കരിമ്പാറ മേഖലയുടെ ഉറക്കംകെടുത്തി രണ്ടാംദിവസവും കാട്ടാനകൾ
Thursday, October 17, 2024 2:00 AM IST
നെന്മാറ: കരിമ്പാറ കോപ്പൻകുളമ്പിൽ കാട്ടാനകൾ വ്യാപകനാശം വരുത്തി. വീട്ടുവളപ്പുകളോടു ചേർന്ന വാഴ 150 ഓളം കുലച്ച നിയന്ത്രവാഴകളാണ് കാട്ടാനക്കലിയിൽ ഇല്ലാതായത്.

കോപ്പൻകുളമ്പ് സ്വദേശികളായ എ. മോഹന കൃഷ്ണൻ, പാർവതി വടക്കൻചിറ, കരിമ്പാറ സ്വദേശി ബലേന്ദ്രൻ എന്നിവരുടെ വാഴകൃഷിയാണു മോഴയാനയും പിടിയാനയുംചേർന്ന് ബുധനാഴ്ച പുലർച്ചയോടെ നശിപ്പിച്ചത്.

രാവിലെ ആറുമണിയോടെയെത്തിയ കാട്ടാനകൾ വീട്ടുവളത്തിലെ വാഴകൾ തിന്നുനശിപ്പിക്കുന്നതു മോഹനൻ എന്നയാൾ കണ്ടു.

ഇയാൾ അയൽക്കാരെ വിളിച്ചുകൂട്ടി ബഹളം വച്ചെങ്കിലും ആന തൊട്ടടുത്ത പറമ്പിലേക്ക് മാറിനിൽക്കുകയായിരുന്നു. സമീപവാസിയായ എൻ.സി. ജയൻ, ടാപ്പിംഗ് തൊഴിലാളിയായ സി. വി. ബിനു, മഞ്ഞാംകുടി തങ്കച്ചൻ, എ.മോഹനൻ, വേണുഗോപാലൻ, രാധാകൃഷ്ണൻ, രതീഷ് എന്നിവർ ചേർന്നാണ് ഓലപ്പടക്കം പൊട്ടിച്ചും ഒച്ചവെച്ചും ആനകളെ ഓടിച്ചത്. സമീപത്തെ താമസക്കാരനായ തങ്കച്ചന്‍റെ വീട്ടുമുറ്റത്തുകൂടെയും റബർതോട്ടങ്ങളിലൂടെയും മറ്റുമായി കൽച്ചാടി പുഴ കകടന്നാണ് ആനകൾ ചള്ള ഭാഗത്തേക്കു ഓടിപ്പോയത്.

ആനയെ ഓടിക്കുന്നതിനിടെ രണ്ടുപേർക്ക് നിലത്തുവീണ് നിസാരപരിക്കുപറ്റി.

ആനയ്ക്ക് ഒപ്പം പടക്കവുമായി ഓടിയ ജയൻ, ബിനു എന്നിവർക്കുനേരെ മോഴയാന തിരിഞ്ഞുനിന്ന് രണ്ടുതവണ ചിന്നംവിളിച്ച് പ്രകോപിതനായി. കൂടെയുണ്ടായിരുന്നവരുടെ ബഹളത്തെ തുടർന്നാണ് ആന ആക്രമിക്കാതെ ഓടിമറഞ്ഞത്. രാവിലെ ഏഴുമണിക്ക് ശേഷമാണ് ആനയെ മലയോര മേഖലയിലേക്ക് ആട്ടിപ്പായിക്കാൻ പ്രദേശവാസികൾക്ക് കഴിഞ്ഞത്. തുടർച്ചയായ ദിവസങ്ങളിൽ കാട്ടാന വീട്ടുവളപ്പുകളിൽ വന്നതോടെ ഭീതി മൂലം പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയതായി കോപ്പം കുളമ്പിലെ വീട്ടമ്മമാർ പരാതിപ്പെട്ടു.

ചേവണിയിൽ നിന്ന് കോപ്പൻ കുളമ്പിലേക്ക് വനമേഖലയിലൂടെ അഞ്ചുകിലോമീറ്റർ ദൂരമുണ്ട്. ആർ ആർ ടി സംഘത്തെ മേഖലയിൽ സ്ഥിരമായി നിർത്തണമെന്നും, സൗരോർജ വൈദ്യുത വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം, മേഖലയിൽ തൂക്കുവേലി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും പ്രദേശവാസികൾ വനം ജീവനക്കാരോട് ആവശ്യപ്പെട്ടു. തിരുവഴിയാട് സെക്്ഷൻ ഫോറസ്റ്റർ ജൈനു ലാബുദ്ദീന്‍റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലം സന്ദർശിച്ചു.