റവന്യു ജില്ലാ സ്കൂൾ കായിക മേളയ്ക്ക് തുടക്കം ; സബ് ജില്ലയിൽ കട്ടപ്പന, സ്കൂളിൽ ഇരട്ടയാർ മുന്നിൽ
Tuesday, October 22, 2024 6:16 AM IST
നെടുങ്കണ്ടം: കൗമാര കായിക കരുത്തിന്‍റെയും വേഗതയുടെയും മേളയ്ക്കു നെടുങ്കണ്ടത്ത് തുടക്കം. ഇടുക്കി റവന്യു ജില്ലാ കായികമേളയുടെ ഒന്നാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 13 സ്വര്‍ണവും 17 വെള്ളിയും ഏഴു വെങ്കലവും നേടി 149 പോയിന്‍റോടെ കട്ടപ്പന സബ്ജില്ല മുന്നിലാണ്. 110 പോയിന്‍റോടെ അടിമാലി സബ്ജില്ല തൊട്ടുപിന്നിലുണ്ട്. നെടുങ്കണ്ടം സബ് ജില്ല 46 പോയിന്‍റ് നേടി മൂന്നാം സ്ഥാനത്താണ്.

സ്കൂളിൽ ഇരട്ട‌യാർ

സ്‌കൂള്‍ അടിസ്ഥാനത്തില്‍ മൂന്നു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്‍റുമായി ഇരട്ടയാര്‍ സെന്‍റ് തോമസ് സ്‌കൂളാണ് മുന്നിൽ. രണ്ടാംസ്ഥാനത്തുള്ള കാല്‍വരിമൗണ്ട് കാല്‍വരി സ്‌കൂളിന് മൂന്നു സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പടെ 34 പോയിന്‍റാണ്.

നാലു സ്വര്‍ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 28 പോയിന്‍റാണ് മൂന്നാം സ്ഥാനത്തുള്ള എന്‍ആര്‍ സിറ്റി എസ്എന്‍വി ഹയര്‍ സെക്കൻഡറി സ്‌കൂളിനു ലഭിച്ചത്.
നെടുങ്കണ്ടം, തൊടുപുഴ, അടിമാലി, അറക്കുളം, കട്ടപ്പന, മൂന്നാര്‍, പീരുമേട് എന്നീ ഏഴ് സബ് ജില്ലകളില്‍നിന്നായി 2500ലധികം കായികതാരങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായികമേളയില്‍ പങ്കെടുക്കുന്നത്. 98 ഇനങ്ങളില്‍ സബ് ജൂനിയർ, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

100 മീറ്റര്‍, 600 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, 80 മീറ്റര്‍, 110 മീറ്റര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സുകള്‍, 4 x 100 മീറ്റര്‍ റിലേ, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളാണ് ഇന്നലെ നടന്നത്.

സിന്തറ്റിക് ട്രാക്ക്

സിന്തറ്റിക് ട്രാക്കിലെ ആദ്യമത്സരം കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും പുതിയ അനുഭവമാണ് സമ്മാനിച്ചത്. പലരും ആദ്യമായാണ് സിന്തറ്റിക് ട്രാക്കില്‍ മത്സരിച്ചത്. ജില്ലയില്‍നിന്നു മുന്‍ വര്‍ഷങ്ങളില്‍ വിജയികളായി സംസ്ഥാനതലത്തില്‍ എത്തുമ്പോഴാണ് മത്സരാര്‍ഥികള്‍ സിന്തറ്റിക് ട്രാക്കിലിറങ്ങിയിരുന്നത്. ഇത് ഇടുക്കിയുടെ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിരുന്നു.


ഉദ്ഘാടനം രാവിലെ എം.എം. മണി എംഎല്‍ കായികമേള ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രിമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.

ഉപജില്ലാ വിദ്യാഭാസ ഓഫീസര്‍ കെ. സുരേഷ്കുമാര്‍, പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവന്‍, ഷിഹാബുദീന്‍ ഈട്ടിക്കല്‍, നെടുങ്കണ്ടം സിഐ ജര്‍ലിന്‍ വി. സ്‌കറിയ, തോമസ് ജോസഫ്, എം. സുകുമാരന്‍, നൗഷാദ് ആലുംമൂട്ടില്‍, കെ.കെ. സജു, ബെന്നി മുക്കുങ്കല്‍, റെജി ആശാരിക്കണ്ടം, അല്ലി എസ്. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉദ്ഘാടനത്തിനു ശേഷം മത്സരാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റിന് എം.എം. മണി എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്നു പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അല്ലി എസ്. ചന്ദ്രന്‍ ഒളിന്പിക് ദീപശിഖ തെളിയിച്ചു.

സംസ്ഥാന കായികതാരങ്ങളായ അഭിനവ് സിജു, എൻ.എമിവ്, പി.എ. അമൃത, ആഷിക് അനസ്, ആര്‍. സാന്ദ്ര എന്നിവര്‍ ചേര്‍ന്ന് ദീപശിഖാ പ്രയാണം നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇ.ജെ. ഫ്രാന്‍സിസ് ദീപശിഖ ഏറ്റുവാങ്ങി വേദിയില്‍ സ്ഥാപിച്ചു. നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും.

വേദിയിലെ ജനപ്രതിനിധികളുടെ കുറവ് എംഎല്‍എയെ ചൊടിപ്പിച്ചു

നെടുങ്കണ്ടം: സമ്മേളന വേദിയിലെ ജനപ്രതിനിധികളുടെ കുറവ് എംഎല്‍എയെ ചൊടിപ്പിച്ചു. പഞ്ചായത്ത് മെംബര്‍മാരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേരുടെ പേരുകള്‍ നോട്ടീസില്‍ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജില്ലാ കായികമേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയത്.

ജനപ്രതിനിധികള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണിക്ക് പോകരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എം. മണി എംഎല്‍എ പറഞ്ഞു. താനുള്‍പ്പടെയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടവരാണെന്നും എം.എം. മണി പറഞ്ഞു.
എന്നാല്‍, മേളയിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് ഭൂരിപക്ഷം പഞ്ചായത്തു മെംബര്‍മാരും പറയുന്നു. വാട്‌സ്ആപ്പില്‍ പ്രോഗ്രാമിന്‍റെ നോട്ടീസ് അയച്ചതല്ലാതെ ഫോണ്‍ വിളിച്ചുപോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം.

ആദ്യമെഡല്‍ അഫ്‌സിന്

നെടുങ്കണ്ടം: രണ്ട് തവണ പരാജയപ്പെട്ട അഫ്‌സിന്‍ കെ. ശഹനാസ് മൂന്നാംതവണ കായികമേളയിലെ ആദ്യ മെഡല്‍ ജേതാവായി. ആണ്‍കുട്ടികളുടെ സബ് ജൂണിയര്‍ 600 മീറ്റര്‍ ഓട്ടത്തിലാണ് മികച്ച സമയത്തില്‍ അഫ്‌സില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ടു തവണയും ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നിരുന്നു. കരിമണ്ണൂര്‍ സെന്‍റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഫ്‌സിന്‍. 1.38 മിനിറ്റിലാണ് ഒന്നാമതെത്തിയത്.

സബ് ജൂണിയര്‍ ഗേള്‍സ് 600 മീറ്റര്‍; ഒന്നും രണ്ടും സ്ഥാനങ്ങള്‍ കാല്‍വരി സ്‌കൂളിന്

നെടുങ്കണ്ടം: പെണ്‍കുട്ടികളുടെ സബ് ജൂണിയര്‍ 600 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കാല്‍വരിമൗണ്ട് സ്‌കൂളിന്. സ്‌കൂളിലെ ശ്രേയ ഷൈജു, അശ്വതി പ്രമോദ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്.

ആദ്യമായി ജില്ലാ കായികമേളയില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയതിന്‍റെ സന്തോഷത്തിലാണ് ശ്രേയ. മുന്‍ വര്‍ഷങ്ങളിൽ സബ്ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും ജില്ലാതലത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. 1.56 മിനിറ്റിലാണ് 600 മീറ്റർ ശ്രേയ ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനം നേടിയ അശ്വതി 1.57 മിനിറ്ററിൽ ഫിനിഷ് ചെയ്തു.

3000ത്തിൽ മൂന്നാംതവണയും ഒന്നാം സ്ഥാനം

നെടുംങ്കണ്ടം: തുടർച്ചയായ മൂന്നാം തവണയും 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അലീന സജി. സിഎച്ച്എസ് കാൽവരിമൗണ്ടിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അലീന സജി. 2022 മുതൽ ജില്ലാ കായികമേളയിലെ വ്യക്തിഗത ചാമ്പിനാണ് അലീന. 3000 മീറ്റർ, 1500 മീറ്റർ 800 മീറ്റർ മത്സരങ്ങളിൽ ഒന്നാം സ്ഥാനമാണ് തുടർച്ചയായി രണ്ടു വർഷവും അലീന സജി കരസ്ഥമാക്കുന്നത്. കാൽവരിമൗണ്ട് സജി-സിസി ദമ്പതികളുടെ മകളാണ്.

ഓട്ടത്തിലെ വേഗക്കാർ ഫ്ളക്സിനും ഡെൽനയും

നെടുങ്കണ്ടം: ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ സീനിയർ വിഭാഗത്തിൽ ഏറ്റവും വേഗതിയേറിയ ഒട്ടക്കാരായി ഫ്ലെക്സിനും ഡെൽനയും. ഇരട്ടയാർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലെക്സിൻ ജോയിച്ചൻ ആൺകുട്ടികളെ വിഭാഗം ഒന്നാം സ്ഥാനവും കട്ടപ്പന ഗവൺമെന്‍റ്് ട്രൈബൽ ഹൈസ്കൂളിലെ ഡെൽനാ ടോമി പെൺകുട്ടികളുടെ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞവർഷത്തെ വ്യക്തിഗത ചാമ്പ്യനായിരുന്നു ഫ്ലെക്സിൻ ജോയിച്ചൻ. ഡെൽന ടോമിയും കഴിഞ്ഞവർഷം 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.


ഓട്ടത്തിലെ വേഗക്കാർ ഫ്ളക്സിനും ഡെൽനയും

നെടുങ്കണ്ടം: ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ സീനിയർ വിഭാഗത്തിൽ ഏറ്റവും വേഗതിയേറിയ ഒട്ടക്കാരായി ഫ്ലെക്സിനും ഡെൽനയും. ഇരട്ടയാർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലെക്സിൻ ജോയിച്ചൻ ആൺകുട്ടികളെ വിഭാഗം ഒന്നാം സ്ഥാനവും കട്ടപ്പന ഗവൺമെന്‍റ്് ട്രൈബൽ ഹൈസ്കൂളിലെ ഡെൽനാ ടോമി പെൺകുട്ടികളുടെ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞവർഷത്തെ വ്യക്തിഗത ചാമ്പ്യനായിരുന്നു ഫ്ലെക്സിൻ ജോയിച്ചൻ. ഡെൽന ടോമിയും കഴിഞ്ഞവർഷം 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.


ഇഎംആർഎസിന് ജില്ലാ മത്സരങ്ങളിലെ ആദ്യത്തെ നേട്ടം

ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ ഇഎംആർഎസ് പൈനാവ് സ്കൂളിന് വേണ്ടി സീനിയർ ഗേൾസ് ലോംഗ് ജംബിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അമൃത ബാബു.

സ്കൂളിന് ലഭിച്ച ആദ്യത്തെ ഒന്നാം സ്ഥാനമാണ് അമൃത ബാബുവിന്‍റെത്. ആദ്യമായാണ് സ്കൂളിന് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായ അമൃത ബാബുവിന് സ്കൂൾ അധ്യാപകൻ ലിബിൻ ആണ് പരിശീലനം നൽകിയത്. ബാബു അനിത ദമ്പതികളുടെ മകളാണ് അമൃത ബാബു. സഹോദരനായ ബിനീഷ് കൊക്കോ പ്ലെയർ ആണ്.


സ്പെഷൽ ഓർഡറുമായി വന്ന ഇഷാന് ഒന്നാം സ്ഥാനം

സ്പെഷൽ ഓർഡറുമായി വന്ന ഇഷാൻ രതീഷിന് സബ്ജൂണിയർ ബോയ്സ് 100 മീറ്റർ മത്സരത്തിന് ഒന്നാം സ്ഥാനം. ഗവൺമെന്‍റ് ഹൈസ്കൂൾ തോപ്രാംകുടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഇഷാൻ രതീഷ്. കട്ടപ്പന ഉപജില്ല കായികമേളയിൽ 100 മീറ്റർ മത്സരത്തിൽ പങ്കെടുക്കുകയും മഴയായതിനാൽ ഫൈനൽ മാറ്റിവയ്ക്കുകയും സമയത്തിനനുസരിച്ച് മത്സരാർഥികളെ നിശ്ചയിക്കുകയും ചെയ്തു.

ഉപജില്ലാകായികമേളയുടെ അധികൃതർ ഇത് തോപ്രാംകുടി സ്കൂൾ അധ്യാപകരെ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇവരെ അറിയിക്കാതെ ഫൈനൽ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതറിഞ്ഞ് തോപ്രാംകുടി ഗവൺമെന്‍റ് ഹൈസ്കൂളിലെ അധ്യാപകർ ഉന്നത അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്നാണ് സ്പെഷൽ ഓർഡറുമായി ഇഷാൻ രതീഷ് മത്സരിച്ചത്.

ദീർഘദൂരം കൈയടക്കി ഇരട്ട സഹോദരന്മാർ

നെടുങ്കണ്ടം: ഇടുക്കി റവന്യു ജില്ലാ കായികമേളയിൽ ദീർഘ ദൂര ഒാട്ട മത്സരത്തിൽ ഒന്നും രണ്ടു സ്ഥാനം കരസ്ഥമാക്കി ഇരട്ട സഹോദരന്മാർ. പാറത്തോട് സെന്‍റ്് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ആൽഫ്രഡ് ജോജോ ഒന്നാം സ്ഥാനവും മുരിക്കാശേരി സെന്‍റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ അൽഫോൻസ് ജോജോയുമാണ് 3,000 മീറ്ററിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയത്.

പ്ലസ് ടു വിദ്യാർഥികളായ ഇരട്ട സഹോദരന്മാർ കഴിഞ്ഞ വർഷത്തെ കായികമേളയിലും ഇൗ ഇനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു. സംസ്ഥാന മത്സരങ്ങളിൽ ജൂണിയർ വിഭാഗത്തിൽ ഇരുവരും മത്സരിച്ചിട്ടുണ്ട്. കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശികളായ ജോജോ-ജെസി ദമ്പതികളുടെ മക്കളാണ് ഇരുവരും.

കായിക മേളയില്‍ ഇന്ന്

രാവിലെ:
200 മീറ്റര്‍ ഹീറ്റ്‌സ്, 800 മീറ്റര്‍ ഹീറ്റ്‌സ്, 400 മീറ്റര്‍ ടൈം ട്രയല്‍,
ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ.
 ഉച്ചയ്ക്ക് ശേഷം:
200 മീറ്റര്‍ ഫൈനലുകള്‍, 800 മീറ്റര്‍ ഫൈനലുകള്‍,
5 കി.മി നടത്തം ഫൈനല്‍, 3 കി.മി നടത്തം ഫൈനല്‍.