പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കം വിശ്വാസികൾ പ്രതിരോധിച്ചു
Sunday, October 20, 2024 2:18 AM IST
പോത്താനിക്കാട്/കോലഞ്ചേരി: കോടതിവിധിയുടെ അടിസ്ഥാനത്തിൽ പുളിന്താനം സെന്‍റ് ജോണ്‍സ് ബസ്ഫാഗെ പള്ളിയും മഴുവന്നൂർ സെന്‍റ് തോമസ് പള്ളിയും പിടിച്ചെടുക്കാൻ ജില്ലാ ഭരണകൂടവും പോലീസും നടത്തിയ ശ്രമം വിശ്വാസികളുടെ പ്രതിരോധത്തെത്തുടർന്ന് വീണ്ടും വിഭലമായി. എറണാകുളം ജില്ലയിലെ പുളിന്താനം, ഓടക്കാലി, മഴുവന്നൂർ പള്ളികളും പാലക്കാട് ജില്ലയിലെ എരുക്കുംചിറ, ചെറുകുന്നം, മംഗലംഡാം പള്ളികളും അതത് കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് വൻ പോലീസ് സന്നാഹവുമായി റവന്യു അധികൃതർ എത്തിയത്.

പുളിന്താനത്ത് ഇന്നലെ ഉച്ചയോടെയാണ് പള്ളി പിടിക്കാൻ അധികൃതർ എത്തിയത്. ഇതറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിലും ഗേറ്റിനു മുന്നിലുമായി സംഘടിച്ചിരുന്നു. ഗേറ്റ് തകർത്ത് പള്ളിയിലേക്ക് പ്രവേശിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വിശ്വാസികളുടെ പ്രതിരോധത്തെതുടർന്ന് പിൻവാങ്ങുകയായിരുന്നു.

തിങ്കളാഴ്ച്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. പുളിന്താനം പള്ളിയിൽ കോടതിവിധി നടപ്പിലാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയിരുന്ന കോടതിയലക്ഷ്യ ഹർജിയിലെ ഹൈക്കോടതിവിധിക്കെതിരെ യാക്കോബായ വിഭാഗം സർപ്പിച്ചിരുന്ന അപ്പീൽ 2025 ജനുവരി 21ന് സുപ്രിം കോടതി പരിഗണിക്കും.

വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെതുടർന്ന് മഴുവന്നൂർ സെന്‍റ് തോമസ് പള്ളിയിലും വിധി നടപ്പാക്കാനായില്ല. ഇന്നലെ ഉച്ചയോടെ പള്ളി പിടിക്കാൻ പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ 50 അംഗ പോലീസ് സംഘവും അഗ്നിരക്ഷാ യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. പൂട്ട് പൊളിക്കാനുള്ള പോലീസ് നീക്കം വിജയിച്ചെങ്കിലും യാക്കോബായ വിശ്വാസികളുടെ ചെറുത്ത് നിൽപ്പിനെതുടർന്ന് പോലീസ് സംഘം ഉച്ചയ്ക്ക് മൂന്നരയോടെ പിൻവാങ്ങുകയായിരുന്നു. പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് വൈദികരും ട്രസ്റ്റിമാരുമുൾപ്പടെ 15 പേർക്കെതിരേയും കണ്ടാലറിയാവുന്ന 100 പേർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.