രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Saturday, October 19, 2024 6:40 AM IST
എരുമപ്പെട്ടി: വേലൂർ തലക്കോട്ടുകരയിൽനിന്ന് രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു. തലക്കോട്ടുകര മമ്മസ്രായില്ലത്ത് റിയാസി(30)നെയാണ് ഇൻസ്പെക്ടർ ലൈജുമോന്‍റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കൂട്ടുപ്രതി വേലൂർ സ്വദേശി സാജൻ ഓടിരക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് റിയാസ് പിടിയിലായത്. തലക്കോട്ടുകരയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവിന്‍റെ ഉപയോഗവും വില്പനയും വൻതോതിൽ നടക്കുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മേഖലയിൽ പോലീസ് പരിശോധന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

റിയാസും സാജനും കഞ്ചാവുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. സംശയത്തെതുടർന്ന് പോലീസ് ബൈക്ക് തടഞ്ഞു പരിശോധിക്കുന്നതിനിടയിൽ രണ്ടുപേരും ബൈക്ക് ഓടിച്ചുരക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് റിയാസിനെ സാഹസികമായി പിടികൂടി. ഇതിനിടയിൽ സാജൻ ഓടിരക്ഷപ്പെട്ടു. റിയാസിന്‍റെ പക്കൽനിന്നും ഏകദേശം രണ്ടുകിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.


ഒമ്പതുവർഷമായി കുവൈറ്റിലായിരുന്ന റിയാസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. റിയാസും സാജനും മുമ്പും ലഹരിവസ്തുക്കൾ കച്ചവടംചെയ്തതിനു പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. കുന്നംകുളം - വടക്കാഞ്ചേരി സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതികളാണിവർ. രക്ഷപ്പെട്ട സാജനുവേണ്ടി പോലീസ് തെരച്ചിൽ തുടരുന്നുണ്ട്.

വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ റിയാസിനെ റിമാൻഡ് ചെയ്തു. എസ്ഐ യു. മഹേഷ്, എഎസ്ഐ ഓമന, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, യൂസഫ്, സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജിതേഷ്, പ്രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.