റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധം; കൊടുങ്ങല്ലൂരിൽ 25 നു ഹർത്താൽ
Saturday, October 19, 2024 6:40 AM IST
കൊടുങ്ങല്ലൂർ: ദേശീയപാത 66 വികസനപ്രവർത്തനത്തിന്‍റെ മറവിൽ കൊടുങ്ങല്ലൂർ സിഐ ഓഫീസ് സിഗ്നലിൽ റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധിച്ച് എലവേറ്റഡ് ഹൈവേ കർമസമിതി 25ന് ഹർത്താൽ ആചരിക്കും. വിവിധ രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയോടെയാണ് ഹർത്താൽ.

ഈ ഭാഗത്ത് എലവേറ്റഡ് ഹൈവേയായി പണിയണമെന്നു 13 വർഷം മുൻപുതന്നെ കർമസമിതി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാലിപ്പോൾ ഒരു ജനതയെ പാടെ അവഗണിച്ച് ക്രോസ് റോഡ് പോലും ഇല്ലാത്ത സ്ഥിതിയിലാണ് നിർമാണം നടത്തിവരുന്നതെന്ന് എലവേറ്റഡ് ഹൈവേ കർമസമിതി ചൂണ്ടിക്കാണിക്കുന്നു.

നിർമാണകമ്പനികളുടെ അശാസ്ത്രീയനിർമാണംമൂലം അടുത്തിടെ മരണപ്പെട്ടതു മൂന്നു യുവാക്കളാണ്. അശാസ്ത്രീയനിർമാണംമൂലം ഭാവിയിൽ പ്രദേശത്തു രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.


200 മീറ്റർ സഞ്ചരിച്ച് നഗരത്തിൽ എത്തേണ്ട ജനങ്ങളോട് 700 മീറ്റർ വടക്കുള്ള ഫ്ലൈഓവർ കടന്ന് രണ്ടുവശത്തേക്കുംകൂടി മൂന്നു കിലോമീറ്റർ സഞ്ചരിക്കണമെന്നാണ് പ്രോജക്ട് ഡയറക്ടർ പറയുന്നത്. എംപി മുതൽ മുനിസിപ്പൽ കൗൺസിലർമാർവരെയുള്ള ജനപ്രതിനിധികൾ അപേക്ഷിച്ചിട്ടും മുഖംതിരിച്ചുനിൽക്കുന്ന ദേശീയപാത അഥോറിറ്റി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എലവേറ്റഡ് ഹൈവേ കർമസമിതി ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാർ ആരോപിച്ചു.