മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്ത നാലു സ്ഥാപനങ്ങൾക്കെതിരേ നടപടി
Sunday, October 20, 2024 3:08 AM IST
കൊരട്ടി: മാലിന്യസംസ്കരണത്തിലും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലും വീഴ്ചവരുത്തിയ കൊരട്ടി പഞ്ചായത്തിലെ നാലു സ്ഥാപനങ്ങൾക്കെതിരെ നടപടി. മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി തദേശ സ്വയംഭരണ വകുപ്പിന്‍റെ ജില്ലാതല എൻഫോഴ്സ് മെന്‍റ് സ്ക്വാഡും കൊരട്ടി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണു വീഴ്ചകൾ കണ്ടെത്തിയത്.

സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകുകയും 10,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയ്ക്കിടെ സ്ഥാപനങ്ങളിൽ കണ്ട നിയമവിധേയമല്ലാതെ പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസുകൾ തുടങ്ങിയവ സ്ക്വാഡ് പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരോടൊപ്പം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി എം.ജെ. ഫ്രാൻസിസ്, ക്ലർക്ക് കെ. കെ. ബിജു, മാലിന്യമുക്തം നവകേരളം പദ്ധതി കോ-ഒാർഡിനേറ്റർ മൊഹ്സിന ഷാഹു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.