പ്രളയത്തിൽ തകർന്ന കനകപുരം നടപ്പാലം നിർമാണം പാതിവഴിയിൽ
Thursday, October 17, 2024 12:46 AM IST
കൊക്കയാർ: പ്രളയത്തിൽ തകർന്ന കനകപുരം നടപ്പാലത്തിന്‍റെ നിർമാണം പാതിവഴിയിൽ നിലച്ചു. കൊക്കയാർ പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന നടപ്പാലം മേഖലയിലെ ആളുകളുടെ ഏക ആശ്രയമാണ്. പ്രളയത്തിൽ തകർന്ന പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായതോടെ 2022-23 സാമ്പത്തികവർഷം അഴുത ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും കൊക്കയാർ പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ച് നിർമാണങ്ങൾ ആരംഭിച്ചു.

എന്നാൽ, പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കാൻ 35 ലക്ഷം രൂപ വേണം. ഇതിനായി എംപി, എംഎൽഎ എന്നിവരുടെ ഫണ്ട് ലഭിക്കുമെന്ന് മുന്പ് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും നാളിതുവരെ തുടർനടപടികളൊന്നുമുണ്ടായിട്ടില്ല. നടപ്പാലത്തിന്‍റെ നിർമാണം പാതിവഴിയിൽ നിലച്ചതോടെ വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രയും ദുരിതത്തിലായി.


അടിയന്തരമായി നടപ്പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കുന്നതിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.