നെത്തല്ലൂർ ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ അധികൃതർ
Thursday, October 17, 2024 6:44 AM IST
കറുകച്ചാൽ: അപകടങ്ങൾ പതിവായ നെത്തല്ലൂർ ജംഗ്ഷനിൽ യെല്ലോ ബോക്‌സ് വരച്ച് അധികൃതർ തടിതപ്പി.

ചങ്ങനാശേരി - വാഴൂർ റോഡും കോട്ടയം- കോഴഞ്ചേരി റോഡും സംഗമിക്കുന്ന നെത്തല്ലൂർ ജംഗ്ഷൻ നവീകരണം മഞ്ഞ വരകളിലൊതുങ്ങിയതിൽ ജനങ്ങളിൽ പ്രതിഷേധം ഉയരുന്നു. ഭൂരിഭാഗം ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും യെല്ലോ ബോക്സ് നൽകുന്ന സൂചന എന്താണെന്നുപോലും നിശ്ചയമില്ല. തിരക്കേറിയതും അപകടമേഖലയുമായ ഈ കവല നവീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളൊരുക്കാൻ നാലുവർഷം മുന്പ് പൊതുമരാമത്തുവകുപ്പ് പഠനം നടത്തിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.


അപകടങ്ങൾ തുടർച്ചയായതോടെ രണ്ടുവർഷം മുന്പും യെല്ലോ ബോക്സുകൾ വരച്ചിരുന്നു. ഇത് മാഞ്ഞതോടെ നിലവിൽ വീണ്ടും വരച്ച് അധികൃതർ തടിതപ്പിയതായി യാത്രക്കാർ പറയുന്നു. വേഗ നിയന്ത്രണ ക്രമീകരണങ്ങളോ, സുരക്ഷാസംവിധാനങ്ങളോ ഒരുക്കാതെ യെല്ലോ ബോക്സ് തീർത്തതുകൊണ്ട് എന്താണ് പ്രയോജനമെന്ന് യാത്രക്കാർ ചോദിക്കുന്നു. അധികൃതർ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി നെത്തല്ലൂർ ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.