ഇടനാഴിയിൽ പ്രകൃതിഭംഗിയുടെ പച്ചപ്പന്തലൊരുക്കി സർക്കാർ കാര്യാലയം
Monday, October 21, 2024 1:40 AM IST
കാക്കനാട് : കളക്ട്രേറ്റ് സമുച്ചയത്തിലെത്തുന്നവരുടെ മനംനിറക്കാൻ പ്രകൃതി ഭംഗിയുടെദൃശ്യവിസ്മയംതീർക്കുകയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഉപഡയറക്ടറുടെകാര്യാലയം.ഇടനാഴിയുടെഇരുവശങ്ങളിലുമായിപച്ചപ്പിൻ്റെപന്തലൊരുക്കിയിരിക്കുകയാണ് ഈ സർക്കാർ ഓഫീസും, ഇവിടെയുള്ള ജീവനക്കാരും.

കളക്ട്രേറ്റ് മന്ദിരത്തിന്‍റെ രണ്ടാം നിലയിലേക്ക് കടന്നുവരുന്ന ആരുടെയും മനസിനെഈ ഹരിത വശ്യത അപഹരിക്കും.

ചെടിച്ചട്ടികളിൽ പടർന്നു തഴച്ചു ചെടികളെ പരിചരിക്കുന്നതിനായി കുടുംബശ്രീ മിഷൻ ഓഫീസ് ജീവനക്കാരും ഒപ്പമുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി ദിനംപ്രതി ഒട്ടേറെ പേർ തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേയും, കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്ററേയും കാണാൻ എത്താറുണ്ട്.


നഗരത്തിരക്കിലൂടെ യാത്ര ചെയ്ത് തളർന്നാണ് വിവിധ ആവശ്യങ്ങൾക്കായിപലരും ജില്ലാ ഭരണകൂടത്തിന്‍റെ പടികൾ കടന്ന് പല ഓഫീസുകളിലേക്കും എത്തുന്നത്.

സർവീസ് സംഘടനകളുടെ പോസ്റ്ററുകൾ നിറയാത്ത ഭിത്തികളും തൂണുകളും കലക്ട്രേറ്റിൽതീരെഅപൂർവമാണെങ്കിലും രണ്ടാം നിലയിലെ ഈ സർക്കാർ കാര്യാലയത്തിന്‍റെ ഇടനാഴിയിലെ ഭിത്തികളിലും തൂണംകളിലും പോസ്റ്റുറുകൾക്ക് പകരം ഹരിതശോഭ പരത്തുന്ന ചെടികൾ മാത്രം.