ഗതാഗതക്കുരുക്കിന് പരിഹാരമായി സിങ്കനല്ലൂരിൽ പുതിയ മേൽപ്പാലം വരുന്നു
Tuesday, October 22, 2024 1:38 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി സിങ്കനല്ലൂരിൽ പുതിയ മേൽപ്പാലം നിർമിക്കുന്നതിന് ദേശീയപാത അഥോറിറ്റി ടെൻഡർ ക്ഷണിച്ചു. 100 കോടി രൂപ ചെലവ് കണക്കാക്കുന്നതാണ് പദ്ധതി. നാല് പ്രധാനറോഡുകൾ സംഗമിക്കുന്ന ഈ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സിങ്കനല്ലൂർ ബസ് സ്റ്റാൻഡിൽ നിന്നുള്ള വാഹനങ്ങളും ഒണ്ടിപ്പുതൂരിൽ നിന്നുള്ള ദീർഘദൂര ബസുകളും പീളമേട്, ഉക്കടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഈ സ്ഥലത്താണ് സംഗമിക്കുന്നത്. അടുത്തിടെ യു ടേൺ സൗകര്യം കൂടി ഉൾപ്പെടുത്തിയെങ്കിലും പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്. പദ്ധതിയുടെ രൂപരേഖ പ്രകാരം സിങ്കനല്ലൂർ ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ 2.4 കിലോമീറ്റർ ദൂരത്തിലാണ് മേൽപ്പാലം. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ട്രിച്ചി റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള പാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.


ടെൻഡർ ലഭിച്ചാൽ ഉടൻ പണിതുടങ്ങാൻ തയ്യാറാണെന്നും മണ്ണ്പരിശോധന പൂർത്തിയായെന്നും അടുത്ത 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും ഹൈവേ ഡിപ്പാർട്ട്‌മെന്‍റ് ഡിവിഷണൽ എൻജിനീയർ ധനപാൽ പറഞ്ഞു. ഈ മേൽപ്പാലം പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കും.