ജെസിബി ഉപയോഗിച്ച് ബേക്കറി ഇടിച്ചുതകർത്തു; അഞ്ചുലക്ഷം രൂപയുടെ നഷ്ടം
Thursday, October 17, 2024 12:46 AM IST
ചെങ്ങന്നൂർ: വാടകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേക്കറി ജെസിബി ഉപയോഗിച്ച് ഇടിച്ചുതകർത്തു. കടയിലെ സാധന സാമഗ്രികൾക്കുണ്ടായ നാശനഷ്ടം അഞ്ചു ലക്ഷത്തിൽ പരമെന്നാണ് പ്രാഥമിക കണക്ക്. ഇരുമ്പ് ഷട്ടർ വലിച്ച് ഇളക്കിയതിനെതുടർന്ന് കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പുലിയൂർ വാർഡ് മൂന്നിൽ പേരിശേരി അകമുറ്റത്ത് വീട്ടിൽ മനോജ് കുമാറി (52)ന്‍റെ ഉടമസ്ഥതയിൽ 14 വർഷമായി ചെങ്ങന്നൂർ - പുലിയൂർ റോഡിൽ മഠത്തുംപടി ജംഗ്ഷനിൽ പ്രവർത്തിച്ചുവന്ന വിഷ്ണു ബേക്കറിയാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പതിവുപോലെ ചൊവ്വാഴ്ച രാത്രി പത്തിന് കട അടച്ചു വീട്ടിൽ പോയ മനോജിനെ ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ വഴിയാത്രക്കാരനായ ഒരു പരിചയക്കാരൻ ഫോണിൽ വിളിച്ചു പറയുമ്പോഴാണ് കടതകർത്ത വിവരം അറിയുന്നത്. ഉടൻ തന്നെ സ്ഥലത്തു വന്നു നോക്കുമ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതും മനസിനു താങ്ങാൻ കഴിയാത്തതുമായിരുന്നുവെന്ന് മനോജ് പറഞ്ഞു.

കടയുടെ പുറത്തോട്ടുള്ള ഇറക്കിക്കെട്ടും അതിനുള്ളിലെ സാധന സാമഗ്രികളും യാതൊന്നും അവശേഷിക്കാത്ത വിധം സർവതും തകർത്തുവാരി ഇട്ടിരിക്കുന്നതാണ് കണ്ടത്. കടയ്ക്കുള്ളിലെയും പുറത്തെ ഇറക്കി കെട്ടിലുമുണ്ടായിരുന്ന ബേക്കറി - സ്റ്റേഷനറി ഐറ്റങ്ങൾ, ഫ്രിഡ്ജ്, ചില്ല് അലമാരികൾ, ജൂസ് കൗണ്ടർ തുടങ്ങിവയെല്ലാം പൂർണമായും തല്ലിതകർത്ത നിലയിലാണ്. മുൻവശത്തെ ഇറക്കിക്കെട്ടും ഇരുമ്പു ഷട്ടറും തകർത്താണ് മുറിക്കുള്ളിൽ നാശനഷ്ടം വരുത്തിയിട്ടുള്ളത്. സഹോദരങ്ങളായ പേരിശേരി അകമുറ്റത്ത് സി. സന്തോഷ് കുമാർ, സി. സതീഷ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി നടത്തിയിരുന്ന കെട്ടിടം.


വാടക കരാർ പ്രകാരം14 വർഷമായി മനോജ് ഇവിടെ ബേക്കറിക്കട നടത്തിവരികയാണ്. എന്നാൽ ഇതിനിടെ കാലാവധി തീരുംമുമ്പേ കട ഒഴിയണമെന്ന് കെട്ടിട ഉടമകൾ ആവശ്യപ്പെട്ടതിനെതുടർന്നുണ്ടായ തർക്കം നിലവിൽ ചെങ്ങന്നൂർ മുൻസിഫ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കട തകർത്ത സംഭവം അരങ്ങേറിയത്. കട തകർത്ത സംഭവത്തിൽ ബേക്കറി ഉടമ മനോജിന്‍റെ പരാതിയെത്തുടർന്ന് ചെങ്ങന്നൂർ പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.