പൂജ പാടും... ശാരീരിക മാനസിക വിഷമതകൾ അനുഭവിക്കുന്നവർക്കു കരുത്തുപകരാൻ
Sunday, October 20, 2024 3:07 AM IST
തൃശൂർ: ബൗദ്ധിക ശാരീരിക വെല്ലുവിളികളെ സംഗീതത്തിലൂടെ അതിജീവിച്ച പൂജ രമേഷിന്‍റെ സംഗീതക്കച്ചേരിക്ക് ഇരിങ്ങാലക്കുട നിപ്മർ വേദിയാകുന്നു.

നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന കച്ചേരി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിയെതുടർന്ന് ശാരീരിക മാനസിക വിഷമതകൾ അനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇതു സംഘടിപ്പിക്കുന്നത്.

ഓട്ടിസത്തെ സംഗീത ഉപാസനകൊണ്ട് അതിജീവിച്ച് കർണാടകസംഗീതത്തിൽ ബിരുദാനന്തരബിരുദമുള്ള ഈ പ്രതിഭ കർണാടക സംഗീതക്കച്ചേരി നടത്തിയ ഭിന്നശേഷിക്കാരിയായ പ്രഥമവനിത എന്ന നിലയിലും ശ്രദ്ധേയയാണ്. ഭിന്നശേഷി പുനരധിവാസരംഗത്തു മികച്ച സേവനം കാഴ്ചവച്ചതിലൂടെ നിരവധി അംഗീകാരങ്ങളും ലഭ്യമായിട്ടുണ്ട്.


കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സൗത്ത് സോണ്‍ കൾച്ചറൽ സെന്‍ററിന്‍റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ ബി. രഘു -വയലിൻ, ഡോ. കെ. ജയകൃഷ്ണൻ- മൃദംഗം, സുജിത് മാധവൻ - ഘടം, കലാമണ്ഡലം ഷൈജു - മുഖർശംഖ് എന്നിവർ കച്ചേരിക്കു പക്കമേളമൊരുക്കും. അന്നേദിവസം രാവിലെ പത്തുമുതൽ കാരിക്കേച്ചറിസ്റ്റ് മധു ഭാസ്കറിന്‍റെ ഏകദിനശില്പശാലയും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തിൽ ജോണ്‍സണ്‍ വർഗീസ്, പ്രഫ. എം. ഹരിദാസ്, വി.എസ്. രമേശൻ എന്നിവർ പങ്കെടുത്തു.