ഗുരുവായൂർ - തൃശൂർ പാസഞ്ചർ നിർത്തലാക്കിയിട്ട് നാലുവർഷം
Sunday, October 20, 2024 3:07 AM IST
ഗുരുവായൂർ: കോവിഡ് കാലത്തിനുമുമ്പ് നിർത്തലാക്കിയ ഗുരുവായൂർ - തൃശൂർ പാസഞ്ചർ തുടങ്ങണമെന്നും ഗുരുവായൂരിലേക്ക് കൂടുതൽ തീവണ്ടികൾ വേണമെന്നും ആവശ്യം ശക്തമാകുന്നു.

‌തീർഥാടകർക്കും യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്ന ട്രെയിനാണ് വർഷങ്ങളായിട്ടും പുനരാരംഭിക്കാത്തത്. വൈകിട്ട് 5.10ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് തൃശൂരിലേക്കും 6.55ന് തൃശൂരിൽ നിന്നുതിരിച്ച് ഗുരുവായൂരിലേക്കുമായിരുന്നു സർവീസ്. ചെന്നൈയിൽനിന്ന് രാവിലെ ഗുരുവായൂരിലെത്തി പകൽമുഴുവൻ യാർഡിൽ കിടന്നിരുന്ന ഗുരുവായൂർ - ചെന്നൈ എക്സ്പ്രസായിരുന്നു വൈകിട്ട് പാസഞ്ചർ ട്രെയിനായി ഓടിയിരുന്നത്. ഈ ട്രെയിൻ നിർത്തലാക്കിയതോടെ ഉച്ചക്ക് 1. 25ന് ശേഷം രാത്രി 11.15വരെ ഒരു തീവണ്ടി സർവീസും ഗുരുവായൂരിൽനിന്ന് ഇല്ലാത്ത സ്ഥിതിയായി.


ഗുരുവായൂരിലെ തീർഥാടകത്തിരക്ക് പരിഗണിച്ച് നിർത്തലാക്കിയ വൈകിട്ടത്തെ ട്രെയിനും അതിനുപുറമെ മറ്റ് ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കൂടുതൽ ട്രെയിനുകളും വേണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ബിജെപിയുടെ കൗൺസിലർ ശോഭ ഹരിനാരായണൻ റെയിൽവെ മന്ത്രിക്ക് നിവേദനംനൽകി.