കും.

ഇടവകയിലെ ഗ്രാന്‍റ് പേരന്‍റ്സിനെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒമ്പതാം വാർഡുകാരാണ് ഈ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 25 മുതൽ ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് ശേഷം തോമാശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കും.

ജൂൺ 26ന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ മുഖ്യ കാർമികനായിരിക്കും. ഹൈസ്കൂൾ വിദ്യാർഥികളേയും ഇടവകയിലെ യുവജനങ്ങളെയും അന്നേദിവസം അനുമോദിക്കുകയും പ്രത്യേകം ആശീർവദിക്കുന്നതുമാണ്.

എട്ടാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 27ന് രാവിലെ ഒമ്പതിനും വിശുദ്ധ കുർബാനയും പതിവുപോലെ നിത്യസഹായ മാതാവിന്‍റെ നൊവേനയും തുടർന്നു തോമാ ശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.

തിരുക്കർമങ്ങൾക്ക് റവ. ഫാ. ടോം മാളിയേക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിവാഹ ജീവിതത്തിൽ സിൽവർ ജൂബിലി പിന്നിട്ടവരെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഏഴാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.

ജൂൺ 28ന് രാവിലെ 9.30നു പ്രസുദേന്തി വാഴ്ച്ച, തുടർന്ന് 9.45നു കൊടിയേറ്റം. 10ന് ആഘോഷമായ വിശുദ്ധ കുർബാനയും ശേഷം നൊവേനയും ഉണ്ടായിരിക്കും. തിരുക്കർമർങ്ങൾക്കു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും.

ഇടവകയിലെ അൾത്താര ശുശ്രുഷികളേയും യുക്രിസ്റ്റിക് മിനിസ്ട്രി അംഗങ്ങളെയും ഗായക സംഘത്തേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം വാർഡുകാരാണ് ഞായറാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

അന്നേദിവസം വൈകുന്നേരം അഞ്ചിന് "പ്രസുദേന്തി നൈറ്റ്': കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. തദവസരത്തിൽ ഇടവകയിൽ നിന്നും ഇക്കൊല്ലം ഗ്രാജുവേറ്റു ചെയ്ത സ്കൂൾ കോളേജ് വിദ്യാർഥികളെ സീറോമലബാർ കാത്തലിക് കോൺഗ്രസിന്‍റെ (എസ്എംസിസി) നേതൃത്വത്തിൽ അനുമോദിക്കുന്നതാണ്.

ജൂൺ 29 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ആന്‍റോ കണ്ണൻപുഴ കാർമികത്വം വഹിക്കും. ഇടവകയിലെ അമ്മയാകാൻ പോകുന്നവരേയും രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. അഞ്ചാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

ജൂൺ 30 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും റവ. ഫാ. റോയ് ചിറപുറത്ത് കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ കുടുംബനാഥൻമ്മാരെയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. നാലാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.

ജൂലൈ ഒന്നാം തീയതി ബുധനാഴ്ച രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ജോബി പൂച്ചൂകണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. എലിമെന്‍ററി ആൻഡ് മിഡിൽ സ്കൂൾ കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. മൂന്നാം വാർഡുകാരാണ് ബുധനാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

ജൂലൈ രണ്ടിന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഷിക്കാഗോ രൂപതയിലെ നവവൈദികൻ ഫാ. സാം കുട്ടപ്പശേരിയും ഷിക്കാഗോ രൂപതയിലെ തദ്ദേശ്യനായ പ്രഥമ വൈദികനും, ബ്രോങ്ക്സ് ഇടവകാംഗവുമായ റവ. ഫാ. കെവിൻ മുണ്ടക്കലും കാർമികരായിരിക്കും.

രണ്ടു വയസു മുതൽ കിൻഡർഗാർഡൻ വരെയുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. രണ്ടാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.

ദുക്റാന തിരുന്നാൾ ദിവസമായ ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറിനുള്ള ആഘോഷമായ റാസ കുർബാനയ്ക്കും തുടർന്നുള്ള നൊവേനയ്ക്കും കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യ കാർമികനാകും.

അന്നേദിവസം ഇടവകയിലെ എല്ലാ തോമസ് നാമധാരികളേയും കൂടാതെ പ്രസുദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒന്നാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലിന് രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ. ഫാ. തദേവൂസ് അരവിന്ദത്തു മുഖ്യ കാർമികത്വം വഹിക്കും. കുർബാനയ്ക്കു ശേഷം വാദ്യ മേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണം.

തുടർന്ന് ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അടിമസമർപ്പണത്തിനുമുള്ള അവസരവും ഉണ്ടായിരിക്കും. ജൂലൈ അഞ്ചിന് രാവിലെ പത്തിന് വിശുദ്ധ കുർബാനയും മരിച്ചവരുടെ ഓർമ്മയാചരണവും ഉണ്ടാകും.

ഈ ലോക ജീവിതത്തിനു ശേഷം സ്വർഗ്ഗ മഹത്വത്തിൽ ചേർന്നവരായ ഇടവകാംഗങ്ങളുടെ അനുസ്മരണം. ദേവാലയത്തിലെ തിരുക്കർമങ്ങൾക്ക് ശേഷം പത്തു ദിവസം നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾക്കു കൊടിയിറങ്ങും.

അന്നേദിവസം ഉച്ചയ്ക്ക് 12ന് സെമിത്തേരി സന്ദർശനവും ഒപ്പീസും പ്രാർഥനകളും ഉണ്ടാകും. തിരുക്കർമങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമികത്വം വഹിക്കും.

തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി കൈക്കാരമായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

നമ്മുടെ പിതാവായ മാർതോമാ ശ്ലീഹായുടെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകയിലേക്കു വികാരി റവ. ഫാ. കുര്യാക്കോസ് വടാനയും പള്ളി കമ്മിറ്റി ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.

27-06-2026

ജർമനിയിൽ വൻ പെൻഷൻ പരിഷ്കാരം; വിരമിക്കൽ പ്രായം ഘട്ടംഘട്ടമായി 70ലേക്ക്

ബെർലിൻ: ജർമനിയിലെ പെൻഷൻ സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കുന്നതിനുള്ള നിർണായക പരിഷ്കാരങ്ങൾക്ക് സർക്കാർ നിയോഗിച്ച പ്രത്യേക പെൻഷൻ കമ്മീഷന്‍റെ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.

കമ്മീഷൻ സമർപ്പിച്ച 33 ശുപാർശകളും പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയിൽ ഒന്നും ഒഴിവാക്കാതെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ചാൻസലർ ഫ്രീഡ്രിഷ് മെർസ് അറിയിച്ചു.

ജനസംഖ്യയിലെ വാർധക്യം, ആയുർദൈർഘ്യം വർധിക്കുന്നത്, പെൻഷൻ ഫണ്ടിന് നേരിടുന്ന സാമ്പത്തിക സമ്മർദം എന്നിവ കണക്കിലെടുത്താണ് പുതിയ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.

വിരമിക്കൽ പ്രായം 70ലേക്ക്

നിലവിൽ 67 വയസിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്ന വിരമിക്കൽ പ്രായം 2031 മുതൽ 2041 വരെയുള്ള കാലയളവിൽ 67.5 വയസായി ഉയർത്തും. തുടർന്ന് ആയുർദൈർഘ്യത്തിലെ വർധനവിന് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിച്ച് 2051-ഓടെ 68 വയസിലേക്കും 2091-ഓടെ 70 വയസിലേക്കും എത്തിക്കാനാണ് ശുപാർശ.

63-ാം വയസിൽ വിരമിക്കാനുള്ള ആനുകൂല്യം അവസാനിക്കും

45 വർഷം പെൻഷൻ വിഹിതം അടച്ചവർക്ക് 63-ാം വയസിൽ പൂർണ പെൻഷനോടെ വിരമിക്കാനുള്ള നിലവിലെ ആനുകൂല്യം അവസാനിപ്പിക്കും. ദീർഘകാലം ജോലി ചെയ്തവരുടെ കുറഞ്ഞ വിരമിക്കൽ പ്രായം 64 വയസായി ഉയർത്തും.

എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ജോലി തുടരാൻ കഴിയാത്തവർക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കും.

മിനി ജോലിക്കാർക്കും നിർബന്ധിത പെൻഷൻ വിഹിതം

നിലവിൽ മിനി ജോലിക്കാർക്ക് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാകാനുള്ള അവസരമുണ്ട്. പുതിയ പരിഷ്കാരത്തോടെ എല്ലാ മിനി ജോലിക്കാരും നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം.

സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുക. വിദ്യാർഥികളായി ജോലി ചെയ്യുന്ന പലർക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

സ്വീഡിഷ് മാതൃകയിൽ നിക്ഷേപ ഫണ്ട്

പെൻഷൻ ഫണ്ടിന്‍റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്വീഡിഷ് മാതൃകയിൽ മൂലധന വിപണിയിൽ നിക്ഷേപിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരും. ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേർന്ന് മാസവരുമാനത്തിന്‍റെ രണ്ട് ശതമാനം അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകണം.

സർക്കാർ നടപ്പാക്കുന്ന "എർലി സ്റ്റാർട്ട് പെൻഷൻ' പദ്ധതിയും പുതിയ സംവിധാനവുമായി സംയോജിപ്പിക്കും.

കൂടുതൽ വിഭാഗങ്ങളെ പെൻഷൻ പദ്ധതിയിലേക്ക്

ശമ്പളക്കാരായ ജീവനക്കാർക്ക് പുറമെ സ്വയംതൊഴിൽ ചെയ്യുന്നവർ, രാഷ്ട്രീയ പ്രവർത്തകർ, കമ്പനി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും നിർബന്ധമായും പെൻഷൻ പദ്ധതിയുടെ ഭാഗമാകും.

പ്രത്യേക പെൻഷൻ സംവിധാനമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ സിവിൽ സർവീസ് നിയമനങ്ങൾ ഗണ്യമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പാർട്ട് ടൈം വിരമിക്കൽ പ്രായവും ഉയരും

ഘട്ടംഘട്ടമായി വിരമിക്കാൻ അനുവദിക്കുന്ന പാർട്ട് ടൈം റിട്ടയർമെന്‍റ് പദ്ധതിയുടെ പ്രായപരിധി 55ൽ നിന്ന് 58 വയസായി ഉയർത്തും.

നിലവിൽ പ്രചാരത്തിലുള്ള "ബ്ലോക്ക് മോഡൽ' സംവിധാനവും അവസാനിപ്പിക്കും.

എപ്പോൾ നിയമമാകും?

കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം നിയമനിർമാണ നടപടികൾ ആരംഭിക്കും. 2026 അവസാനത്തോടെ പാർലമെന്‍റിന്‍റെ ഇരുസഭകളായ ബുണ്ടസ്റ്റാഗും ബുണ്ടസ്‌റാത്തും ബിൽ പാസാക്കിയാൽ 2027 തുടക്കത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

23-06-2026

അപ്പര്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ചു

ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്‌കൃതി ഫെറൈന്‍ അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻ‌റോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്‍റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.

അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര്‍ യോഗയ്ക്കായി അണിനിരന്നു.

ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്‍കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.

 

25-06-2026

അവയവദാന ബോധവത്കരണ കാമ്പയിനും ദുക്‌റാന തിരുനാളും

ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎംസിഎയുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിനും ദുക്‌റാന ദിനാചരണവും സംഘടിപ്പിക്കും.

ശനിയാഴ്ച വൈകുന്നേരം 5.30നു ഇന്‍ഡോര്‍ സെന്‍റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിന്‍ നടക്കും. ഞായറാഴ്ച ദുക്‌റാന തിരുനാള്‍ ആഘോഷിക്കും.

രാവിലെ 9.30നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ഡേവിസ് ചിറമേല്‍, ഫാ. സിബി ജോസഫ്, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

11നു ഇന്‍ഡോര്‍ സെന്‍റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ മലയാളത്തില്‍ ഫാ. ഡേവിസ് ചിറമേലുമായി സംവാദം നടക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

27-06-2026

ഹെപ്പറ്റൈറ്റിസ് എങ്ങനെ ത‌ടയാം ?

ഹെപ്പറ്റൈറ്റിസ് എ, ഇ ത‌ടയാം

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

ശരിയായി കൈ കഴുകാം

· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക

ടോയ്‌ലറ്റ് ശുചിത്വം

· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.

രക്തപരിശോധന

· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക.

കരുതലോടെ ആഘോഷങ്ങൾ

· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.

ഹെപ്പറ്റൈറ്റിസ് ബി, സി തടയാം‍

· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.

രക്തബാങ്കുകളിൽ നിന്ന് രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.

സുരക്ഷിതമാക്കാം ലൈംഗിക ജീവിതം

· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

പങ്കുവയ്ക്കരുത്

· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.

അണുവിമുക്തമാക്കാം

· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.

27-06-2026

ഹെപ്പറ്റൈറ്റിസ് എങ്ങനെ ത‌ടയാം ?

ഹെപ്പറ്റൈറ്റിസ് എ, ഇ ത‌ടയാം

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

ശരിയായി കൈ കഴുകാം

· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക

ടോയ്‌ലറ്റ് ശുചിത്വം

· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.

രക്തപരിശോധന

· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക.

കരുതലോടെ ആഘോഷങ്ങൾ

· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.

ഹെപ്പറ്റൈറ്റിസ് ബി, സി തടയാം‍

· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.

രക്തബാങ്കുകളിൽ നിന്ന് രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.

സുരക്ഷിതമാക്കാം ലൈംഗിക ജീവിതം

· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

പങ്കുവയ്ക്കരുത്

· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.

അണുവിമുക്തമാക്കാം

· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഷോറൂമിലെ വിചിത്ര പരസ്യപ്രചാരണം സോഷ്യൽ മീഡിയയിൽ ട്രെൻഡിന്
നെയ്മറെ തളയ്ക്കാൻ നിങ്ങളുടെ ഫൗൾ പ്ലേ മതിയാകില്ല
മൊഴിയിൽ വൈരുധ്യം; വീണ വീണ്ടും വരണം .. ഇന്നത്തെ പ്രധാനവാർത്ത
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up