ശബരിമല തീർഥാടനം: 300 സ്പെഷൽ ട്രെയിനുകൾ
Tuesday, October 22, 2024 5:37 AM IST
ചെങ്ങന്നൂർ: ശബരിമല തീർഥാടനത്തിനായി റെയിൽവേ 300 സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ലയാൽ ചെങ്ങന്നൂരിൽ കൊടിക്കുന്നിൽ സുരേഷ് എംപി വിളിച്ചുചേർത്ത ശബരിമല അവലോകന യോഗത്തിൽ അറിയിച്ചു.

ശബരിമല തീർഥാടനം സുഗമമാക്കുന്നതിനായി കോട്ടയം വഴിയും മധുര പുനലൂർ വഴിയും കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കണ്ട് അഭ്യർഥിച്ചിരുന്നു.

മണ്ഡലകാലം മുൻനിർത്തി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അധ്യഷതയിൽ വിളിച്ചുചേർത്ത ശബരിമല തീർഥാടന അവലോകനയോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സുഗമമായ ശബരിമല തീർഥാടനത്തിനായി കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെ കൃത്യമായ ഏകോപനം അനിവാര്യമാണെന്ന് യോഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. ചെങ്ങന്നൂർ ആർഡിഒ ശബരിമല തീർഥാടകരെ വരവേൽക്കാൻ ജില്ലാഭരണകൂടം പൂർണസജ്ജമാണെന്ന് അറിയിച്ചു.

കൂടുതൽ പോലീസുകാരെ വിന്യസിച്ച് നഗരത്തിലെ ഗതാഗതത്തി രക്ക് കുറയ്ക്കാനും കൂടുതൽ പോലീസ് എയ്ഡ് പോസ്റ്റുകൾ, സുരക്ഷാ കാമറകൾ എന്നിവ സ്ഥാപിച്ച് തീർഥാടകർക്ക് ആവശ്യമായ സുരക്ഷ നൽകുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി പറഞ്ഞു. കെഎസ്ആർടിസിയുടെ 65 ഷെഡ്യൂളുകൾ ആയിരിക്കും ശബരിമല മണ്ഡലകാലത്ത് ചെങ്ങന്നൂരിൽനിന്ന് സർവീസ് ചെയ്യുക.


കാലങ്ങളായി വൃത്തിയാക്കാതെ കിടന്നിരുന്ന റെയിൽവേ ഭൂമിയിൽ കൂടി കടന്നുപോകുന്ന ഓടകളും മറ്റും നഗരസഭയ്ക്ക് വൃത്തിയാക്കാനുള്ള അനുമതി യോഗത്തിൽ ഡിവിഷനൽ മാനേജർ നൽകി. മരങ്ങളുടെ ശിഖരങ്ങളും കാടുകളും റെയിൽവേ അടിയന്തരമായിനീക്കം ചെയ്യും. സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിൽ വിവിധ വകുപ്പുകളുടെ കൗണ്ടറുകളും ബഹുഭാഷയിലുള്ള അറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്നും തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് മറുപടിയായി ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലയാൽ പറഞ്ഞു.

ശബരിമല തീർഥാടനം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വകുപ്പുകളിലും ഉദ്യോഗസ്ഥ അവലോകന യോഗത്തിൽ പങ്കെടുക്കുകയും വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളെപ്പറ്റി ചർച്ചചെയ്യുകയും ചെയ്തു.