കായംകുളം മേഖല കൈയടക്കി തെരുവുനായ്ക്കൾ; ഭീതിയിൽ ജനം
Tuesday, October 22, 2024 7:32 AM IST
കായംകുളം: തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായതോടെ കായംകുളത്തും പരിസരപ്രദേശങ്ങളിലും ജനം ഭീതിയിലായി. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നിരവധിപ്പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജംഗ്‌ഷൻ, കോടതി പരിസരം, മിനി സവില്‍സ്റ്റേഷന്‍, പട്ടണത്തിലെ സ്‌കൂള്‍ പരിസരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, മാർക്കറ്റ് റോഡ് ഐക്യജഗ്ഷന്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലും പുള്ളിക്കണക്ക്, കൃഷ്ണപുരം, പത്തിയൂര്‍, ദേവികുളങ്ങര, കണ്ടല്ലൂര്‍, ചെട്ടികുളങ്ങര, ഭരണിക്കാവ് തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം ഇപ്പോൾ രൂക്ഷമായിരിക്കയാണ്.

നായ്‌ക്കൾ സംഘം ചേർന്ന് നിരത്തുകൾ കൈയടക്കുന്നതോടെ സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഇപ്പോൾ ഭീതിയിലാണ് രാത്രിയിൽ റോഡിനു മധ്യത്തിൽ ഇരുചക്രവാഹനങ്ങൾക്കു കുറുകെ നായ്‌ക്കൾ ചാടുന്നതും അപകടത്തിനിടയാക്കുകയാണ്.

തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നഗരത്തിലെ റോഡരുകുകളിൽ അനധികൃതമായി തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാൻ പകൽസമയങ്ങളിലും നായ്‌ക്കൾ ഇപ്പോൾ അലഞ്ഞുതിരിയുകയാണ്. കൂടാതെ ഇറച്ചിക്കോഴി മാലിന്യങ്ങളും മറ്റും ചില ഇടങ്ങളിൽ കവറുകളിലാക്കി നിക്ഷേപിക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നടപടി സ്വീകരിക്കാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


നഗരസഭ നടപടി സ്വീകരിക്കണം

കായംകുളം: പട്ടണത്തിലെ തെരുവുനായ ശല്യം രൂക്ഷമാകുന്നതിനെതിരേ നഗരസഭ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. തെരുവുനായ ശല്യത്തിനെതിരേ യാതൊരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല. കഴിഞ്ഞ പദ്ധതി വർഷത്തിൽ നൂറുകണക്കിന് പേർക്ക് തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടേണ്ടി വന്നി ട്ടുണ്ട്. തെരുവുനായയുടെ അക്രമം മനുഷ്യാവകാശ ലംഘനമാണ്.

അതിനാൽ മനുഷ്യജീവൻ സംരക്ഷിക്കേണ്ട ബാധ്യത നഗരഭരണകൂടങ്ങളുടെ അടിസ്ഥാനസംഹിതയായി കാണണമെന്ന് സോഷ്യൽഫോറം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷമായി തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാര തുക വാങ്ങി നൽകുന്ന സൗജന്യനിയമ സഹായ നടപടി സോഷ്യൽ ഫോറം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്‍റ് അഡ്വ. ഒ. ഹാരിസ്, ബി. ദിലീപൻ, എൻ.ആർ. അജയകുമാർ, സജീർ കുന്നുകണ്ടം, താഹ വൈദ്യൻ വീട്ടിൽ, മക്ബൂൽ മുട്ടാണിശേരി, ഉദയകുമാർ ചേരാവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.