കൗതുക കാഴ്ചകളുമായി നാണയ പ്രദർശനം
Sunday, October 20, 2024 2:18 AM IST
കൊച്ചി: അച്ചുകുത്ത് നാണയങ്ങള്‍ മുതല്‍ ബ്രിട്ടിഷ് സര്‍ക്കാരിന് ഇറക്കേണ്ടിവന്ന ഗാന്ധി സ്മാരക സ്വര്‍ണ നാണയം വരെ പ്രദര്‍ശനത്തിനൊരുക്കിയ നാണയ പ്രദർശനം ശ്രദ്ധേയമാകുന്നു.

ടൗണ്‍ഹാളില്‍ ആരംഭിച്ച പ്രദർശനത്തിൽ കൗതുക കാഴ്ചകളുടെ അത്ഭുതലോകം കാണാന്‍ വലിയ ജനത്തിരക്കാണ്. കേരള ന്യൂമിസ്മാറ്റിക് ആന്‍ഡ് ഫിലാറ്റലിക് സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനം 20ന് സമാപിക്കും.

2500 വര്‍ഷം മുൻപുള്ള പുരാതന ഇന്ത്യയിലെ പ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്ന വെള്ളിയിലും ചെമ്പിലും തീര്‍ത്ത അച്ചുകുത്തു നാണയങ്ങളാണ് ശേഖരത്തിന്‍റെ പ്രത്യേകത. ബിസി 500-300 കാലഘട്ടത്തില്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ പ്രദേശത്ത് രൂപപ്പെട്ട ഗാന്ധാര ജനപഥ സംസ്‌കാരത്തിന്‍റെ കാലത്തെ നാണയങ്ങളും പ്രദര്‍ശനത്തിനുണ്ടെന്ന് നാണയ ശേഖരം അവതരിപ്പിക്കുന്ന പാലക്കാട് ഗവ. എന്‍ജിനീയറിംഗ് കോളജ് അസി. പ്രഫസര്‍ സി.ജെ. ലീജു പറഞ്ഞു.


ലീജുവിന്‍റെ ഇരട്ട സഹോദരന്‍ സി.ജെ. ലൈജുവിന്‍റെ ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ നാണയങ്ങളും പ്രദര്‍ശനത്തിനുണ്ട്.