സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ട് ജോലി ചെയ്യേണ്ട സാഹചര്യം: സെറ്റോ
Thursday, October 17, 2024 2:47 AM IST
കാസര്‍ഗോഡ്: ഇടതുമുന്നണി ഭരണത്തില്‍ ജീവനക്കാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് സേറ്റോ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അധിക്ഷേപ പരാമര്‍ശതതല്‍ മനംനൊന്ത് എഡിഎം കെ. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം ഇതാണ് സൂചിപ്പിക്കുന്നത്.

തന്‍റെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വ്യക്തിഹത്യ നടത്തിയും കാര്യം നേടിയെടുക്കുന്ന നേതാക്കന്‍മാര്‍ നാടിന്ന് അപമാനമാണ്. അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ രാഷ്‌ട്രീയ നേതൃത്ത്വം തയാറാകണം. സാധാരണക്കാരായ ആളുകള്‍ക്ക് നീതി ഉറപ്പുവരുത്താനും നമ്മുടെ ഭരണസംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.


നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് എല്ലാ നിയമപരിരക്ഷയും ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.പി. ഷാനിജ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയര്‍മാന്‍ കെ.എം. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ കെ. ശ്രീനിവാസന്‍ സ്വാഗതവും ട്രഷറര്‍ കൊളത്തൂര്‍ നാരായണന്‍ നന്ദിയും പറഞ്ഞു.