അങ്കണവാടിക്കു സമീപം കാട്ടാനക്കൂട്ടം
Tuesday, October 22, 2024 2:53 AM IST
അതിരപ്പിള്ളി: കാലടി പ്ലാന്‍റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17 ാം ബ്ലോക്കിലെ അങ്കണവാടിക്ക് സമീപം പട്ടാപ്പകൽ കാട്ടാനക്കൂട്ടമെത്തിയത് പരിഭ്രാന്തി പരത്തി.

ഇന്നലെ ഉച്ചയോടെയാണ് എണ്ണപ്പന തോട്ടത്തിലെ അങ്കണവാടി കെട്ടിടത്തിന്‍റെ തൊട്ടടുത്ത് കാട്ടാനക്കൂട്ടമെത്തിയത് . ആനകൾ അക്രമണകാരികളാകാത്തതുകൊണ്ട് വൻ ദുരന്തം ഒഴിവായി. കാട്ടാനയെ കണ്ടുഭയന്ന അങ്കണവാടി ടീച്ചറും ഹെൽപ്പറും കുട്ടികളുമായി ഇറങ്ങി ഓടി. കഴിഞ്ഞദിവസം രാത്രി 12 മണിയോടെ അങ്കണവാടി കെട്ടിടത്തിനു തൊട്ടടുത്തു നിന്നിരുന്ന പന ആനകൾ തള്ളിയിട്ട് തിന്നുകൊണ്ട് ഇവിടെ നിലയുറപ്പിച്ചിരുന്നു. രാവിലെ ആനക്കൂട്ടത്തെകണ്ട നാട്ടുകാർ ഇവയെ തുരത്തുകയുംചെയ്‌തു. എന്നാൽ ഉച്ചയോടെ ആനക്കൂട്ടം തിരിച്ചെത്തുകയായിരുന്നു. തുടർന്ന് എഴാറ്റുമുഖം ആർആർ.ടി റസ്ക്യു ടീം ഓഫിസർ സാബുവിന്‍റെ നേതൃത്വത്തിലെത്തിയ സംഘം ആനയെ വീണ്ടും കാടുകയറ്റിയെങ്കിലും വീണ്ടും തിരിച്ചെത്തി അങ്കണവാടിക്ക് സമീപം നിലയുറപ്പിച്ചു.


പ്ലാന്‍റേഷൻ മേഖലയിലെ തോട്ടങ്ങളില്‌ തുടർച്ചയായ കാട്ടാന ആക്രമണംകൊണ്ട് തൊഴിലാളിജീവിതം ദുരിതലായിരിക്കുകയാണ്.