കാറിനുനേരെ കാട്ടാനയുടെ ആക്രമണം‌
Tuesday, October 22, 2024 2:53 AM IST
അതിരപ്പിള്ളി: കാർ യാത്രക്കാർക്കുനേരെ ഒറ്റയാൻ കബാലിയുടെ ആക്രമണം.
ഷോളയാർ ഭാഗത്തുവച്ച് എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാറിനു നേരെയാണ് ആന പാഞ്ഞടുത്തത്. ആന കാറിനന്‍റെ മുൻഭാഗം തകർത്തു. തലനാരിഴയ്ക്കാണ് കാര്‌ യാത്രക്കാർ രക്ഷപ്പെട്ടത്. രാവിലെ മലക്കപ്പാറയിലേക്ക് പോകുകയായിരുന്നു ഇവർ. ആനയെ കണ്ടപ്പോൾ വാഹനം മുന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡിന്‍റെ വശത്തായിനിന്ന ആന വാഹനത്തിനുനേരെ പാഞ്ഞടുത്തത്. വാഹനത്തിന്‍റെ മുൻഭാഗത്ത് കുത്തി വാഹനത്തിന് കേടുപാട് സംഭവിച്ചു. ആന റോഡിൽനിന്നു അല്പംമാറിയ സമയത്ത് വേഗം കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നുു . അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


തുടർന്ന് ഇവർ ചെക്ക് പോസ്റ്റിൽ എത്തി വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിവരം അറിയിക്കുകയായിരുന്നു. കബാലിക്ക് ഇപ്പോൾ നീരുകാലം ആണെന്നാണ് നാട്ടുകാർ പറയുന്നത്.

മുമ്പും കബാലി ഇടയ്ക്കിടയ്ക്ക് റോഡിൽ ഇറങ്ങി പ്രശ്നമുണ്ടാക്കാറുണ്ട്. കെഎസ്ആർടിസി ബസും വനപാലകരുടെ വാഹനവും കുത്തി ഉയർത്തിയതും പ്രൈവറ്റ് ബസ് കിലോമീറ്ററുകളോളം പുറകോട്ടെടുപ്പിച്ചതും കബാലി ആയിരുന്നു.