കടുത്തുരുത്തി ബസ്‌ബേ ടെര്‍മിനല്‍ : പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയെത്ര കാലം‍?
Thursday, October 17, 2024 6:34 AM IST
കടുത്തുരുത്തി: കുത്തുരുത്തി ബസ്‌ബേ ടെര്‍മിനല്‍ പദ്ധതി പൂര്‍ത്തിയാകാന്‍ എത്രകാലം വേണ്ടി വരും. കടുത്തുരുത്തി ടൗണ്‍ ബൈപാസ് പോലെ പതിറ്റാണ്ടുകള്‍ നീളൂന്ന വികസന പദ്ധതിയായി ഇതും മാറുമോ. ബസ്ബേയുടെ സ്ഥലമെടുപ്പ് നടപടികളില്‍ അന്തിമ പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് 4.24 കോടി രൂപ അനുവദിച്ചതായി അടുത്തിടെ മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചിരുന്നു. കടുത്തുരുത്തിയിലെ വികസനം രാഷ്ട്രീയ പോരില്‍ തളരുന്ന കാഴ്ച്ചയാണ് ഏറേ കാലങ്ങളായി കണ്ട് വരുന്നത്.

ഇതാണ് ജനങ്ങള്‍ ബസ് ബേയുടെ പൂര്‍ത്തീകരണം സംബന്ധിച്ചും ആശങ്ക പ്രകടിപ്പിക്കുന്നത്. കോട്ടയം - എറണാകുളം റോഡില്‍ കടുത്തുരുത്തി ടൗണില്‍ വലിയപാലത്തിന് സമാന്തരമായി ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന തരത്തിലാണ് ബസ് ബേ ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. ബസ് ബേ ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ തീര്‍പ്പാക്കുന്നതിനുള്ള പരിശോധനകളാണ് അടുത്തിടെ നടന്നത്.

പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ടീമാണ് പരിശോധനകള്‍ നടത്തിയത്. ബസ് ബേ നിര്‍മാണത്തിനാവിശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനും കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് നിര്‍മാണത്തിന്‍റെ അന്തിമഘട്ട ജോലികള്‍ക്ക് മുമ്പായുള്ള ആവശ്യങ്ങള്‍ സംബന്ധിച്ചു പരിശോധിക്കാനുമായി രണ്ട് ദേവാലയ പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗവും വിളിച്ചു ചേര്‍ത്തിരുന്നു.

കടുത്തുരുത്തി ബസ് ബേയ്ക്ക് വേണ്ടി ടെര്‍മിനല്‍ മോഡലില്‍ സമാന്തര പാലമാണ് നിര്‍മിക്കുന്നത്. 46.80 മീറ്റര്‍ നീളത്തില്‍ വലിയതോടിന് കുറുകെ നിര്‍മിക്കുന്ന കടുത്തുരുത്തി ബസ് ബേക്ക് അഞ്ച് മീറ്റര്‍ മുതല്‍ 10.70 മീറ്റര്‍ വരെ വീതിയാണുള്ളത്.


ബസ് ബേ നിര്‍മാണത്തിന് 18 പൈലുകളിലായി മൂന്ന് സ്പാനുകളാണുള്ളത്. കടുത്തുരുത്തി ടൗണിന്‍റെ ആരംഭത്തില്‍ അഞ്ച് മീറ്റര്‍ വീതിയിലും 13.80 മീറ്റര്‍ നീളത്തിലും ആദ്യ സ്പാനിലാണ് തുടങ്ങുന്നത്. രണ്ടും മൂന്നും സ്പാനുകളിലായി 33 മീറ്റര്‍ നീളത്തിലും 10.70 മീറ്റര്‍ വീതിയിലും ടെര്‍മിനല്‍ അവസാനിക്കും. തുടര്‍ന്ന് ഇരുവശങ്ങളിലും ബസ് ബേയിലേക്ക് കയറിയിറങ്ങുന്നതിനുള്ള സൗകര്യമുറപ്പാക്കാന്‍ അപ്രോച്ച് റോഡ് നിര‍മാണവും പദ്ധതിയിലുണ്ട്. ബസ് ബേ ടെര്‍മിനലിന്‍റെ ഇരുവശത്തും ഫുട്പാത്ത് നിര്‍മിക്കും.

ബസ് ബേയില്‍ യാത്രക്കാര്‍ക്ക് നില്‍ക്കുന്നതിനായി 33 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും സ്ഥലസൗകര്യം ഉറപ്പ് വരുത്തും. മൂന്ന് മീറ്റര്‍ വീതിയില്‍ ആദ്യ സ്പാനില്‍ ആരംഭിക്കുന്ന റോഡിലൂടെ രണ്ടും മൂന്നും സ്പാനുകളിലായി 7.50 മീറ്റര്‍ വീതിയില്‍ ബസുകള്‍ക്ക് സൗകര്യപ്രദമായി കടന്നു പോകാന്‍ കഴിയും.

വൈക്കം ഭാഗത്തേക്കും പിറവം ഭാഗത്തേക്കും പോകാനുള്ള എല്ലാ ബസുകളും സെന്‍ട്രല്‍ ജംഗ്ഷനില്‍ നിര്‍ത്തുന്നത് ഒഴിവാക്കാനും ഇരുവശത്തും ബസുകള്‍ ഒരേസമയം നിര്‍ത്തുന്നത് മൂലം സ്ഥിരമായുണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താനും ബസ് ബേ പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.