ഡിജെ ഷോയ്ക്കിടെ മൊബൈല്‍ മോഷണം: ഡൽഹി സംഘത്തെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി
Monday, October 21, 2024 1:40 AM IST
കൊച്ചി: അലന്‍ വാക്കറുടെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ഉത്തരേന്ത്യന്‍ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍. ഡല്‍ഹി സംഘത്തിലെ അതിക് ഉര്‍ റഹ്‌മാന്‍(38), വാസിം അഹമ്മദ്(32), മുംബൈ സംഘത്തിലെ സണ്ണി ഭോല യാദവ്(27), ശ്യാം ബരൻവാൾ(32) എന്നിവരാണ് അറസ്റ്റിലായത്. പരസ്പര ബന്ധമില്ലാത്ത രണ്ട് സംഘങ്ങളും മോഷണം നടത്തുന്നതിന് വേണ്ടിമാത്രമാണ് കൊച്ചിയിലെത്തിയത്. മോഷണത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസിന്‍റെ വിശദീകരണം.

ഡല്‍ഹിയില്‍ നിന്നും പിടികൂടിയ പ്രതികളെ ഇന്നലെ കൊച്ചിയിലെത്തിച്ചു. മുംബൈയില്‍ പിടിയിലായ പ്രതികളെ വൈകാതെ കൊച്ചിയിലെത്തിക്കും. ഡല്‍ഹി സംഘം ബാബാഗഞ്ചില്‍ നിന്നും മുംബൈ സംഘം താനെയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മറ്റ് പ്രതികളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റുമുണ്ടാകും. രണ്ട് സംഘങ്ങളില്‍ നിന്നുമായി 23 ഫോണുകള്‍ പോലീസ് കണ്ടെടുത്തു.

അറസ്റ്റിലായ അതിക് ഉര്‍ റഹ്‌മാന്‍ ഡല്‍ഹിയിലെ വിവിധേ സ്റ്റേഷനുകളില്‍ വഞ്ചന, കവര്‍ച്ച തുടങ്ങി എട്ട് കേസുകളില്‍ പ്രതിയാണ്. നാല് മോഷണക്കേസില്‍ വാസിം അഹമ്മദ് അറസ്റ്റിലായിട്ടുണ്ട്. സണ്ണി ഭോല യാദവ് നാലും, ശ്യാം ബരൻവാൾ ഏഴും മോഷണക്കേസുകളില്‍ പ്രതികളാണ്. ഈമാസം ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു സംഗീതനിശ. ആറായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയുടെ വിഐപി ഗേറ്റിലായിരുന്നു മോഷണം. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയും ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ നീങ്ങളുമാണ് പ്രതികളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

ശ്യാം ബരൻവാള്‍ ബംഗളൂരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ്‌സിറ്റി മാളില്‍ 2022ല്‍ നടന്ന ഡിജെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതികളിലൊരാളാണ്. ബംഗളൂരുവില്‍ സമാന മോഷണം നടന്ന വിവരമറിഞ്ഞാണ് അന്വേഷക സംഘം ഇവരിലേക്ക് എത്തിയത്. മാധേവപുര പോലീസില്‍ നിന്ന് അന്വേഷണ സംഘത്തിന് മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭിച്ചു. ഇവര്‍ ബോള്‍ഗാട്ടി പാലസില്‍ അലന്‍ വാക്കര്‍ ഷോ നടന്നപ്പോള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നതായി ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. പിന്നീട് ഇവര്‍ താമസിച്ചിരുന്ന മുംബൈ താനെയില്‍ നിന്നുമാണ് പോലീസ് വലയിലാകുന്നത്. ഡല്‍ഹി ചാന്ദ്‌നിചൗക്കില്‍ നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളിലൊന്നിന്‍റെ ടവര്‍ ലൊക്കേഷന്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. ഡല്‍ഹിയിലെ ചോര്‍ ബസാറില്‍ മൊബൈലുകളെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചതും പ്രതികളെ പിടികൂടിയതും.
23 ഫോണുകള്‍ കണ്ടെടുത്തു

39 മൊബൈലുകളാണ് മോഷണം പോയത്. അറസ്റ്റിലായ പ്രതികളില്‍ നിന്നും 23 മൊബൈലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത എല്ലാ മൊബൈൽ ഫോണുകളും കൊച്ചിയില്‍ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായിട്ടില്ല. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. അതേസമയം ഫോണുകളിലെ ഫോട്ടോകളോ മറ്റ് വിവരങ്ങളോ ചോര്‍ത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും. കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുളള ഐഫോണുകളടക്കം സംഘം വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. മൊബൈലുകള്‍ പൊളിച്ചെടുത്ത് പാര്‍ട്‌സുകളാക്കി വില്‍പന നടത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണ് വിവരം.

മോഷണത്തിനെത്തിയത്
വിമാനത്തിലും ട്രെയിനിലും

കഴിഞ്ഞ ആറിന് ട്രെയിന്‍ മാര്‍ഗമാണ് അതിഖുര്‍ റഹ്മാനിം വാസിം അഹമ്മദും ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയത്. നഗരത്തില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്ത ഇരുവരും വൈകിട്ട് 5.30ഓടെ ബേള്‍ഗാട്ടിയിലെ പരിപാടി സ്ഥലത്തെത്തി. ഇവിടെ നിന്ന് പാസ് തരപ്പെടുത്തി അകത്ത് കടന്നുകൂടുകയായിരുന്നു. വിമാനമാര്‍ഗമാണ് മുംബൈ സംഘം കൊച്ചിയിലെത്തിയത്. വ്യാജപേരിലെടുത്ത ടിക്കറ്റുകൊണ്ടാണ് അകത്ത് പ്രവേശിപ്പിച്ചത്. ഇരുസംഘങ്ങളും പിറ്റേന്ന് രാവിലെയാണ് ട്രെയിനിലും വിമാനത്തിലുമായി മടങ്ങിയത്.


തിക്കുംതിരക്കും മുതലെടുത്ത് മോഷണം

തിക്കും തിരക്കും പാട്ടിന്‍റെ അമിതശബ്ദവും മുതലെടുത്തായിരുന്നു മോഷണം. സംഗീതനിശയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഫോണുകള്‍ നഷ്ടപ്പെട്ടെന്ന് പലരും തിരിച്ചറിഞ്ഞത്. പറവൂര്‍ സ്വദേശിയായ യുവാവാണ് ആദ്യ പരാതിയുമായി മുളവുകാട് പോലീസിനെ സമീപിച്ചത്. പിന്നാലെ 35 പരാതികള്‍കൂടി എത്തി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം കേരളത്തിന് പുറത്തേത്തും വ്യാപിക്കുകയായിരുന്നു.

പുട്ട വിമലാദിത്യ
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

ലഭിച്ച മൊബൈല്‍ ഫോണുകള്‍ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ തന്നെ നഷ്ടപ്പെട്ടവയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കി മൊബൈലുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കും.

പ്രതികളിലേക്ക് പോലീസ് എത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ

കൊച്ചി: കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണത്തിനുശേഷം സംസ്ഥാനം വിട്ട പ്രതികളെ അതിനേക്കാള്‍ ആസൂത്രിതമായാണ് പോലീസ് പിടികൂടിയത്. മോഷണം പോയ ഐഫോണില്‍ നിന്നുള്ള സിഗ്‌നല്‍ ആണ് പോലീസിന് ലഭിച്ച ആദ്യ സൂചന. ഈ അന്വേഷണം എത്തിച്ചേര്‍ന്നത് ഡല്‍ഹിയിലും മുംബൈ താനെയിലുമാണ്.

ഏഴിന് രാവിലെ നെടുമ്പാശേരി സിഗ്‌നല്‍ കാണിച്ച ഐ ഫോണ്‍ വൈകാതെ മുംബൈ ലൊക്കേഷന്‍ കാണിച്ചതോടെ മോഷ്ടാക്കൾ സംസ്ഥാനം വിട്ടതായി പോലീസ് ഉറപ്പിച്ചു. ഇതോടെ പരിപാടിക്കൊത്തിയവരുടെയും അന്ന് ട്രെയിന്‍, വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു.

ഇതിനിടെ അലന്‍ വാക്കറുടെ ഷോയില്‍ നേരത്തെ സമാന മോഷണം കളവുപോയ ഒരു ഐ ഫോണിന്‍റെ ലൊക്കേഷന്‍ ഡല്‍ഹി ചോര്‍ബസാര്‍ മേഖലയിലും ചാന്ദിനിചൗക്കിലും തെളിഞ്ഞു. ഇവിടെ നടത്തിയ അന്വേഷണത്തില്‍ അതിക് ഉര്‍ റഹ്‌മാന്‍റെയും വാസിമിന്‍റെയും വിവരം ലഭിച്ചു. ഇവര്‍ ദരിയാഗഞ്ചിലുണ്ടെന്ന് കണ്ടെത്തി. ഇവര്‍ കൊച്ചിയില്‍ എത്തിയെന്ന് ഉറപ്പായതോടെ അറസ്റ്റ് ചെയ്തു.

പ്രതികളുടെ താമസസ്ഥലത്തുനിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. മുംബൈയിലെത്തിയ മറ്റൊരു അന്വേഷണ സംഘത്തിന് ശ്യാം ബരന്‍വാളിന്‍റെ ലൊക്കേഷന്‍ കിട്ടി. തുടര്‍ന്ന് താനെയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ശ്യാമിനെയും സണ്ണി ഭോലയെയും പിടികൂടുകയായിരുന്നു.

എസ്‌ഐമാരായ ബിജു ജോണ്‍, അനൂപ്, എഎസ്‌ഐ ഷാജി, സിപിഒ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് മുംബൈയില്‍ നിന്നുള്ള പ്രതികളെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നുള്ള പ്രതികളെ വലയിലാക്കിയത്, മുളവുകാട് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍, എസ്‌ഐ തോമസ്, എഎസ്‌ഐ ഗോപകുമാര്‍ എസ്‌സിപിഒമാരായ ദിലീപ്കുമാര്‍, ശബരീനാഥ്, വിപിന്‍, സിപിഒമാരായ ലിബിന്‍രാജ്, അരുണ്‍ ജോഷി എന്നിവരുടെ സംഘവും.

പ്രതികള്‍ അലന്‍ വാക്കറുടെ
പൂനെ ഷോയിലും എത്തി
കൊച്ചി: കൊച്ചിയിലെ മോഷണക്കേസില്‍ അറസ്റ്റിലായ മുംബൈ സംഘത്തിലെ പ്രതികളായ ശ്യാം ബെരന്‍വാളും സണ്ണി ബോല യാദവും കഴിഞ്ഞ 18ന് പൂനെയില്‍ നടന്ന അലന്‍ വാക്കര്‍ ഷോയ്ക്കിടയിലും കവര്‍ച്ച നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം താനയിലെത്തുമ്പോള്‍ ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പൂനെയിലെന്ന് വ്യക്തമായി. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇവര്‍ അലന്‍ വാക്കര്‍ ഷോയില്‍ പോയിരുന്നതായി ഉറപ്പായത്. ഇവിടെ നിന്നും മൊബൈലുകള്‍ കവര്‍ന്നതായി സംശയമുണ്ട്. ഇതിനു പിന്നാലെ പൂനെയില്‍ നിന്നെത്തി വിശ്രമിക്കുമ്പോഴാണ് വീടുവളഞ്ഞ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച പ്രതികളെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.