ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം; ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ ജീവനക്കാരില്ല
Thursday, October 17, 2024 12:46 AM IST
കോട്ടയം: ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ വിവിധ ഭക്ഷ്യസുരക്ഷ ഓഫീസുകളില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു. ലക്ഷക്കണക്കിനു ഭക്തര്‍ മധ്യകേരളത്തിലെത്തുന്ന അവസരത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

ഒരു ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്‍റ് എന്നിവര്‍ വേണ്ടതാണ്. ഒട്ടുമിക്ക സര്‍ക്കിളുകളിലും ഓഫീസ് അറ്റന്‍ഡന്‍റ് തസ്തിക സൃഷ്ടിച്ചിട്ടു പോലുമില്ല. സംസ്ഥാനത്തെ 60ല്‍പ്പരം സര്‍ക്കിള്‍ ഓഫീസുകളില്‍ ഓഫീസ് അറ്റന്‍ഡന്‍റ് തസ്തിക ഇല്ലാത്ത സാഹചര്യമാണ്. ഇവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്കിയിരിക്കുകയാണ്.

ഒരാളുടെ പരിധിയിൽ
10 പഞ്ചായത്തുകൾ

നിലവിലത്തെ സാഹചര്യത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ മാത്രമാണുള്ളത്. ശരാശരി പത്ത് പഞ്ചായത്തുകളാണു ഒരു ഓഫീസറുടെ പരിധിയിലുള്ളത്. ആയിരക്കണക്കിനു ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ പരിധിയിലുണ്ട്. ഓരോ ഉദ്യോഗസ്ഥനും സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും സാംപിള്‍ ശേഖരിക്കുന്നതിനു പുറമെ ദൈനംദിന ജോലികളും കോടതി ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ജോലികളും നിര്‍വഹിക്കേണ്ടതുമുണ്ട്. അധിക ജോലിഭാരമുള്ള ഉദ്യോഗസ്ഥനു സ്വന്തം സര്‍ക്കിളിലെ 50 ശതമാനം സ്ഥാപനങ്ങളില്‍പോലും പരിശോധന നടത്താന്‍ സാധിക്കുന്നില്ല.


സ്‌ക്വാഡ് നിലച്ചു

നാളുകള്‍ക്കു മുമ്പുവരെ നാലുമുതല്‍ അഞ്ചുവരെ ജില്ലകള്‍ക്ക് ഒരു മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഉണ്ടായിരുന്നു. ഇത് അപര്യാപ്തമായിരുന്നുവെങ്കിലും പേരിനെങ്കിലും അങ്ങനെ ഒരു ഭയം കച്ചവടക്കാര്‍ക്കുണ്ടായിരുന്നു. രാത്രികാലങ്ങളിലും സ്ക്വാഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഇപ്പോള്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു.

ഈ സാഹചര്യത്തിൽ അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിനു പുറമെ 14 ജില്ലകളിലും രണ്ടു ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരും ഒരു ഓഫീസ് അറ്റന്‍ഡന്‍റും അടങ്ങുന്ന മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിക്കണം. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ചെക്ക് പോസ്റ്റുകളിലും ഇവരുടെ സേവനം കൃത്യമായ ഇടവേളകളില്‍ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.