പോക്സോ കേസ് പ്രതിക്ക് 30 വർഷം കഠിനതടവും 2.5 ലക്ഷം പിഴയും
Thursday, October 17, 2024 3:34 AM IST
പത്തനംതിട്ട: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ ഒന്നാം പ്രതിക്ക് 30 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് ഉത്തരവായി.

തണ്ണിത്തോട് മണ്ണീറ തലമാനം ശിവക്ഷേത്രത്തിനു സമീപം കാട്ടൂർ പുതുവേലിൽ വീട്ടിൽ ഉദയകുമാ(26)റിനെയാണ് ശിക്ഷിച്ചത്. 2017 മേയ് 14 മുതൽ ജൂൺ 24 വരെയുള്ള കാലയളവിലാണ് കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.

കോന്നി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസാണിത്. ഉദയകുമാർ കേസിൽ ഒന്നാംപ്രതിയാണ്, രണ്ടാംപ്രതി രാജുവിനെ വിചാരണക്കിടെ കോടതി വെറുതെ വിട്ടിരുന്നു. തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും, പോക്സോ നിയമപ്രകാരം കൂടിയാണ് ശിക്ഷ പിഴ അടക്കാതിരുന്നാൽ രണ്ടര വർഷത്തെ കഠിനതടവുകൂടി അനുഭവിക്കണം.


പിഴത്തുക കുട്ടിക്കു നൽകണമെന്നും വിധിയിൽ പറയുന്നു. കോന്നി പോലീസ് ഇൻസ്‌പെക്ടറായിരുന്ന ആർ.ജോസ്, ജെ. ഉമേഷ്‌ കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി.