മുറിക്കല്ല് ബൈപ്പാസ് നിർമാണം: ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
Tuesday, October 22, 2024 2:09 AM IST
മൂവാറ്റുപുഴ: മുറിക്കല്ല് ബൈപ്പാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. ട്രഷറി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ അഞ്ചു പേർക്ക് പണം നൽകാത്തതിനാൽ ഭൂമിയുടെ കൈമാറ്റം നടന്നിട്ടില്ല. ഇത് പൂർത്തിയാക്കി ഉടൻ ഭൂമി കെആർഎഫ്ഇക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിലാണ് റവന്യൂ വകുപ്പ്.

കടാതിയിൽ നിന്ന് ആരംഭിച്ച് 130ൽ എംസി റോഡുമായി സന്ധിക്കുന്ന മൂന്ന് കിലോമീറ്റർ ബൈപ്പാസിനായി 80 പേരിൽ നിന്ന് രണ്ട് ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്.

സ്ഥലം ഏറ്റെടുക്കാനും നിർമാണത്തിനുമായി വർഷങ്ങൾക്ക് മുന്പെ പണം അനുവദിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കൽ വൈകുകയായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 2014ൽ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയിലെ മൂവാറ്റുപുഴയാറിനു കുറുകെയുള്ള മുറിക്കല്ല് പാലം നിർമാണം പൂർത്തിയായിട്ട് ഒന്പത് വർഷം പിന്നിട്ടു. ബൈപ്പാസ് നിർമാണം നടക്കാത്തതു മൂലം പാലം തുറക്കാനുമായില്ല.


കഴിഞ്ഞ ഏപ്രിലിൽ കിഫ്ബി പ്രോജക്ട് മാനേജ്മെന്‍റ് കമ്മിറ്റിയിൽ നിന്നു ഭൂമി ഏറ്റെടുക്കുന്നതിന് 57 കോടി കെആർഎഫ്ബിക്കു കൈമാറിയിരുന്നു. എന്നാൽ ഭൂവുടമകൾക്കു തുക കൈമാറി ഏറ്റെടുക്കൽ നടപടികൾ വൈകിയതോടെ താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റിയിൽ പരാതിയെത്തി.

തുടർന്ന് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തിയതോടെ ഭൂമിയേറ്റെടുക്കൽ ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് ഇവർ വ്യക്തമാക്കുകയായിരുന്നു.

ബൈപ്പാസ് നിർമാണത്തിന് 2015 മുതൽ 2022 വരെ നടത്തിയ മൂന്നു സർവേകളുടെ റിപ്പോർട്ടുകൾ കാലഹരണപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി വീണ്ടും സർവേ നടത്തി കഴിഞ്ഞ വർഷം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ബൈപ്പാസ് നിർമാണത്തിന് 59.97 കോടിയാണ് അനുവദിച്ചത്. ഇതിൽ നിന്ന് പാലം നിർമാണത്തിനായി 14 കോടിയിലേറെ രൂപ ചെലവഴിച്ചു.