നാനൂറിൽപരം വിഭവങ്ങളുമായി ഭക്ഷ്യമേള
Monday, October 21, 2024 2:38 AM IST
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളജിലെ ബോട്ടണി വിഭാഗവും ഫുഡ് ടെക്നോളജി വിഭാഗവും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. പൗരാ ണികവും അന്യംനിന്നുപോയ തുമായ ഭക്ഷണങ്ങളെ അടുത്തറിയുവാനും രുചിച്ചു നോക്കുവാനും പുതുതലമുറയ്ക്ക്‌ അവസരമൊരുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഭക്ഷ്യമേള. നാനൂറിൽപരം വിവിധയിനം ഭക്ഷണങ്ങൾ മേളയിൽ പ്രദർശി പ്പിക്കുകയും വില്പന നടത്തുകയും ചെയ്തു.

ബീറ്റ്റൂട്ട് അപ്പം, റാഗിയപ്പം, ഊത്തപ്പം, കിണ്ണത്തപ്പം, കണ്ണൂരപ്പം, വെളുത്തുള്ളി അപ്പം, നൂലപ്പം, വട്ടയപ്പം, കറുകയില അപ്പം, കള്ളപ്പം, റവയപ്പം തുടങ്ങി 50 ൽ പരം അപ്പങ്ങൾ, ചക്കയട, ചക്ക മഞ്ഞൾ അട, ഗോതമ്പട, റാഗിയട, അരിയട, ഗോതമ്പട, ശർക്കരയട, തേങ്ങയട തുടങ്ങി വ്യത്യസ്തതരം അടകൾ, നെയ്യുണ്ട, അവിലുണ്ട, കൊഴുക്കട്ട, എള്ളുണ്ട, സേമിയ ഉണ്ട തു ടങ്ങി വിവിധയിനം ഉണ്ടകൾ. തട്ടുചിരട്ട പുട്ട്, കാരറ്റ് മണിപ്പുട്ട്, മസാലപ്പുട്ട്, മുട്ടപ്പുട്ട്, റാഗിപ്പുട്ട്, മണിപ്പുട്ട്, ചെറു ചോളപ്പുട്ട് തുടങ്ങി വ്യത്യസ്തയിനം പുട്ടുകൾ, തക്കാളി ദോശ, ബീറ്റ് റൂട്ട് ദോശ, മുട്ട ദോശ, റാഗി ദോശ, മസാല ദോശ, ചെറുപയർ ദോശ തുടങ്ങി വിവിധയിനം ദോശകൾ, ബീറ്റ്റൂട്ട് പച്ചടി, ചേമ്പ് താള്, പത്തിലക്കറി, മത്തനില തോരൻ, തഴുതാമ തോരൻ, കുമ്പളയില തോരൻ, താളുകറി, മുരിങ്ങയില തോരൻ, മാവില തോരൻ, ചേമ്പ് തണ്ട് തോരൻ, അച്ചിങ്ങ തോരൻ, ബ്രൊക്കോളി തോരൻ, പീച്ചിങ്ങതോരൻ തുടങ്ങിയ കറികൾ,


കൂർക്ക, കായ, മുതിര, പയർ, കടല, കോവക്ക എന്നിങ്ങനെ മെഴുക്കുപുരട്ടികൾ, പിടി, കൈപ്പത്തിരി, എണ്ണ പത്തിരി, നെയ്പ്പത്തിരി, പഴംപൊരി, ചട്ടിപ്പത്തിരി, കായപ്പോള എന്നീ എണ്ണപ്പലഹാരങ്ങൾ, വിവിധയിനം ചമ്മന്തികൾ, അച്ചാറുകൾ , പായസം, കേക്ക്, പുഡിംഗ്, ശീതളപാനീയങ്ങൾ എന്നിവ ഭക്ഷ്യമേളയിൽ ഉണ്ടായിരുന്നു.

പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസു, ആർഡിസി കൺവീനർ പി. കെ. പ്രസന്നൻ, പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ തഷ്‌ണാത്ത് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

സുവോളജി ഡിപ്പാർട്ടുമെന്‍റും ബോട്ടണി ഡിപ്പാർട്ടുമെന്‍റും ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാത്തമാറ്റിക്സ് രണ്ടാം സ്ഥാനവും സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റ്് മൂന്നാംസ്ഥാനവും കരസ്ഥ മാക്കി. ബോട്ടണി വിഭാഗം മുൻ മേധാവി ഡോ. കെ.എൻ. രമേഷ് ഏർപ്പെടുത്തിയ കാഷ് പ്രൈസ് വിതരണം ചെയ്തു.

ബോട്ടണി വിഭാഗം മേധാവി ഡോ. അനിത, ബിവോക് ഡിപ്പാർട്ടുമെന്‍റ്് അധ്യാപകരായ കൃഷ്ണ‌ഘോഷ്, കെ.എസ്. അനുപമ, എവിലിൻ സജിത്ത്, സ്റ്റുഡന്‍റ്് വോളന്‍റിയേഴ്സായ സി.കെ. മുർഷിദ്, അസർ യാസിർ എന്നിവർ പങ്കെടുത്തു.