ശബരിമല പാതകൾ കാടുകയറിയ നിലയിൽ
Thursday, October 17, 2024 12:46 AM IST
കണമല: ശബരിമല തീർഥാടനകാലത്തിന് ഒരുമാസം മാത്രം ശേഷിക്കെ പ്രധാന ശബരിമല പാതകളുടെ വശങ്ങളെല്ലാം പൊന്തക്കാടുകളിൽ മൂടിയ നിലയിൽ. നാട്ടുകാർ പൊതു മരാമത്ത് മന്ത്രിയെ ഫോൺ ചെയ്ത് പരാതി അറിയിച്ചതിനൊപ്പം വകുപ്പിന്‍റെ ടോൾ ഫ്രീ നമ്പറിലും പരാതി അറിയിച്ചു. ഇതോടെ നടപടി സ്വീകരിക്കാമെന്ന് ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർ പരാതിക്കാരെ അറിയിച്ചെങ്കിലും കാടുകൾ നീക്കുന്ന ജോലി ഇനിയും ആരംഭിച്ചിട്ടില്ല.


പാതകളിലെ സൈൻ ബോർഡുകളും കാടുമൂടിയ നിലയിലാണ്. ഇരുവശങ്ങളിലും ടാറിംഗ് കഴിഞ്ഞുള്ള സ്ഥലം മൂന്നടിയോളം വീതിയിൽ മിക്കയിടത്തും കോൺക്രീറ്റും ചെയ്തതാണ്. എന്നാൽ, കോൺക്രീറ്റിംഗ് കഴിഞ്ഞ് കാട് ടാറിംഗിലേക്ക് വളരുകയാണ്. ഓടകളും കാടുമൂടിയതോടെ റോഡിൽ വെള്ളക്കെട്ട് നിറഞ്ഞ നിലയിൽ. ഇതോടെ അപകടസാധ്യതയും വർധിച്ചു.