നഗരത്തിൽ മഴക്കാലത്തും കുടിവെള്ളംതേടി ജനം
Saturday, October 19, 2024 6:40 AM IST
സ്വന്തം ലേഖകൻ

തൃശൂർ: മഴ ശക്തമായിട്ടും നഗരത്തിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങൾ. അതും ഒന്നരമാസം. പ്രശ്നത്തിനു കാരണമെന്തെന്നോ പരിഹരിക്കാനോ കഴിയാതെ ഉദ്യോഗസ്ഥർ.
നഗരഹൃദയത്തിനു സമീപമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുന്നത്. സെന്‍റ് മേരീസ് കോളജ് റോഡ്, സെന്‍റ് തോമസ് കോളജ് റോഡ്, ബെന്നറ്റ് റോഡ്, സേക്രഡ് ഹാർട്ട് സ്കൂൾ പരിസരം തുടങ്ങിയ വിവിധ ഇടങ്ങളിലാണ് കുടിവെള്ളക്ഷാമം. പ്രശ്നപരിഹാരത്തിനു ബന്ധപ്പെട്ട അധികാരികളെ പലതവണ സമീപിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും മിനറൽ വാട്ടറും കുപ്പിവെള്ളവും വാങ്ങിയാണ് നിലവിൽ ദിനങ്ങൾ തള്ളിനീക്കുന്നതെന്നും പ്രദേശവാസി ജേക്കബ് ദീപികയോടു പറഞ്ഞു.

പലരുടെ വീട്ടിലും കിണറുകൾ ഉണ്ടെങ്കിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണ്. മറ്റു ചിലരുടെ കിണറും കാനകളും തമ്മിൽ അകലമില്ലാത്തതിനാലും വെള്ളം മലിനമായതിനാലും കുടിക്കാനോ ഭക്ഷണം പാകംചെയ്യുന്നതിനോ ഉപയോഗിക്കാനാവുന്നില്ല. കുടിവെള്ളത്തിനായി മറ്റു സംവിധാനങ്ങൾ ഒരുക്കണമെന്ന് അപേക്ഷിച്ച് മേയർക്കു പരാതികൾ സമർപ്പിച്ചിരുന്നു. ഫലമുണ്ടായില്ല. നിലവിൽ വെള്ളമില്ലെങ്കിലും വെള്ളത്തിന്‍റെ മിനിമം ചാർജ് വാങ്ങാനും അധികാരികൾ മറക്കുന്നില്ലെന്നും ജേക്കബ് ആരോപിച്ചു.

കുടിവെള്ളവിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്‍റെ 100 ദിനപരിപാടികളുടെ ഭാഗമായി വാട്ടർ എഫിഷ്യന്‍റ് തൃശൂർ പദ്ധതി നടപ്പാക്കുമെന്നു നേരത്തേ അറിയിച്ചിരുന്നുവെങ്കിലും അതും പൂർണമായിട്ടില്ല.

പദ്ധതി നടപ്പായാൽ റോഡ് മുഴുവൻ കുഴിക്കാതെ പൈപ്പിലൂടെ പോകുന്ന വെള്ളത്തിന്‍റെ അളവ്, ചോർച്ച തുടങ്ങിയവ കണ്ടെത്താനും പ്രശ്നം വളരെവേഗം പരിഹരിക്കാനും കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, അതു നീണ്ടുപോകുന്നതും നഗരത്തിൽ വീണ്ടും ഇത്തരം പ്രശ്‍നങ്ങൾക്കു വഴിയൊരുക്കുകയാണ്. രാവിലെ ആറിനും ഏഴിനും ഇടയിലാണ് നഗരത്തിൽ പൊതുവെ വെള്ളം ലഭിക്കുന്നത്. അതും പരിമിതമാണ്. സാധാരണക്കാരുടെ ആവശ്യങ്ങൾക്കു വെള്ളം ലഭിക്കാതിരിക്കുകയും വ്യപാരസ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽ വെള്ളം സമൃദ്ധമായി ലഭിക്കുകയും ചെയ്യുന്നതിലും ഇവിടത്തുകാർക്കു സംശയമുണ്ട്.

എന്നാൽ, വെള്ളം എവിടെയാണ് തടസപ്പെടുന്നതെന്നു കണ്ടെത്താൻ കഴിയാത്തതിനാലാണ് കുടിവെള്ളപ്രശ്നത്തിനു പരിഹാരം കാണാനാവാത്തതെന്നും അതു കണ്ടെത്തി പ്രശ്നം പരിഹരിച്ചുവരുന്നതായും ഡിവിഷൻ കൗണ്‍സിലർ റെജി ജോയ് പറഞ്ഞു. പലയിടത്തും വെള്ളത്തിന്‍റെ ഫോഴ്സ് കുറവാണെന്ന് അറിഞ്ഞിട്ടുണ്ട്. അതും രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും കൗൺസിലർ അറിയിച്ചു.