പൊട്ടിപ്പൊളിഞ്ഞ് ശക്തൻ സ്റ്റാൻഡ്
Saturday, October 19, 2024 6:40 AM IST
സ്വന്തം ലേഖകൻ

തൃശൂർ: പൊട്ടിപ്പൊളിഞ്ഞ ശക്തൻ സ്റ്റാൻഡ് നന്നാക്കാതെ ഇന്നുമുതൽ സ്റ്റാൻഡ് ഫീസ് കൊടുക്കില്ലെന്ന് ഒരുവിഭാഗം ബസ് തൊഴിലാളികൾ.

ഇന്നലെ രാവിലെയും സ്റ്റാൻഡിനകത്തെ കുഴിയിലേക്ക് ഒരാൾ വീണുപരിക്കേറ്റു. ഇയാളുടെ ദേഹത്തുകൂടെയെങ്ങാൻ ബസ് കയറിയിരുന്നെങ്കിൽ കൊലക്കുറ്റം ഏൽക്കേണ്ടിവന്നേനേ. ഇനിയും കോർപറേഷന്‍റെ അനാസ്ഥ സഹിക്കാൻ വയ്യ‌. റോഡ് നന്നാക്കുന്നതുവരെ സ്റ്റാൻഡ് ഫീസ് കൊടുക്കേണ്ടെന്നാണു തങ്ങളുടെ തീരുമാനമെന്നു പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ -ഐഎൻടിയുസി പ്രസിഡന്‍റ് സെബി വർഗീസ് പറഞ്ഞു.

ശക്തൻ സ്റ്റാൻഡിൽ ബസ് നിർത്താൻ 25 രൂപയാണ് സ്റ്റാൻഡ് ഫീസായി ഒരോ ബസുകളും ദിവസവും കൊടുക്കുന്നത്. സ്റ്റാൻഡ് നടത്തിപ്പ് കരാറെടുത്തയാളാണ് ഇതു പിരിക്കുന്നത്. കൊറോണയ്ക്കുമുന്പ് 48 ലക്ഷംരൂപയ്ക്കാണ് സ്റ്റാൻഡ് നടത്തിപ്പ് കരാറുകാരൻ ഏറ്റെടുത്തത്. തുടർന്നുള്ള വർഷങ്ങളിൽ ഇയാൾക്കുതന്നെ പുതുക്കിനല്കുകയാണ്. ഒരു വർഷം ഇത്രയും പണം കിട്ടിയിട്ടും ശക്തൻ സ്റ്റാൻഡിന്‍റെ അടിസ്ഥാന‌സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ റോഡുകൾ നന്നാക്കാനോ കോർപറേഷൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും പരാതി.

സ്റ്റാൻഡ് ഫീസ് കൊടുക്കുന്ന ബസിന്‍റെ ജീവനക്കാർക്കു കുടിക്കാൻ വെള്ളമോ പ്രാഥമികകൃത്യങ്ങൾക്കുള്ള സൗകര്യമോ സ്റ്റാൻഡിൽ ഒരുക്കുന്നില്ലെന്നു ബസ് ജീവനക്കാർ കുറ്റപ്പെടുത്തി.

റോഡിലെ കുഴികൾ താണ്ടി സ്റ്റാൻഡിലെത്തിയാൽ ഇവിടെയും കുഴികളിൽ ചാടിവേണം ട്രാക്കുപിടിക്കാൻ. ബസ് സ്റ്റാൻഡിനകത്തേക്കു കയറുന്പോഴേ കുഴികളിൽ ചാടി ബസുകളുടെ അടിവശം റോഡിൽതട്ടും. വലിയ കുഴികളിൽ ചാടി ബസുകൾക്ക് അടിക്കടി അറ്റകുറ്റപ്പണികൾ നടത്തേണ്ട അവസ്ഥയാണ്. ബസ് സ്റ്റാൻഡിന്‍റെ മേൽക്കൂര താങ്ങിനിർത്തുന്ന കോൺക്രീറ്റ് തൂണുകൾ പൊട്ടിപ്പൊളിഞ്ഞ് ദ്രവിച്ച കന്പികൾ പുറത്തുകാണാം. മഴ പെയ്താൽ ബസ് സ്റ്റാൻഡ് പരിസരം ചെളിക്കുളമാകും. സ്റ്റാൻഡും പരിസരവും പുല്ലുകൾ വളർന്നും വൃത്തിഹീനവും ദുർഗന്ധവുമാണ്. ബസ് കയറാൻ സ്റ്റാൻഡിനകത്തേക്കു യാത്രക്കാർ എത്തുന്നതും ഈ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ചെളിക്കുളം താണ്ടിയാണ്. റോഡിലെ കുഴികളിൽ യാത്രക്കാർ വീണുപരിക്കേൽക്കുന്നതു നിത്യസംഭവമാണ്. മഴപെയ്താൽ സ്റ്റാൻഡിലെ ദുരവസ്ഥ സഹിക്കാവുന്നതിൽ അപ്പുറമാണ്.


ജില്ലയിൽ ഏറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന ബസ് സ്റ്റാൻഡാണ് ശക്തൻ. ഒരു ദിവസം എഴുന്നൂറു ബസുകളാണ് പല ട്രിപ്പുകളായി ശക്തൻ ബസ് സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. ഇതിൽ 350 ബസുകളോളം ദിവസവും നിർത്തിയിടുന്ന സ്റ്റാൻഡിന്‍റെ തെക്കുവശമാണ് പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിട്ടുള്ളത്. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, തൃപ്രയാർ, പീച്ചി, മാന്ദാമംഗലം, പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാന്പാറ, പൊള്ളാച്ചി, കോയന്പത്തൂർ ബസുകളാണ് ഇൗ ഭാഗത്തുനിന്നു പുറപ്പെടു്ത്.

കോഴിക്കോട്, ഗുരുവായൂർ, കുന്നംകുളം, വാടാനപ്പള്ളി ബസുകൾ നിർത്തിയിടുന്ന വടക്കുഭാഗത്തെ റോഡ് കോൺക്രീറ്റ് ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്. നിലവിലെ കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻപല്ലൻ മേയറായിരുന്ന സമയത്താണ് ഇതു ചെയ്തത്. അതിൽപിന്നെ യൊതൊരു പണികളും നടന്നിട്ടില്ല. ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിനായി പത്തുകോടി രൂപയാണു സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.