വെടിക്കെട്ട് നിബന്ധനകൾ കർശനമാക്കി ; ആശങ്കയിൽ വെടിക്കെട്ടുകന്പക്കാർ; തൃശൂർ പൂരത്തിനും പണിവരും
Sunday, October 20, 2024 3:08 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ഉത്സവാഘോഷങ്ങൾക്കു വെടിക്കെട്ട് നടത്തുന്നതിനുള്ള നിബന്ധനകൾ കർശനമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് തൃശൂർ പൂരം വെടിക്കെട്ടിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. സുരക്ഷയ്ക്കു മുൻതൂക്കംനൽകി വെടിക്കെട്ടുനിബന്ധനകൾ കൂടുതൽ കർശനമാക്കിക്കൊണ്ട് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്.

തൃശൂർ പൂരം വെടിക്കെട്ടിനു കഴിഞ്ഞ ഏതാനും വർഷങ്ങളായി അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും നിബന്ധനകളും കൂടുതൽ കർശനമാക്കുന്നതാണ് പുതിയ ഉത്തരവ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്നും വെടിക്കെട്ടുസാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിന് 200 മീറ്റർ ദൂരം വേണമെന്നാണ് പുതിയ നിർദേശം.

ഡിസ്പ്ലേ ഗ്രൗണ്ടിൽനിന്നും 100 മീറ്റർ അകലെമാത്രമേ കാണികൾക്കു വെടിക്കെട്ടു കാണാൻ നിൽക്കാൻ അനുവാദമുള്ളൂ.

ആശുപത്രികളുടെയും സ്കൂളുകളുടെയും സമീപത്തുനിന്ന് 250 മീറ്റർ മാറിമാത്രമേ വെടിക്കെട്ട് നടത്താൻ പാടുള്ളൂ എന്നും ഉത്തരവിലുണ്ട്.

പെസോ നടത്തിയ പരീക്ഷ പാസായവരുടെ സാന്നിധ്യത്തിൽമാത്രമേ വെടിക്കെട്ടുകൾ നടത്താൻ പാടുള്ളൂ എന്നാണ് മറ്റൊരു നിർദേശം.

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെതുടർന്ന് പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് ഈ സേഫ്റ്റി ഓർഗനൈസേഷൻ) കേന്ദ്രസർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാമാനദണ്ഡങ്ങൾ പുതുക്കിനിശ്ചയിച്ചത്.


കൂടുതൽ നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തി പൂരം വെടിക്കെട്ട് കാണാൻ സാധിക്കാത്ത തരത്തിൽ കാണികളെ അകറ്റിനിർത്തുന്നതിനെതിരേ വ്യാപകപ്രതിഷേധം ഉയരുന്നതിനിടയിലാണ് ചട്ടങ്ങളും നിബന്ധനകളും വീണ്ടും കർശനമാക്കിയിരിക്കുന്നത്.

നിർദേശങ്ങളേറെ

=വെടിക്കെട്ടിന് 15 ദിവസംമുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനു ലൈസൻസി അപേക്ഷ നൽകണം.
=കരിമരുന്നിന്‍റെ സാന്പിൾ നേരത്തേതന്നെ കെമിക്കൽ എക്സാമിനർ പരിശോധിക്കണം.
=പൊട്ടാസ്യം ക്ലോറേറ്റോ മറ്റ് നിരോധിതവസ് തു ക്കളോ ചേർക്കാൻ പാടില്ല.
=വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് അഗ്നിരക്ഷാസേന നിർദേശിക്കുന്ന അഗ്നിശമനസൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കണം.
=ഏതെല്ലാം വെടിക്കെട്ട് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്, അപകടമുണ്ടായാൽ എത്ര പ്രദേശത്തേക്കു ബാധിക്കും, പ്രതിവിധികൾ എന്താണ് തുടങ്ങിയ കാര്യങ്ങൾ സംഘാടകർ രേഖാമൂലം അറിയിക്കണം.
=അപകടങ്ങളെ നേരിടാൻ എമർജൻസി പ്ലാൻ തയാറാക്കണം.
=പൊതുജനങ്ങൾക്കായുള്ള പബ്ലിക് ലയബിലിറ്റി ഇൻഷ്വറൻസ് എടുക്കണം.
=വെടിക്കെട്ടിനു രണ്ടുദിവസംമുൻപ് മോക്ഡ്രിൽ നടത്തണം. അപകടമുണ്ടായാൽ എങ്ങനെ ആളുകളെ മാറ്റുമെന്നതടക്കം പരിശോധിക്കണം.
=കരിമരുന്നുപ്രയോഗം നടത്തുന്ന ജീവനക്കാർ പ്രത്യേക നിറത്തിലുള്ള ജാക്കറ്റും അതിൽ ഫ്ലൂറസെന്‍റ് സ്ട്രിപ്പുകളും ധരിക്കണം.