ചെലവ് കൂടുമ്പോഴും നെല്ലിന് വില പഴയ നിരക്ക്
Thursday, October 17, 2024 12:46 AM IST
കോട്ടയം: നെല്ലിന് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി വിഹിതം വര്‍ധിപ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ സംഭരണവില ഉയര്‍ത്തുന്നില്ല. ഈ സീസണിലും 28.20 രൂപ നിരക്കിലാണ് സംഭരണം. കേന്ദ്രം സബ്‌സിഡി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഒരു കിലോ നെല്ലിന് 30 രൂപയോളം കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതാണ്.

സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് നല്‍കുന്ന വിലയില്‍ 20.40 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. ഈ സാമ്പത്തികവര്‍ഷം നെല്ലിന്‍റെ താങ്ങുവിലയില്‍ കേന്ദ്രം 1.43 രൂപ വര്‍ധന വരുത്തി.

ഇതോടെ കേന്ദ്രവിഹിതം 21.83 രൂപയായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 6.37 രൂപയായി കുറച്ച് സംഭരണവില കഴിഞ്ഞ വര്‍ഷത്തെ വില നിലനിര്‍ത്തി.


കേന്ദ്രവിഹിതത്തിന് ആനുപാതികമായി വര്‍ധിപ്പിച്ചില്ലെങ്കില്‍പോലും വിഹിതം അതേപടി നിലനിര്‍ത്തിയിരുന്നെങ്കില്‍ കര്‍ഷകന് സംഭരണവില 29.63 രൂപ ലഭിക്കുമായിരുന്നു.

മഴ ശക്തിപ്പെട്ടതോടെ മില്ലുടമകള്‍ മൂന്നു കിലോവരെ കിഴിവ് ആവശ്യപ്പെടുന്നതും കര്‍ഷകര്‍ക്ക് വിനയായി. കൂലിച്ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുന്ന തോതില്‍ വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറല്ല.