കുഞ്ഞച്ചന്‍ ഉന്നത പ്രേഷിത ശുശ്രൂഷയുടെ ഉടമ: മാര്‍ കല്ലറങ്ങാട്ട്
Thursday, October 17, 2024 12:46 AM IST
രാമപുരം: ദരിദ്രരുടെകൂടെ ഉറങ്ങി അവരെ കേള്‍ക്കുകയും അവര്‍ക്ക് വൈദ്യനും സഹോദരനും അപ്പനുമായി മാറുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്ത കുഞ്ഞച്ചന്‍ ഉന്നത പ്രേഷിതശുശ്രൂഷയുടെ ഉടമയായിരുന്നെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

ഈശോയുടെ സാന്നിധ്യം ഇവിടെ സ്ഥാപിച്ച ആളാണ് കുഞ്ഞച്ചന്‍ എന്നതാണ് കുഞ്ഞച്ചനെ ഓര്‍ക്കാന്‍ പ്രധാന കാരണം. ദൈവമാണ് ഈ പ്രവൃത്തികള്‍ ചെയ്യാന്‍ തന്നെ അയച്ചതെന്ന് കുഞ്ഞച്ചന് അറിയാമായിരുന്നു. സുവിശേഷത്തിന്‍റെ അകക്കാമ്പ് ഓരോ വീട്ടിലും എത്തിക്കുന്നതിന് കുഞ്ഞച്ചന് സാധിച്ചു. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതില്‍ കുഞ്ഞച്ചന്‍റെ പ്രേഷിത ശുശ്രൂഷയെക്കുറിച്ചുള്ള പഠനങ്ങള്‍ നിര്‍ണായകമാണെന്നു ബിഷപ് പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന വൈദികമന്ദിരത്തിന്‍റെ തറക്കല്ലിടീലും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.


വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാളില്‍ സംബന്ധിക്കുന്നതിനും മധ്യസ്ഥം തേടി പ്രാര്‍ഥിക്കുന്നതിനും നേര്‍ച്ചസദ്യയില്‍ പങ്കെടുക്കുന്നതിനുമായി പതിനായിരങ്ങളാണ് ഇന്നലെ രാമപുരത്ത് എത്തിയത്.

ഡിസിഎംഎസ് പദയാത്രയ്ക്ക് പള്ളിയങ്കണത്തില്‍ ഫൊറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.